സുരേഷ് ഗോപി എന്ന മനുഷ്യന്‍ എന്ത് ചെയ്താലും അതില്‍ നെഗറ്റീവ് മാത്രം കണ്ടെത്തുന്ന കുറേ കുഴിത്തുരുമ്പ് മനുഷ്യര്‍!!

കഴിഞ്ഞ് ദിവസമാണ് നടന്‍ സുരേഷ് ഗോപി തൃശൂര്‍ ലൂര്‍ദ് മാതാ പള്ളിയിലെത്തി മകള്‍ ഭാഗ്യയുടെ വിവാഹത്തിന് മുന്‍പ് മാതാവിന് സ്വര്‍ണ കിരീടം സമര്‍പ്പിച്ചത്. നാളെയാണ് ഗുരുവായൂരില്‍ വച്ച് ഭാഗ്യയുടെ വിവാഹം. ദിവസങ്ങളായി വിവാഹാഘോഷത്തിലാണ് താരകുടുംബം.…

കഴിഞ്ഞ് ദിവസമാണ് നടന്‍ സുരേഷ് ഗോപി തൃശൂര്‍ ലൂര്‍ദ് മാതാ പള്ളിയിലെത്തി മകള്‍ ഭാഗ്യയുടെ വിവാഹത്തിന് മുന്‍പ് മാതാവിന് സ്വര്‍ണ കിരീടം സമര്‍പ്പിച്ചത്. നാളെയാണ് ഗുരുവായൂരില്‍ വച്ച് ഭാഗ്യയുടെ വിവാഹം. ദിവസങ്ങളായി വിവാഹാഘോഷത്തിലാണ് താരകുടുംബം. ലൂര്‍ദ് മാതാവിന് കിരീടം സമര്‍പ്പിച്ചപ്പോള്‍ അത് താഴെ വീഴുകയും പൊട്ടുകയും ചെയ്തിരുന്നു. സോഷ്യലിടത്ത് ഒരു വിഭാഗം അത് ഏറ്റെടുത്തിരിക്കുകയാണ്. മതാവിന് ഇഷ്ടപ്പെടാത്തതുകൊണ്ടാണ് കിരീടം താഴെ വീണതെന്നും ആരോപിച്ച് വലിയ സൈബര്‍ അറ്റാക്കാണ് നടക്കുന്നത്.

അതേസമയം, വിഷയത്തില്‍ സുരേഷ് ഗോപിയെ പിന്തുണച്ച് എത്തിയിരിക്കുകയാണ് മാധ്യമപ്രവര്‍ത്തക അഞ്ജു പ്രബീഷ്. രാഷ്ട്രീയ നിലപാടുകളുടെ പേരില്‍, അതും മോദിയെന്ന രാഷ്ട്രീയ നേതാവിനെ പിന്തുണയ്ക്കുന്നത് കൊണ്ടും അദ്ദേഹം പ്രതിനിധാനം ചെയ്യുന്ന രാഷ്ട്രീയപ്പാര്‍ട്ടിയില്‍ ഉള്‍പ്പെട്ടതുകൊണ്ടും മാത്രം തുടക്കം മുതല്‍ ഇടത് സൈബര്‍ ലോകം ശത്രുവായി കാണുന്ന ഒരു മനുഷ്യന്‍. ഇഷ്ടമില്ലാത്ത അച്ചി തൊടുന്നത് എല്ലാം കുറ്റം എന്നത് പോലെ സുരേഷ് ഗോപി എന്ന മനുഷ്യനും അദ്ദേഹത്തിന്റെ കുടുംബവും എന്ത് ചെയ്താലും അതില്‍ നെഗറ്റീവ് മാത്രം കണ്ടെത്തുന്ന കുറേ കുഴിത്തുരുമ്പ് മനുഷ്യര്‍.

ഗുരുവായൂര്‍ കല്യാണ വിവാദം അടപടലം തേഞ്ഞു കഴിഞ്ഞപ്പോള്‍ ദേ അടുത്തത് പൊക്കി ക്കൊണ്ട് വന്നിരിക്കുന്നു. മകളുടെ വിവാഹ നേര്‍ച്ചയായിട്ട് തൃശൂര്‍ ലൂര്‍ദ് മാതാവിന് സമര്‍പ്പിച്ച സ്വര്‍ണ്ണ കിരീടം കണ്ട് അതിലും കുത്തിത്തിരുപ്പുമായിട്ട് ഇറങ്ങിയിട്ടുണ്ട് സൈബര്‍ വെട്ടുക്കിളികള്‍ കൊല്ലം ഇന്‍ഫെന്റ് ജീസസ് കോണ്‍വെന്റില്‍ സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ശ്രീ സുരേഷ് ഗോപിക്ക് സ്വന്തം വിശ്വാസത്തിനൊപ്പം ക്രൈസ്തവ വിശ്വാസം ഉണ്ടാവുക സ്വാഭാവികം എന്ന് പോലും മനസ്സിലാക്കാന്‍ കഴിയാത്ത വിവരം കെട്ട കുറേ മനുഷ്യര്‍. അവര്‍ ഉണ്ടാക്കുന്ന കോലാഹലം

ഈ സുരേഷ് ഗോപി എന്ന വ്യക്തി രാഷ്ട്രീയക്കാരനാവും മുമ്പ്, വെള്ളിത്തിരയിലെ സൂപ്പര്‍ സ്റ്റാര്‍ ആവും മുമ്പേ തിരുവനന്തപുരം വെട്ടുകാട് മാദ്രേ ദേ ദേവൂസ് ദേവാലയത്തില്‍ പത്തു ദിവസം നീണ്ടു നില്ക്കുന്ന ഉത്സവത്തിന് മുടങ്ങാതെ അന്നദാനം നടത്തിയിരുന്ന കാര്യം തിരുവനന്തപുരത്ത് പരസ്യമായ രഹസ്യമാണ്. പള്ളിവക സേവനങ്ങളില്‍ എല്ലാം ആ മനുഷ്യന്റെ പങ്ക് എത്ര മാത്രം വലുതാണ് എന്ന് വലിയതുറയിലെ ഓരോ മനുഷ്യര്‍ക്കും അറിയാം. അതായത് കേവലം വോട്ട് ബാങ്ക് രാഷ്ട്രീയം മാത്രം ലക്ഷ്യം വച്ച് തുടങ്ങിയത് അല്ല സുരേഷ് ഗോപിയുടെയും കുടുംബത്തിന്റെയും മാതാവിനോടും ജീസസിനോടും ഉള്ള വിശ്വാസം, സ്‌നേഹം എന്നര്‍ത്ഥം.

വലത് കൈ കൊടുക്കുന്നത് ഇടത് കൈ അറിയരുത് എന്ന തത്വം ജീവിതത്തില്‍ പാലിച്ചിരുന്ന ഒരു മനുഷ്യന്‍ ആയത് കൊണ്ടും വിശ്വാസം എന്നത് ഒരാളുടെ വ്യക്തിപരമായ സ്വകാര്യം ആയത് കൊണ്ടും പണ്ടൊക്കെ അയാള്‍ ചെയ്തിരുന്ന പല കാര്യങ്ങളും പരസ്യം ആയില്ല എന്ന് മാത്രം. അത് കൊണ്ടാണ് ഇടത് വെട്ടുക്കിളികള്‍ക്ക് ഇതൊക്കെ കാണുമ്പോള്‍ അസഹിഷ്ണുത തോന്നുന്നത്.

ഓരോ വ്യക്തികള്‍ക്കും ഈശ്വരന്‍ എന്നത് അവനവന്റേത് ആയ ഒരു വിശ്വാസമാണ്. എന്റെ പൂജാമുറിയില്‍ എണ്ണമറ്റ ഹൈന്ദവ ദേവന്മാരുടെ ചിത്രങ്ങള്‍ ഉണ്ട്. പ്ലാസ്റ്റര്‍ ഓഫ് പാരീസ് തൊട്ട് ചേമ്പ് ശില്പങ്ങള്‍ ഉണ്ട്. അതിന്റെ ഇടയ്ക്ക് വേളാങ്കണ്ണി മാതാവ് ഉണ്ട്, ഉണ്ണിയേശുവും ഉണ്ട്.പിന്നീട് ഉള്ള ഇത്തിരി സ്‌പെയിസില്‍ സായി ബാബയും ഷിര്‍ദ്ദി ബാബയും ഉണ്ട്. അവരൊക്കെ ഉള്ളിടത്ത് തന്നെ ഒരു ചെറു പീഠത്തില്‍ ബീമാപള്ളിയില്‍ നിന്ന് കിട്ടിയ പച്ചപ്പട്ടിന്റെ ചെറു കഷണവും ഉണ്ട്. വൈകിട്ട് വീട്ടില്‍ തിരി തെളിച്ചു രാമനാമം ജപിച്ചു ഇത്തിരി നേരം അവര്‍ക്കൊപ്പം ഇരിക്കുമ്പോള്‍ കിട്ടുന്ന മനസുഖം, പോസിറ്റീവ് ഫീല്‍ അതൊക്കെയാണ് എനിക്ക് ദൈവങ്ങളില്‍ ഉള്ള വിശ്വാസം.

നിര്‍മ്മല ഭവന്‍ എന്ന കോണ്‍വെന്റ് സ്‌കൂളില്‍ പഠിച്ച എനിക്ക് സ്‌കൂളിന് നേരെ എതിരെയുള്ള ശ്രീ പരമശിവനെ കാണുമ്പോള്‍ കിട്ടുന്ന അതേ പോസിറ്റീവ് ഫീല്‍ സ്‌കൂളിന്റെ അകത്തുള്ള ചാപ്പലില്‍ ചെല്ലുമ്പോഴും കിട്ടിയിരുന്നു. ഒരു പക്ഷെ കോണ്‍വെന്റ് സ്‌കൂളുകളില്‍ പഠിച്ചവര്‍ക്ക് പലര്‍ക്കും പറയാനുണ്ടാവും ഇത്തരം ഒരു അനുഭവം. വൈ എം ആര്‍ അയ്യപ്പ സ്വാമിയേ കണ്ട് തൊഴുത ശേഷം മെല്ലെ നടന്നു നന്ദന്‍കോട് തിരുഹൃദയ ദേവാലയത്തിലെ കപ്പേളയ്ക്ക് മുന്നിലെ സിമെന്റ് ബെഞ്ചില്‍ പോയി ഇരുന്ന് മാതാവിനെയും ഒക്കത്തുള്ള ഉണ്ണി ഈശോയെയും കണ്ട് മെഴുകുതിരിയും കത്തിച്ചു തിരികെ വരുമ്പോള്‍ മനസ്സിന് കിട്ടുന്ന ഊര്‍ജ്ജം അതാണ് എനിക്ക് ഈശ്വരനില്‍ ഉള്ള വിശ്വാസം

മതം തലയ്ക്ക് പിടിക്കാത്ത സാധാരണ മനുഷ്യര്‍ക്ക് ദേവാലയങ്ങള്‍ എന്നത് ഈശ്വരന്‍ വസിക്കുന്ന ഇടം എന്ന് മാത്രമാണ് അര്‍ത്ഥം. പല പേരുകളില്‍ അറിയപ്പെടുന്ന സര്‍വ്വശക്തനായ പ്രപഞ്ചനാഥന്‍ അങ്ങനെയുള്ളവര്‍ക്ക് അമ്പലത്തില്‍ പോകുന്ന അതേ പോസിറ്റീവ് ഫീല്‍ ഇതര മത ദേവാലയങ്ങളില്‍ പോയാലും കിട്ടും. അതിന് ഹൃദയം ശുദ്ധമായിരിക്കണം എന്ന് മാത്രം. അങ്ങനെയുള്ളവര്‍ക്ക് സുരേഷ് ഗോപി എന്ന വ്യക്തിയെ മനസ്സിലാവും.

കേവലം നാല് വോട്ട് കിട്ടുവാന്‍ വേണ്ടി സ്വന്തം വിശ്വാസത്തെ തള്ളിപ്പറഞ്ഞു, ഇതര മതമാണ് മഹത്തരം എന്ന് ഉദ്‌ഘോഷിക്കുന്ന കപട മതേതരന്മാര്‍ക്ക് അത് മനസ്സിലാവില്ല ഒരിക്കലും എന്തിലും ഏതിലും വിവാദം കണ്ടെത്തുന്നവര്‍ക്ക് ഏതൊരു നല്ല കാര്യവും വെറും ‘ഷോ ‘ മാത്രമായിരിക്കാം. എന്നാല്‍ ചെയ്തതിന്റെ ഉദ്ദേശശുദ്ധി ചെയ്തയാള്‍ക്ക് അറിയാവുന്നിടത്തോളം അയാള്‍ തന്റെ കര്‍മ്മപാതയിലൂടെ ആരെയും ശ്രദ്ധിക്കാതെ നടന്നു പോകും. മറ്റുള്ളവര്‍ കുരച്ചുകൊണ്ട് പിന്നാലെയും കൂടും, എന്നാണ് അഞ്ജു പങ്കുവച്ചത്.