ബിഗ് ബോസ് ടൈറ്റിൽ വിന്നർ ആകുന്നത് നോബി?

ഏഷ്യാനെറ്റിൽ മികച്ച റെറ്റിങ്ങോടെ മുന്നേറിക്കൊണ്ടിരിക്കുന്ന ജനപ്രീയ റീലിറ്റി ഷോ ആണ് ബിഗ് ബോസ്. പരിപാടിയുടെ ആദ്യ രണ്ടു ഘട്ടത്തേക്കാൾ കൂടുതൽ പ്രേക്ഷക സ്വീകാര്യതയാണ് മൂന്നാമത്തെ ഘട്ടത്തിന് ആരാധകർ നൽകി കൊണ്ടിരിക്കുന്നത്. ആദ്യ രണ്ടു ഘട്ടങ്ങളിലും…

ഏഷ്യാനെറ്റിൽ മികച്ച റെറ്റിങ്ങോടെ മുന്നേറിക്കൊണ്ടിരിക്കുന്ന ജനപ്രീയ റീലിറ്റി ഷോ ആണ് ബിഗ് ബോസ്. പരിപാടിയുടെ ആദ്യ രണ്ടു ഘട്ടത്തേക്കാൾ കൂടുതൽ പ്രേക്ഷക സ്വീകാര്യതയാണ് മൂന്നാമത്തെ ഘട്ടത്തിന് ആരാധകർ നൽകി കൊണ്ടിരിക്കുന്നത്. ആദ്യ രണ്ടു ഘട്ടങ്ങളിലും കൂടുതൽ മത്സരാർത്ഥികൾ സെലിബ്രിറ്റികൾ ആയിരുന്നു. എന്നാൽ ഈ തവണ സെലിബ്രിറ്റികൾ വളരെ കുറവാണ്. പരുപാടി തുടങ്ങിയിട്ട് ദിവസങ്ങൾ മാത്രമേ ആകുന്നുള്ളുവെങ്കിലും സംഭവ ബഹുലമായ മുഹൂർത്തങ്ങളിൽ കൂടിയാണ് ഓരോ ദിവസത്തെയും എപ്പിസോഡ് കടന്ന് പോയിക്കൊണ്ടിരിക്കുന്നത്. ഇതിനോടകം തന്നെ മത്സരാർത്ഥികൾ തമ്മിൽ കയ്യാംകളി വരെ എത്തിയിരിക്കുകയാണ്. മോഹൻലാൽ അവതരിപ്പിക്കുന്ന പരുപാടിക്ക് ആരാധകർ ഏറെയാണ്. പരുപാടിയുടെ നിയമങ്ങൾ തെറ്റിച്ചതിന്റെ പേരിൽ കഴിഞ്ഞ ദിവസം ആണ് ഫിറോസ് ഖാനെയും സജ്‌നയെയും പുറത്താക്കിയത്. അതിന് പിന്നാലെ കഴിഞ്ഞ ആഴ്ച അഡോണിയും പുറത്ത് പോയിരുന്നു.

ഗെയിം തന്ത്രങ്ങൾ എല്ലാം ഒരുപാട് അറിയാവുന്ന അഡോണി അതൊക്കെ മറ്റ് മത്സരാര്ഥികള്ക്കും പറഞ്ഞു കൊടുക്കുമായിരുന്നു. എന്നാൽ അഡോണിയുടെ അപ്രതീക്ഷിതമായുള്ള പുറത്ത് പോകൽ മത്സരാര്ഥികളെയും ഞെട്ടിച്ചിരിക്കുകയാണ്. എല്ലാ ഗെയിമുകളിലും വളരെ സജീവമായി പങ്കെടുത്തിരുന്ന മത്സരാർത്ഥി ആയിരുന്നു അഡോണി. എന്നാൽ അധികം ആക്റ്റീവ് ആകാതെ ഇമേജി നോക്കി ഒരു സൈഡിൽ കൂടി പോകുന്ന മത്സരാർത്ഥി ആണ് നോബി. ആ നോബി വരെ ഹൗസിനുള്ളിൽ സേഫ് ആയിരുന്നപ്പോൾ ആണ് അഡോണിയുടെ പുറത്ത് പോകൽ. ഇതോടെ പരിപാടിയുടെ ടൈറ്റിൽ വിന്നർ ആയി തിരഞ്ഞെടുക്കപ്പെടുന്നത് നോബിയെ ആണോ എന്ന സംശയത്തിൽ ആണ് സോഷ്യൽ മീഡിയ. ഇതിന്റെ ചർച്ചകളും ഗ്രൂപ്പുകളിൽ ആരംഭിച്ച് കഴിഞ്ഞു.

കാരണം നോബി എല്ലാ മത്സരങ്ങളിലും സജീവമായി പങ്കെടുക്കുന്ന ഒരു മത്സരാർത്ഥി ആയിരുന്നില്ല. ഇത് വരെയും പ്രേക്ഷകർ കണ്ടത് ഒട്ടും മത്സര ബുദ്ധി ഇല്ലാതെ ശക്തമായ നിലപാടുകൾ കാണിക്കാതെ സ്വന്തം ഇമേജ് നിലനിർത്തിക്കൊണ്ട് മുന്നോട്ട് പോകുന്ന നോബിയെ ആണ്. പുറത്താക്കേണ്ട ചില സാഹചര്യം വന്നിട്ട് പോലും താരത്തെ ഷോയിൽ നിന്ന് പുറത്താക്കുകയും ചെയ്തിട്ടില്ല. ഇതോടെ നോബി ആയിരിക്കുമോ വിജയി എന്ന തരത്തിലെ ചർച്ചകൾ ആണ് പ്രേക്ഷകർക്ക് ഇടയിൽ നടക്കുന്നത്.