കഴിഞ്ഞ രണ്ടു ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ നിറയുന്ന വാർത്ത ആണ് തൃശൂർ കുന്നംകുളത്തുള്ള അജ്ഞാത ജീവിയെ പറ്റിയുള്ള വാർത്തകൾ, എല്ലാവരും ഇപ്പോൾ ആ ജീവിയുടെ പിന്നാലെ ആണ്. ഇതിനെ പറ്റിയുള്ള പ്രചാരങ്ങൾക്കും കുറവ് ഒട്ടുമില്ല, എന്നാൽ അതും മൂലം കഷ്ട്ടത്തിൽ ആയത് മഞ്ചേരി പുല്ലാര സ്വദേശിയും അന്തര്‍ദേശീയ വടംവലി താരവുമായ ബനാത്താണ്, തൃശ്ശൂരിൽ എല്ലാവരെയും ഭയപ്പെടുത്തുന്ന ആ അപൂർവ ജീവി എന്ന് പറഞ്ഞു ഇദ്ദേഹത്തിന്റെ ഫോട്ടോ വെച്ച് വ്യാജ പ്രചാരണം നടത്തുകയാണ് ആളുകൾ.
ഇദ്ദേഹത്തിന്‍റെ ഫോട്ടോ ഉപയോഗിച്ച് കുന്നംകുളത്തെ സ്പ്രിങ്മാന്‍, ബ്ലാക്ക്മാന്‍ എന്ന പേരില്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയാണ് ചിലര്‍.എടപ്പാള്‍ ആഹാ ഫ്രണ്ട്‌സ് വടംവലി ടീമിലെ താരമാണ് ബനാത്ത്. കഴിഞ്ഞ എട്ട് വര്‍ഷമായി സംസ്ഥാനത്തിനകത്തും പുറത്തുമായി നിരവധി വടംവലി മത്സരങ്ങളില്‍ പങ്കെടുത്ത താരമാണ് ബനാത്ത്.
വടംവലി മത്സരത്തിന് എടുത്ത താരത്തിന്റെ ഫോട്ടോ ആണിപ്പോൾ സ്പ്രിങ് മാൻ എന്ന പേരിൽ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നത്.തന്‍റെ ഫോട്ടോയും വ്യാജസന്ദേശവും കണ്ട് സുഹൃത്തുക്കള്‍ ഫോണ്‍ വിളിച്ചപ്പോഴാണ് സംഭവം അറിഞ്ഞതെന്ന് ബനാത്ത് പുല്ലാറ പറഞ്ഞു.ചിത്രം പ്രചരിപ്പിച്ചവര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ബനാത്ത് ആവശ്യപ്പെട്ടു. സംഭവത്തില്‍ മഞ്ചേരി പൊലീസില്‍ പരാതി നല്‍കിയിരിക്കുകയാണ് ബനാത്ത്.