ആ കൊലപാതകിക്കെതിരെ ചെറുവിരലനക്കാനോ കൊല്ലാനോ ആർക്കും കഴിഞ്ഞില്ലല്ലോ? മംമത മോഹൻദാസ്

കഴിഞ്ഞ കൊല്ലപ്പെട്ട ഡോ. വന്ദനാ ദാസിന് ആദരം ആർപ്പിച്ച് അധികാരികൾക്കെതിരെ രൂക്ഷ വിമർശനവുമായി നടി മംമ്ത മോഹൻദാസ്. മയക്കുമരുന്നിന് അടിമപ്പെട്ട് നിയന്ത്രണം നഷ്ടപ്പെട്ടവരുള്ള ഈ സമൂഹത്തിൽ ജീവിക്കുന്നത് തന്നെ സുരക്ഷിതമല്ല എന്ന് മംമ്ത സോഷ്യൽ…

കഴിഞ്ഞ കൊല്ലപ്പെട്ട ഡോ. വന്ദനാ ദാസിന് ആദരം ആർപ്പിച്ച് അധികാരികൾക്കെതിരെ രൂക്ഷ വിമർശനവുമായി നടി മംമ്ത മോഹൻദാസ്. മയക്കുമരുന്നിന് അടിമപ്പെട്ട് നിയന്ത്രണം നഷ്ടപ്പെട്ടവരുള്ള ഈ സമൂഹത്തിൽ ജീവിക്കുന്നത് തന്നെ സുരക്ഷിതമല്ല എന്ന് മംമ്ത സോഷ്യൽ മീഡിയയിൽ കുറിച്ചിരിക്കുന്നത്. അടുത്തിടെ താനൂർ ഉണ്ടായ ബോട്ടപകടത്തിൽ 22 പേർ മരിച്ച സംഭവത്തെയും പരാമർശിച്ചു കൊണ്ടാണ് മംമ്തയുടെ കുറിപ്പ്.

മയക്കുമരുന്നിന് അടിമപ്പെട്ട് മാനസികനില തെറ്റിയവരുടെ ഇരകളാവുകയാണോ ഇവിടുത്തെ നിരപരാധികളായ ആളുകൾ? മാനസികമായി നിലതെറ്റിയവരുള്ള ഈ സമൂഹത്തിൽ ജീവിക്കുന്നത് ഒട്ടും സുരക്ഷിതമല്ല എന്നാണ് എനിക്ക് തോന്നുന്നത്. ഈ അവസ്ഥ ഇനിയും അവഗണിക്കാൻ കഴിയില്ല.ഉത്തരവാദിത്തമുള്ള സ്ഥാനത്തിരിക്കുന്നവരുടെ കെടുകാര്യസ്ഥതയുടെ ഉദാഹരണമാണ് ഒരൊറ്റ ആഴ്ചയിൽ നടന്ന ഈ രണ്ടു സംഭവങ്ങളും. ഡോ. വന്ദന ദാസിന് ആദരാഞ്ജലികൾ. അവളുടെ മാതാപിതാക്കളോട് അഗാധമായ ദുഃഖവും അനുശോചനവും ഞാൻ അറിയിക്കുന്നു. അവർ കടന്നു പോകുന്ന അവസ്ഥ എനിക്ക് സങ്കൽപ്പിക്കാൻ പോലും കഴിയുന്നില്ലെന്നും താരം പറഞ്ഞു. അവർക്കുണ്ടായിരുന്ന ഒരേയൊരു കുട്ടിയെയാണ് നഷ്ടപ്പെട്ടിരിക്കുന്നത്. ഞാൻ മുമ്പ് പറഞ്ഞതു പോലെ പോയവർക്ക് പോയി എന്ന് മാത്രം.


ഇതുപോലെയുള്ള സംഭവങ്ങൾ ഇവിടെ ആവർത്തിക്കുകയാണ് പക്ഷേ ഒന്നും മാറുന്നില്ല. എല്ലാവരും എല്ലാം മറന്നു പോകുന്നു. നമ്മുടെ ഭരണ സംവിധാനങ്ങളും അത് നടപ്പിലാക്കുന്നവരും എവിടെയാണെന്നും ഇവിടെ വലിയ പരിഷ്‌കാരങ്ങൾ അത്യാവശ്യമാണ്, പക്ഷേ എപ്പോൾ? ആര് ചെയ്യും? എല്ലാം എന്നെങ്കിലും ശരിയാകുമെന്ന് പ്രതീക്ഷിച്ച് ജീവിച്ചു മരിക്കാൻ മാത്രമേ നമുക്ക് കഴിയൂവെന്നും നടി കുറിച്ചു.


എന്നാൽ എന്നെ എപ്പോഴും അസ്വസ്ഥമാക്കുന്ന മറ്റൊരു കാര്യം ക്രൂരമായ കൊലപാതകത്തിൽ ഇത്രയധികം ദൃക്‌സാക്ഷികളുണ്ടായിട്ടും ആ കൊലപാതകിക്കെതിരെ ചെറുവിരലനക്കാനോ കൊല്ലാനോ ആർക്കും കഴിഞ്ഞില്ലല്ലോ എന്നതാണ്. എനിക്കത് ഒട്ടും മനസ്സിലാകുന്നില്ലെന്നും മംമ്ത മോഹൻദാസ് തന്റെ ഇൻസ്റ്റഗ്രമിൽ കുറിച്ചു