സംഗീത ഇതിഹാസം എസ്.പി ബാലസുബ്രഹ്മണ്യം അന്തരിച്ചു. 74 വയസ്സായിരുന്നു. കൊവിഡ് ബാധയെ തുടർന്ന് ചികിത്സയില്‍ കഴിഞ്ഞു വരികെയായിരുന്നു എസ്.പി.ബി. നാളുകളായി അദ്ദേഹത്തിന്റെ ആരോഗ്യ നില വളരെ ഗുരുതരമായിരുന്നു. ഇടയ്ക്ക് ആരോഗ്യ നില മെച്ചപ്പെട്ടെങ്കിലും കഴിഞ്ഞ ദിവസം വീണ്ടും പഴയതുപോലായി. അദ്ദേഹത്തിന്റെ ആരോഗ്യം മെച്ചപ്പെടുവാനായി സിനിമ ലോകവും ആരാധകരും പ്രാര്‍ത്ഥനയോടെ കഴിയുന്നതിനിടെയാണ് അദ്ദേഹത്തിന്റെ മരണം.പ്രിയ ഗായകന് വിട ചൊല്ലി മലയാള സിനിമ ലോകത്തു നിന്നും നിരവധി താരങ്ങളാണ് എത്തിയത്. \
ജയറാം, പൃഥ്വിരാജ്, ബിജു മേനോന്‍, ഉണ്ണി മുകുന്ദന്‍, ടൊവിനോ തോമസ്, അപര്‍ണ ബാലമുരളി തുടങ്ങിയ താരങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ തങ്ങളുടെ ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.”ഇതിഹാസം വിട പറഞ്ഞു അങ്ങ് ജീവിച്ച കാലഘട്ടത്തിൽ തന്നെ ജീവിക്കാൻ സാധിച്ചത് ഒരു മഹാഭാഗ്യമായി കാണുന്നു, ദേഹം മാത്രമേ വിട്ടു പിരിയുന്നുള്ളു . അങ്ങയുടെ മരിക്കാത്ത ശബ്ദമാധുര്യയിലൂടെ അങ്ങ് ജീവിക്കുന്നു, ഇനി വരുന്ന തലമുറകൾക്കും വേണ്ടി എന്നായിരുന്നു ജയറാം ഫെയ്സ്ബുക്കില്‍ കുറിച്ചത്.
കൊവിഡ് ബാധയെ തുടർന്ന് ഓഗസ്റ്റ് 5 നാണ് അദ്ദേഹത്തെ എംജിഎം ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ അദ്ദേഹത്തിന്റെ ആരോഗ്യനില വഷളാവുകയായിരുന്നു. എംജിഎം ഹെല്‍ത്ത് കെയറിലെ വിദഗ്ധ സംഘം അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി സൂക്ഷ്മമായി നിരീക്ഷിച്ചു വരികയായിരുന്നു.
16 ഭാഷകളിലായി 40000 ല്‍ പരം ഗാനങ്ങള്‍ പാടിയിട്ടുള്ള എസ്.പി.ബി എക്കാലത്തേയും മികച്ച ഗായകന്മാരിലൊരാളാണ്. 2001 ല്‍ പത്മശ്രീ നല്‍കിയും 2011 ല്‍ പത്മഭൂഷന്‍ നല്‍കിയും രാജ്യം അദ്ദേഹത്തെ ആദരിച്ചു. 6 തവണ മികച്ച ഗായകനുള്ള ദേശീയ പുരസ്കാരം നേടിയിട്ടുണ്ട്.
അങ്ങ് ജീവിച്ച കാലഘട്ടത്തിൽ ജീവിക്കാൻ സാധിച്ചത് ഞങ്ങളുടെ മഹാഭാഗ്യം, എസ്.പി.ബിയ്ക്ക് വിട ചൊല്ലി മലയാള സിനിമ താരങ്ങൾ
സംഗീത ഇതിഹാസം എസ്.പി ബാലസുബ്രഹ്മണ്യം അന്തരിച്ചു. 74 വയസ്സായിരുന്നു. കൊവിഡ് ബാധയെ തുടർന്ന് ചികിത്സയില്‍ കഴിഞ്ഞു വരികെയായിരുന്നു എസ്.പി.ബി. നാളുകളായി അദ്ദേഹത്തിന്റെ ആരോഗ്യ നില വളരെ ഗുരുതരമായിരുന്നു. ഇടയ്ക്ക് ആരോഗ്യ നില മെച്ചപ്പെട്ടെങ്കിലും കഴിഞ്ഞ ദിവസം…