ആ പാവത്തിന് മുന്നിൽ മുണ്ടും തെറുത്തു കുത്തി അതേടാ ഞാൻ കാശുള്ളവനാണന്ന് ആക്രോശിക്കുന്നത് ഹീറോയിസമാണോ ? തമിഴ്‌നടൻ വിജയിയെ കണ്ടു പഠിക്കണം !

കഴിഞ്ഞ ദിവസം കൊച്ചിയിൽ ഇന്ധന വില വര്ധനവിനെതിരെ നടൻ ജോജു ജോർജ് പ്രതിഷേധിച്ചതിനെ അനുകൂലിച്ചും വിമർശിച്ചും പലരും എത്തിയിരുന്നു. നിരവധി താരങ്ങളും അതിൽ പങ്കാളികളായി. എന്നാൽ ഇന്നിപ്പോൾ ചർച്ചയാകുന്നത് ആലപ്പി അഷ്‌റഫിന്റെ ഈ വിഷയത്തിലെ…

കഴിഞ്ഞ ദിവസം കൊച്ചിയിൽ ഇന്ധന വില വര്ധനവിനെതിരെ നടൻ ജോജു ജോർജ് പ്രതിഷേധിച്ചതിനെ അനുകൂലിച്ചും വിമർശിച്ചും പലരും എത്തിയിരുന്നു. നിരവധി താരങ്ങളും അതിൽ പങ്കാളികളായി. എന്നാൽ ഇന്നിപ്പോൾ ചർച്ചയാകുന്നത് ആലപ്പി അഷ്‌റഫിന്റെ ഈ വിഷയത്തിലെ പ്രതികരണമാണ്. മുൻപ് തമിഴ് സൂപ്പർസ്റ്റാർ ദളപതി വിജയ് തിരഞ്ഞെടുപ്പിന് സൈക്കിളിൽ വോട്ട് ചയ്യാൻ പോയി ഇന്ധന വില വര്ധനവിനെതിരെ പ്രതിഷേധിച്ച സംഭവവുമായി ചേർത്തുവെച്ചുകൊണ്ടാണ് ആലപ്പി അഷ്‌റഫ് ജോജുവിന്റെ പ്രതിഷേധത്തിനെതിരെ രംഗത്ത് എത്തിയിരിക്കുന്നത്. അദ്ദേഹം കുറിച്ചത് ഇപ്രകാരമായിരുന്നു.“”നിൻ്റെ കൈയ്യിൽ കാശുണ്ട് “. ജോജുവിൻ്റെ നേരേ ചോദ്യമുയർത്തിയ ആ മനുഷ്യനാണ് എൻ്റെ പ്രതിനിധി. ഒരു പക്ഷേ, ഒരു കാലി ചായ പോലും കുടിക്കാനാവാതെ ഒഴിഞ്ഞ വയറുമായ് സമരമുഖത്തെത്തിയ ആ വ്യക്തിയെ നമുക്കെങ്ങനെ തള്ളി പറയാനാകും. ഫാസിസ്റ്റ് നയങ്ങളിൽ പെറുതിമുട്ടുന്ന ശരാശരി ഭാരതീയൻ്റെ പ്രതിനിധിയാണയാൾ. ആ പാവത്തിന് മുന്നിൽ മുണ്ടും തെറുത്തു കുത്തി അതേടാ ഞാൻ കാശുള്ളവനാണന്ന് ആക്രോശിക്കുന്നത് ഹീറോയിസമാണങ്കിൽ എനിക്ക് ഒന്നും പറയാനില്ല. പണമുണ്ടങ്കിൽ മാസ്ക്കും ധരിക്കേണ്ട എന്നുണ്ടോ. പക്ഷേ ഒന്നുമറക്കണ്ട അരാഷ്ട്രീയവാദം ആപത്താണ്.RTO ഓഫീസിൽ കയറി ഭീഷണി മുഴക്കി കേരളം കത്തിക്കുമെന്നു പറഞ്ഞ ലക്ഷക്കണക്കിന് ഫാൻസ് പിൻബലമുള്ള ബ്ലോഗറന്മാരുടെ ആരാധനക്കൂട്ടം സോഷ്യൽ മീഡിയായിൽ നിറഞ്ഞാടിയത് നാം കണ്ടതാണ്. നൂറുകോടിക്ക് മേൽ പ്രതിഫലം വാങ്ങുന്ന തമിഴ്‌നടൻ വിജയ്യെ നാം കണ്ടു പഠിക്കേണ്ടതുണ്ട്. അദ്ദേഹം പെട്രോൾ വില വർദ്ധനവിനെതിരെ സൈക്കളിൽ നടത്തിയ പ്രതിഷേധ യാത്ര ആ നടൻ സമൂഹത്തോടുള്ള തൻ്റെ പ്രതിബദ്ധത അടയാളപ്പെടുത്തുകയായിരുന്നു. ജീവിതം മുന്നോട്ട് കൊണ്ടുപോകാനാകാതെ പൊറുതിമുട്ടുന്ന ജനം പ്രതിഷേധിക്കുമ്പോൾ അവരുടെ മുഖത്തേക്ക് ദയവായ് നിങ്ങൾ കർക്കിച്ച് തുപ്പരുത്.” എന്നായിരുന്നു ആലപ്പി അഷ്‌റഫിന്റെ വാക്കുകൾ.