‘സ്വന്തമായി ചെയ്യാനറിയില്ല, അധ്വാനിച്ച് ചെയ്തത് അടിച്ച് മാറ്റി പച്ച സംസ്‌കൃതത്തില്‍ പറഞ്ഞാല്‍ മതിയല്ലോ’- ബിജിപാല്‍

കന്നഡ ചിത്രം കാന്താരയിലെ ‘വരാഹ രൂപം’ പാട്ട് വിവാദത്തില്‍ പ്രതികരിച്ച് സംഗീത സംവിധായകന്‍ ബിജിപാല്‍. കാന്താരയിലെ വരാഹരൂപം..’ എന്ന ഗാനം തൈക്കുടം ബ്രിഡ്ജിന്റെ ‘നവരസം’ എന്ന ഗാനത്തിന്റെ കോപ്പിയടിയാണെന്നാണ് വിവാദമായിരിക്കുന്നത്. തൈക്കുടം ബ്രിഡ്ജിന്റെ ടൈറ്റില്‍…

കന്നഡ ചിത്രം കാന്താരയിലെ ‘വരാഹ രൂപം’ പാട്ട് വിവാദത്തില്‍ പ്രതികരിച്ച് സംഗീത സംവിധായകന്‍ ബിജിപാല്‍. കാന്താരയിലെ വരാഹരൂപം..’ എന്ന ഗാനം തൈക്കുടം ബ്രിഡ്ജിന്റെ ‘നവരസം’ എന്ന ഗാനത്തിന്റെ കോപ്പിയടിയാണെന്നാണ് വിവാദമായിരിക്കുന്നത്. തൈക്കുടം ബ്രിഡ്ജിന്റെ ടൈറ്റില്‍ ഗാനത്തിന്റെ കോപ്പിയടിയാണെന്നാണ് ആരോപണം നിറയുന്നത്. തൈക്കുടം ബ്രിഡ്ജിന്റെ ആരോപണത്തിന് പിന്നാലെയാണ് ബിജിപാലിന്റെ പ്രതികരണവും.

സ്വന്തമായി ചെയ്യാനറിയില്ല അതുകൊണ്ട് ബോധമുള്ളവര്‍ അധ്വാനിച്ച് ചെയ്തത് അടിച്ച് മാറ്റി എന്ന് പച്ച സംസ്‌കൃതത്തില്‍ പറഞ്ഞാല്‍ മതിയല്ലോ എന്നാണ് വിവാദത്തില്‍ ബിജിപാല്‍ പ്രതികരിച്ചിരിക്കുന്നത്.

‘സ്വന്തമായി ചെയ്യാനറിയില്ല അതുകൊണ്ട് ബോധമുള്ളവര്‍ അധ്വാനിച്ച് ചെയ്തത് അടിച്ച് മാറ്റി എന്ന് പച്ച സംസ്‌കൃതത്തില്‍ പറഞ്ഞാല്‍ മതിയല്ലോ’- ബിജിപാല്‍ ഫേസ്ബുക്കില്‍ കുറിച്ചു.

അതേസമയം, തൈക്കുടം ബ്രിഡ്ജിന്റെ നവരസത്തില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടിട്ടേ ഉള്ളൂവെന്നാണ് കാന്താര ടീമിന്റെ വാദം. എന്നാല്‍ തങ്ങള്‍ക്ക് അര്‍ഹമായ അവകാശം ലഭിക്കും വരെ പോരാടുമെന്നും തൈക്കൂടം ബ്രിഡ്ജ് മാനേജര്‍ സുജിത്ത് ഉണ്ണിത്താന്‍ പറഞ്ഞു.

2016ല്‍ മാതൃഭൂമി ലോഞ്ച് ചെയ്ത ആല്‍ബമാണ് തൈക്കുടം ബ്രിഡ്ജിന്റെ നവരസം. ‘കാന്താരയിലെ പാട്ട് റിലീസായ പിറ്റേന്ന് തന്നെ കര്‍ണാടകയിലെ മ്യൂസിക് ഫ്രറ്റേണിറ്റിയിലുള്ള സംഗീതഞ്ജരും ആരാധകരും വിളിച്ച് പാട്ടിനെ കുറിച്ച് സംസാരിച്ചു.

നമ്മളാണോ ചെയ്തത് എന്ന് ചോദിച്ചു. ക്രെഡിറ്റ്സിലൊന്നും പേരു കണ്ടില്ലെന്നും പറഞ്ഞു. ടീമിന്റെ പാട്ട് തന്നെയാണെന്ന് പറഞ്ഞുമെല്ലാം ഒരുപാട് പേര്‍ വിളിച്ചു. മാത്രമല്ല വീഡിയോയിലും നല്ല സാമ്യമുണ്ട്. അങ്ങനെയാണ് ഇക്കാര്യം ശ്രദ്ധിച്ചതെന്നും സുജിത്ത് പറയുന്നു.

സാധാരണ ഞങ്ങളുടെ പാട്ടുകള്‍ ഒരു തേര്‍ഡ് പാര്‍ട്ടി എടുക്കുമ്പോള്‍ അവര് നമ്മളെ ബന്ധപ്പെട്ട് കോപ്പിറൈറ്റ് എടുക്കുകയും പെയ്മെന്റ് നല്‍കുകയും ചെയ്യാറുണ്ട്. മുമ്പ് പല പാട്ടുകളും അങ്ങനെ നല്‍കിയിട്ടുള്ളതാണ്.

എന്നാല്‍, ഈ പാട്ടിന്റെ കാര്യത്തില്‍ ഞങ്ങള്‍ ഒന്നും അറിഞ്ഞിട്ടില്ല. കാന്താരയുടെ സംഗീത സംവിധായകന്റെ ഒരു ഇന്റര്‍വ്യൂവില്‍ ഇക്കാര്യം ചോദിച്ചപ്പോള്‍ രാഗം ഒന്നായതുകൊണ്ട് സാമ്യം തോന്നുന്നതാണെന്നും ഇന്‍സ്പിരേഷനേ ഉള്ളൂ എന്നുമാണ് പറഞ്ഞത്.

അതേസമയം, ഇവിടെ ഇന്‍സ്പിരേഷനല്ല പ്ലേജറിസമാണ് നടന്നിരിക്കുന്നത്. തൈക്കൂടത്തിന്റെ പാട്ട് അതേപടി കോപ്പിയടിക്കുകയാണ് ചെയ്തിരിക്കുന്നതെന്നും സുജിത്ത് പറഞ്ഞു.