ബോളിവുഡ് താരം സൽമാൻ ഖാനൊപ്പമുള്ള ദുസ്സഹമായ പ്രണയകാലത്തെക്കുറിച്ച് നിരവധി തവണ തുറന്നു പറഞ്ഞിട്ടുള്ള താരമാണ് മുൻനടിയും സാമൂഹിക പ്രവർത്തകയുമായ സോമി അലി.സല്‍മാന്‍ ഖാനുമായുള്ള പ്രണയത്തിന്റെ പേരില്‍ വാര്‍ത്തകളില്‍ മിക്കപ്പോഴും ഇടം നേടാറുമുള്ള നടിയാണ് സോമി അലി.ഈയടുത്ത് സല്‍മാന്‍ ഖാനും കുടുംബത്തിനുമെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ച് സോമി അലി രംഗത്തെത്തിയിരുന്നു. ഇന്‍സ്റ്റഗ്രാം അകൗണ്ടിലൂടെ പങ്കു വെച്ച ഒരു പോസ്റ്റിലൂടെയായിരുന്നു സോമി അലിയുടെ പ്രതികരണം. എന്നാല്‍ പിന്നീട് താരം ഈ പോസ്റ്റ് പിന്‍വലിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് തന്റെ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതാണെന്ന വിശദീകരണവുമായി സോമി അലി രംഗത്ത് വന്നിരുന്നു. എന്നാല്‍ ഇപ്പോഴിതാ വീണ്ടും സല്‍മാന്‍ ഖാനെതിരെ രംഗത്തെത്തിയിരിക്കുകയാണ് സോമി അലി. നേരത്തേ സൽമാൻ ഖാനിൽ നിന്നുണ്ടായ ഗാർഹിക പീഡനത്തെക്കുറിച്ചും മറ്റും പങ്കുവെച്ച് പോസ്റ്റ് ചെയ്തിരുന്ന കുറിപ്പുകൾ പിന്നീട് സോമി തന്നെ പിൻവലിച്ചിരുന്നു.സ്ത്രീകളോട് മോശമായി പെരുമാറുന്നത് സല്‍മാന്‍ ഖാന്റെ സ്ഥിരം സ്വഭാവമാണെന്നാണ് സോമി അലി പറയുന്നത്. സംഗീത ബിജിലാനിയുമായുള്ള പ്രണയം ബന്ധം തകര്‍ന്നതിനെക്കുറിച്ചും ഐശ്വര്യ റായ് സല്‍മാന്‍ ഖാനെതിരെ കേസ് നല്‍കിയതിനെക്കുറിച്ചും സോമി അലി സംസാരിക്കുന്നുണ്ട്. താന്‍ ഇന്ത്യയിലേക്ക് വന്നത് സല്‍മാന്‍ ഖാനെ കാണാനും വിവാഹം കഴിക്കാനുമാണെന്നാണ് സോമി അലി പറയുന്നത്. താന്‍ തല്ലുന്നത് സ്‌നേഹം കൊണ്ടാണെന്ന് സല്‍മാന്‍ ഖാന്‍ പറഞ്ഞിട്ടുണ്ട്. സല്‍മാൻ ഖാന്റെ ആ വാക്കുകള്‍ വിശ്വസിക്കാന്‍ മാത്രം നിഷ്‌കളങ്കയായിരുന്നു താനെന്നാണ് സോമി അലി പറയുന്നത്. സംഗീത ബിജിലാനി തന്നെയും സല്‍മാന്‍ ഖാനേയും കയ്യോടെ പിടിച്ചതോടെയാണ് അവരുടെ വിവാഹം മുടങ്ങിയതെന്നും സോമി അലി പറയുന്നു. പിന്നീട് സല്‍മാന്‍ ഖാന്‍ തന്നോടും അത് തന്നെ ചെയ്തുവെന്നും അത് കര്‍മയാണെന്നും സോമി അലി പറയുന്നു. വിവാദമായ ഇന്‍സ്റ്റഗ്രാം പോസ്റ്റ് സത്യമാണോ എന്ന് ചോദിച്ചപ്പോള്‍ തീര്‍ച്ചയായും സത്യമാണ് എന്നായിരുന്നു സോമി അലി നല്‍കിയ മറുപടി. അതേസമയം തന്നെ മനീഷ കൊയിരാള തനിക്ക് വേണ്ടി സല്‍മാൻ ഖാനെതിരെ സംസാരിച്ചതിനെക്കുറിച്ചും അഭിമുഖത്തില്‍ സോമി അലി സംസാരിക്കുന്നുണ്ട്. ഒരിക്കൽ ഡ്രിങ്ക്സ് കുടിച്ചു കൊണ്ടിരുന്നപ്പോൾ നീ മദ്യപിക്കുകയാണോ എന്ന് സല്‍മാന്‍ ഖാന്‍ സോമി അലിയോട് ചോദിച്ചു. പക്ഷേ ഞാന്‍ പറഞ്ഞു തംപ്‌സ് അപ്പ് ആണെന്ന്. എന്നാലതില്‍ ഞാൻ മദ്യം കലര്‍ത്തിയിരുന്നു. പക്ഷെ സംശയം തോന്നിയ സൽമാൻ ഖാൻ അത് രുചിച്ച് നോക്കിയപ്പോള്‍ റം ആണെന്ന് മനസിലായി. ആ ഗ്ലാസിലുണ്ടായിരുന്ന മദ്യം എന്റെ തലവഴി സൽമാൻ ഖാൻ ഒഴിച്ചു. എന്റെ വസ്ത്രവും മുടിയുമെല്ലാം നനഞ്ഞു. ബോട്ടില്‍ പൊട്ടിച്ചില്ല.
ഇത് കണ്ട മനീഷ കൊയിരാള ദേഷ്യപ്പെട്ടു. ഇങ്ങനെയാണോ നീയൊരു പെണ്ണിനോട് പെരുമാറുന്നതെന്ന് മനീഷ കൊയിരാള ചോദിച്ചു. മനീഷ കൊയിരാള എഴുന്നേറ്റ് സോമി അലി വരൂ എന്റെ കൂടെ താമസിക്കാം എന്ന് പറഞ്ഞു. പക്ഷെ ഞാന്‍ മനീഷ പറഞ്ഞത് ഞാൻ അന്ന് കേട്ടില്ല. അങ്ങനെ മനീഷയുമായുള്ള സൗഹൃദം അങ്ങനെ തകര്‍ന്നു പോയി എന്നും സോമി അലി പറയുന്നു. അതുപോലെ തന്നെ സൽമാൻ തന്നെ വിലകെടുത്തിയും ചെറുതാക്കിയും സംസാരിക്കാതെ ഒരു ദിവസം പോലും കടന്നു പോയിരുന്നില്ലെന്ന് സോമി അലി പറയുന്നു. വൃത്തികെട്ടവൾ, ബുദ്ധിയില്ലാത്തവൾ എന്നെല്ലാം നിരന്തരം വിളിക്കുമായിരുന്നു. വർഷങ്ങളോളം പൊതുയിടത്തിൽ അദ്ദേഹം തന്നെ കാമുകിയാണെന്ന് അംഗീകരിച്ചിരുന്നില്ല. അങ്ങനെ ചെയ്തപ്പോഴാകട്ടെ സുഹൃത്തുക്കൾക്ക് മുമ്പിൽ വച്ച് നിർത്താതെ അധിക്ഷേപിക്കുകയും ശകാരിക്കുകയും ചെയ്യുമായിരുന്നു. അത്തരമൊരു സാഹചര്യത്തിൽ തന്നെ സ്നേഹിക്കുകയും കരുതൽ നൽകുകയും ചെയ്യുന്ന ബന്ധങ്ങൾ തിരഞ്ഞെടുത്തു എന്നു പറയുന്നതിൽ മനസ്താപം ഇല്ല എന്നും സോമി അലി പറയുന്നു. സൽമാനും തനിക്കുമിടയിൽ എന്താണ് സംഭവിച്ചതെന്നും സോമി പറയുന്നുണ്ട്. താൻ കണ്ട പുരുഷന്മാരെല്ലാം തന്നെ ഉപയോഗിക്കുകയായിരുന്നു എന്ന് മനസ്സിലാക്കാൻ വൈകിയെന്നാണ് സോമി പറയുന്നത്. തന്റെ മറ്റു ബന്ധങ്ങളെക്കുറിച്ച് അറിഞ്ഞപ്പോൾ അതുപറഞ്ഞും സൽമാൻ ഉപദ്രവിച്ചു തുടങ്ങിയെന്ന് സോമി പറയുന്നു. താനൊരു പുരുഷനാണെന്നും പുരുഷന്മാർക്ക് മാത്രമേ വഞ്ചിക്കാനാവൂ എന്നും സൽമാൻ പറഞ്ഞു. സെക്സിസ്റ്റായ ആ പരാമർശം തന്നെ ഏറെ അസ്വസ്ഥയാക്കി. സൽമാനോ അല്ലെങ്കിൽ മറ്റാരെങ്കിലുമോ നിങ്ങളോട് നന്നായി പെരുമാറുന്നു എന്നു കരുതി എല്ലാവരോടും അവർ അങ്ങനെയായിരിക്കുമെന്ന് കരുതരുത് എന്നും വാക്കുകളാലും ലൈംഗികമായും ശാരീരികമായുമൊക്കെ താൻ അതിന്റെ മോശം അഅവസ്ഥകളിലൂടെ കടന്നുപോയതാണെന്നും സോമി പറഞ്ഞിട്ടുണ്ട്.