ചുട്ടുപൊള്ളുന്ന വെയിലില്‍ കാല് പൊള്ളേണ്ട! അമൃതയ്ക്ക് തന്റെ ഷൂ നല്‍കി ഗോപി

അമൃത സുരേഷും ഗോപി സുന്ദറുമാണ് സോഷ്യല്‍ ലോകത്തെ വൈറല്‍ താരങ്ങള്‍. ഇരുവരുടെയും ഓരോ പോസ്റ്റിനും കാത്തിരിപ്പിലാണ് ആരാധകര്‍. തിരുവനന്തപുരത്തെ ശ്രീ പത്മനാഭസ്വാമി ക്ഷേത്ര ദര്‍ശനത്തിനെത്തിയ ചിത്രങ്ങളാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. ക്ഷേത്ര സന്ദര്‍ശനത്തിന് എത്തിയ താരങ്ങളുടെ…

അമൃത സുരേഷും ഗോപി സുന്ദറുമാണ് സോഷ്യല്‍ ലോകത്തെ വൈറല്‍ താരങ്ങള്‍. ഇരുവരുടെയും ഓരോ പോസ്റ്റിനും കാത്തിരിപ്പിലാണ് ആരാധകര്‍. തിരുവനന്തപുരത്തെ ശ്രീ പത്മനാഭസ്വാമി ക്ഷേത്ര ദര്‍ശനത്തിനെത്തിയ ചിത്രങ്ങളാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്.

ക്ഷേത്ര സന്ദര്‍ശനത്തിന് എത്തിയ താരങ്ങളുടെ ചിത്രങ്ങളാണ് വൈറലാവുന്നത്. സെറ്റ് സാരിയില്‍ അതീവ സുന്ദരിയായാണ് അമൃത ദര്‍ശനത്തിനെത്തിയത്. ചിത്രങ്ങള്‍ ഇന്‍സ്റ്റാഗ്രാം പേജിലൂടെ ഗോപി സുന്ദര്‍ ആണ് പങ്കുവെച്ചത്.

ഗോപി സുന്ദറും ഗായികയായ അമൃതയും സംസ്ഥാന സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷ സമാപന സമ്മേളനത്തോട് അനുബന്ധിച്ച് കനകക്കുന്ന് നിശാഗന്ധിയില്‍ നടന്ന സംഗീതനിശയില്‍ പരിപാടി അവതരിപ്പിക്കാന്‍ എത്തിയതായിരുന്നു. ഒരേ വേദിയില്‍ ഒരുമിച്ച് പാടിയ ശേഷമാണ് ഇരുവരും ക്ഷേത്രത്തിലെത്തിയത്.

നല്ല വെയിലുള്ള സമയത്തെടുത്ത ഈ ഫോട്ടോയില്‍ ഗോപി സുന്ദറിന്റെ ഒരു ഷൂവിന്റെ മുകളിലാണ് അമൃത നില്‍ക്കുന്നത്. വെയിലേറ്റ് കാല്‍പാദം പൊള്ളാതിരിക്കാന്‍ തന്റെ ഒരു ഷൂ ഗോപി സുന്ദര്‍ അമൃതയ്ക്ക് നല്‍കുകയായിരുന്നു. ഇരുവരുടെയും പ്രണയം തുറന്നുകാട്ടുന്നതാണ് ചിത്രമെന്ന് ആരാധകര്‍ പറയുന്നു.

ഈ ചിത്രം കണ്ടാല്‍ തന്നെ മനസിന് സന്തോഷം കിട്ടുമെന്നും മഴയത്ത് നായകന്‍ നായികയ്ക്ക് ഓവര്‍കോട്ട് ഊരി നല്‍കുന്ന ഫീലാണ് ലഭിക്കുന്നതെന്നും ഒരു ആരാധകന്‍ കുറിച്ചു.

പ്രണയം വെളിപ്പെടുത്തിയതിന് പിന്നാലെ ആദ്യമായാണ് ഗോപി സുന്ദറും അമൃതയും ഒരേ വേദിയിലെത്തിയത്. ഉസ്താദ് ഹോട്ടല്‍ എന്ന ചിത്രത്തിലെ ‘അപ്പങ്ങളെമ്പാടും ഒറ്റയ്ക്കു ചുട്ടമ്മായി’ എന്ന പാട്ടാണ് ഇരുവരും വേദിയില്‍ ആലപിച്ചത്. നിറഞ്ഞ കൈയ്യടികളോടെ സദസിലുള്ളവര്‍ പാട്ട് ഏറ്റെടുക്കുകയും ചെയ്തു. തിരുവനന്തപുരത്തിന് നന്ദി അറിയിച്ച് ഇരുവരും ഇന്‍സ്റ്റഗ്രാമില്‍ ചിത്രങ്ങള്‍ പങ്കുവെയ്ക്കുകയും ചെയ്തിരുന്നു.

അടുത്തിടെയാണ് അമൃതയും ഗോപിയും പ്രണയം തുറന്നുപറഞ്ഞത്. പിന്നാലെ രൂക്ഷമായി വിമര്‍ശിച്ചവര്‍ക്ക് ഇരുവരും വളരെ ശക്തമായി തന്നെ മറുപടി നല്‍കിയിരുന്നു. അന്യരുടെ ജീവിതത്തില്‍ ഒരു ജോലിയുമില്ലാതെ അഭിപ്രായം പറയുന്നവര്‍ക്ക് തങ്ങളുടെ വക പുട്ടും മുട്ട കറിയും സമര്‍പ്പിക്കുന്നു എന്നായിരുന്നു മറുപടി.