കരുതിയിൽ മൂസായി അങ്ങ് ‘അഴിഞ്ഞാടു’ന്നത് കണ്ടു: പൃഥ്വിരാജ്

മലയാളത്തിന്റെ പ്രിയ നടൻ മാമുക്കോയയെ അനുസ്മരിച്ച് നടൻ പൃഥ്വിരാജ് സുകുമാരൻ ‘കുരുതി’ എന്ന ചിത്രത്തിൽ ഒരുമിച്ച് അഭിനയിച്ച അനുഭവം ഓർത്തെടുത്താണ് പൃഥ്വിരാജ് മാമുക്കോയയുടെ വിയോഗത്തെ കുറിച്ച് പറഞ്ഞിരിക്കുന്നത്. തന്‌റെ സോഷ്യൽ മീഡിയയിലുടെയാണ് പൃഥ്വിരാജ് വിയോഗത്തെ…

മലയാളത്തിന്റെ പ്രിയ നടൻ മാമുക്കോയയെ അനുസ്മരിച്ച് നടൻ പൃഥ്വിരാജ് സുകുമാരൻ ‘കുരുതി’ എന്ന ചിത്രത്തിൽ ഒരുമിച്ച് അഭിനയിച്ച അനുഭവം ഓർത്തെടുത്താണ് പൃഥ്വിരാജ് മാമുക്കോയയുടെ വിയോഗത്തെ കുറിച്ച് പറഞ്ഞിരിക്കുന്നത്. തന്‌റെ സോഷ്യൽ മീഡിയയിലുടെയാണ് പൃഥ്വിരാജ് വിയോഗത്തെ കുറിച്ച് അടയാളപ്പെടുത്തിയത്.

ശാന്തിയിൽ വിശ്രമിക്കൂ മാമുക്കോയ സർ! നിരവധി തവണ അങ്ങേയ്‌ക്കൊപ്പം സ്‌ക്രീൻ പങ്കിടാനുള്ള ഭാഗ്യം ലഭിച്ചിട്ടുണ്ട്. എന്നാൽ കുരുതിയിൽ മൂസ എന്ന കഥാപാത്രമായി അങ്ങ് ‘അഴിഞ്ഞാടു’ന്നത് ഏറ്റവും അടുത്തു നിന്നു കാണാൻ കഴിഞ്ഞതിന്റെ ഓർമ ഞാനെന്നും മനസോടു ചേർത്തുവയ്ക്കും,പൃഥ്വി കുറിച്ചു. ‘ലെജൻഡ്’ എന്ന ഹാഷ്ടാഗിനൊപ്പമായിരുന്നു പൃഥ്വിരാജ് കുറിപ്പ് പങ്കുവെച്ചത്.

ബുധനാഴ്ച ഉച്ചയ്ക്ക് 1.05 ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു മാമുക്കോയയുടെ അന്ത്യം. വണ്ടൂരിലെ പൊതുപരിപാടിക്കിടെ ഹൃദയാഘാതം ഉണ്ടായതിനെ തുടർന്നാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഹൃദയാഘാതത്തിന് പുറമെ തലച്ചോറിലെ രക്തസ്രാവം കൂടിയതാണ് മാമുക്കോയയുടെ മരണ കാരണം. പ്രിയതാരത്തിന് അന്ത്യാഞ്ജലി അർപ്പിക്കാൻ സിനിമ,നാടക,സാംസ്‌കാരിക,രാഷ്ട്രീയ മേഖലകളിലുള്ളവർ കോഴിക്കോട്ടെയ്ക്ക് ഒഴുകിയെത്തുകയാണ്. കോഴിക്കോട് കണ്ണംപറമ്പ് ഖബർസ്ഥാനിൽ രാവിലെ പത്തിന് പൂർണ ഔദ്യോഗിക ബഹുമതികളോടെ താരത്തിന്റെ ഖബറടക്കം നടത്തും.