അച്ഛന്റെയും അമ്മയുടെയും പാത പിന്തുടര്‍ന്ന് സിനിമയിലേക്കെത്തുന്നവരില്‍ താരപുത്രന്‍മാര്‍ മാത്രമല്ല താരപുത്രികളുമുണ്ട്. മാതാപിതാക്കള്‍ നല്‍കുന്ന അതേ പിന്തുണയാണ് മക്കള്‍ക്കും നല്‍കുന്നത്. തുടക്കത്തില്‍ താരപദവി ഒപ്പമുണ്ടാവുമെങ്കിലും സിനിമയിലെ നിലനില്‍പ്പ് തീരുമാനിക്കുന്നത് അതാത് താരങ്ങളുടെ പ്രകടനമാണ്. ജയറാമിനൊപ്പം ബാലതാരമായി തുടക്കം കുറിച്ച കാളിദാസന്‍ തുടക്കത്തില്‍ തന്നെ പ്രേക്ഷക മനസ്സില്‍ ഇടം നേടിയിരുന്നു. മികച്ച ബാലതാരത്തിനുള്ള സംസ്ഥാന അവാര്‍ഡ് സ്വന്തമാക്കിയ ഈ താരം വര്‍ഷങ്ങള്‍ക്ക് ശേഷം നായകനായി സിനിമയിലേക്ക് തന്നെ തിരിച്ചെത്തുമെന്ന് ആരാധകര്‍ അന്നേ വിലയിരുത്തിയിരുന്നു.
നീണ്ട നാളത്തെ കാത്തിരിപ്പിനൊടുവില്‍ പൂമരത്തിലൂടെയാണ് അക്കാര്യം യാഥാര്‍ത്ഥ്യമായത്. അത്തരത്തില്‍ കണ്ണന് പിന്നാലെ ചക്കിയും സിനിമയില്‍ തുടക്കം കുറിക്കുമെന്നായിരുന്നു സിനിമാപ്രേമികള്‍
വിലയിരുത്തിയത് . സോഷ്യല്‍ മീഡിയയില്‍ സജീവമായ താരപുത്രി പങ്കുവെക്കുന്ന വിശേഷങ്ങള്‍ നിമിഷനേരം കൊണ്ടാണ് വൈറലാവാറുള്ളത്. സിനിമയില്‍ സജീവമല്ലെങ്കിലും മോഡലിംഗില്‍ പരീക്ഷണവുമായി മാളവിക എത്തിയിരുന്നു.
വസ്ത്രധാരണവുമായി ബന്ധപ്പെട്ട് രൂക്ഷവിമര്‍ശനമായിരുന്നു താരപുത്രിക്കെതിരെ ഉയര്‍ന്നുവന്നത്. അടുത്തിടെ ഗൃഹലക്ഷ്മിക്ക് നല്‍കിയ അഭിമുഖത്തിനിടയില്‍ ഫാഷന്‍ വിശേഷങ്ങള്‍ പങ്കുവെച്ച് മാളവിക എത്തിയിരുന്നു. അമ്മയ്ക്കൊപ്പമുള്ള ഫോട്ടോ ഷൂട്ടിനിടയിലെ ചിത്രങ്ങളും വീഡിയോയുമൊക്കെ പുറത്തുവന്നിരുന്നു. ഫാഷന്‍ ഐക്കണിനെക്കുറിച്ച് ചോദിച്ചപ്പോള്‍ അമ്മയുടെ പേരായിരുന്നു മാളവിക പറഞ്ഞത്.
അമ്മയാണ് ഇപ്പോഴും തനിക്കായി വസ്ത്രങ്ങള്‍ തിരഞ്ഞെടുക്കുന്നത്. അമ്മയുടെ അലമാരയാണ് തനിക്ക് പ്രിയപ്പെട്ട ഷോപ്പിംഗ് ഏരിയയെന്നും താരപുത്രി പറഞ്ഞിരുന്നു. അറബ് ഡിസൈനിലെ വസ്ത്രങ്ങളോടാണ് താരപുത്രിക്ക് കൂടുതല്‍ താല്‍പര്യം. വീട്ടിലിടുന്ന ഷോര്‍ട്‌സിലും ടീഷര്‍ട്ടിലുമാണ് താന്‍ ഏറെ കംഫര്‍ട്ടെന്നും മാളവിക പറഞ്ഞിരുന്നു. അമ്മയ്ക്ക് പിന്നാലെ മകളും സിനിമയിൽ എത്തുമോ എന്ന ചോദ്യത്തിന് താരപുത്രി മറുപടി പറഞ്ഞത് ഇങ്ങനെ ആയിരുന്നു. സിനിമാപ്രവേശത്തെക്കുറിച്ച് കൃത്യമായ മറുപടി താരപുത്രി ഇതുവരെ നല്‍കിയിരുന്നില്ല. അടുത്തിടെ മാളവികയ്ക്ക് നേരെ കടുത്ത വിമര്‍ശനങ്ങളായിരുന്നു
ഉയര്‍ന്നുവന്നത്. വസ്ത്രധാരണവുമായി ബന്ധപ്പെട്ടുള്ള വിമര്‍ശനങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയിരുന്നു. വിമര്‍ശനങ്ങള്‍ അരങ്ങ് തകര്‍ക്കുമ്പോഴും മറുപടിയൊന്നും ഈ താരപുത്രി നല്‍കിയിരുന്നില്ല. പുതുപുത്തന്‍ ഫാഷനിലുള്ള വസ്ത്രങ്ങളിഞ്ഞുള്ള ചിത്രങ്ങളുമായാണ് പിന്നീട് ചക്കിയെത്തിയത്.