ഇഷ്ടമില്ലാത്ത വിവാഹത്തിന് നിര്‍ബന്ധിച്ചു, ഗാനരചയിതാവ് കപിലന്റെ മകള്‍ ആത്മഹത്യ ചെയ്തു

ചലച്ചിത്ര ഗാനരചയിതാവും കവിയുമായ കപിലന്റെ മകള്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. 28കാരിയായ തൂരിഗൈയെ അരുമ്പാക്കത്തെ വീട്ടിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. എഴുത്തുകാരിയായ ദുരിഗൈ ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് വരെ പ്രമുഖ ഇംഗ്ലീഷ് മാധ്യമങ്ങളില്‍…

ചലച്ചിത്ര ഗാനരചയിതാവും കവിയുമായ കപിലന്റെ മകള്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. 28കാരിയായ തൂരിഗൈയെ അരുമ്പാക്കത്തെ വീട്ടിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. എഴുത്തുകാരിയായ ദുരിഗൈ ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് വരെ പ്രമുഖ ഇംഗ്ലീഷ് മാധ്യമങ്ങളില്‍ സ്ഥിരമായി എഴുതുന്നയാളായിരുന്നു.

2020-ല്‍ അവര്‍ ‘ബീയിംഗ് വിമന്‍’ എന്ന പേരില്‍ ഒരു ഡിജിറ്റല്‍ മാഗസിന്‍ ആരംഭിക്കുകയും അതിന്റെ ഇന്‍സ്റ്റിറ്റിയൂഷണല്‍ എഡിറ്ററായി കൂടി ജോലി ചെയ്ത് വരികയായിരുന്നു. നിരവധി തമിഴ് സിനിമകളിലും വസ്ത്രാലങ്കാരം തൂരിഗൈ നിര്‍വ്വഹിച്ചിട്ടുണ്ട്.

തൂരിഗൈയുടെ മരണകാരണം വ്യക്തമല്ല. പൊലീസ് അന്വേഷണം നടത്തിവരികയാണ്. മൃതദേഹം ഇപ്പോള്‍ സാലിഗ്രാമത്തിലെ സ്വകാര്യ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ചെന്നൈ അരുമ്പാക്കത്തുള്ള എംഎംഡിഎ കോളനിയിലാണ് കബിലനും കുടുംബവും താമസിച്ചിരുന്നത്.

അതേസമയം കുറച്ച് നാളുകളായി തൂരിഗൈ വിഷാദ രോഗത്തിലായിരുന്നെന്നും ഇഷ്ടമില്ലാത്ത വിവാഹത്തിന് സമ്മതിച്ചതാണ് ഇതിന് കാരണമെന്നും സൂചനയുണ്ട്. മാതാപിതാക്കള്‍ വിവാഹത്തിന് നിര്‍ബന്ധിച്ചതിനാലാണ് ആത്മഹത്യ ചെയ്തതെന്നും വാര്‍ത്തകളുണ്ട്.