എല്ലാ ദിവസവും എനിക്ക് ഇങ്ങനെ പറ്റില്ലെന്ന് ജനിലിയ ഭര്‍ത്താവിനോട് പറഞ്ഞു..!! താന്‍ നേരിട്ട കടുത്ത നിരാശയെ കുറിച്ച് താരം

ഇന്ത്യന്‍ സിനിമാ ലോകത്തെ തന്നെ അറിയപ്പെടുന്ന നടിയാണ് ജനീലിസ ഡിസൂസ. വിവാഹ ശേഷം അഭിനയ മേഖലയില്‍ നിന്ന് വിട്ടു നില്‍ക്കുന്ന താരം വീണ്ടും ഒരു തിരിച്ചു വരവിന് ഒരുങ്ങുകയാണ്. ഈ അവസരത്തില്‍ തന്റെ സ്വകാര്യ…

ഇന്ത്യന്‍ സിനിമാ ലോകത്തെ തന്നെ അറിയപ്പെടുന്ന നടിയാണ് ജനീലിസ ഡിസൂസ. വിവാഹ ശേഷം അഭിനയ മേഖലയില്‍ നിന്ന് വിട്ടു നില്‍ക്കുന്ന താരം വീണ്ടും ഒരു തിരിച്ചു വരവിന് ഒരുങ്ങുകയാണ്. ഈ അവസരത്തില്‍ തന്റെ സ്വകാര്യ ജീവിതത്തെ കുറിച്ച് ഒരു പരിപാടിയില്‍ വെച്ച് മനസ്സ് തുറന്നിരിക്കുകയാണ് താരം. നിട പങ്കുവെച്ച ഈ അനുഭവമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. തുജേ മേരി കസം എന്ന സിനിമയുടെ ചിത്രീകരണത്തോടെയാണ് ജനീലിയയും റിതേഷും പ്രണയത്തിലാകുന്നത്. 2012 ഫെബ്രുവരി 3നായിരുന്നു ജനിലിയറിതേഷ് വിവാഹം. രണ്ട് ആണ്‍കുട്ടികളാണ് ഇരുവര്‍ക്കും ഉള്ളത്. കല്യാണം കഴിഞ്ഞ് ആദ്യ നാളുകള്‍ക്ക് ശേഷം താന്‍ നേരിട്ട നിരാശയെ കുറിച്ചാണ് ഇവര്‍ പറയുന്നത്. വിവാഹം കഴിഞ്ഞ ആദ്യ ദിനങ്ങളിലെ രീതികളെ കുറിച്ചാണ് ജനിലിയ തുറന്ന് പറഞ്ഞത്.

വിവാഹം കഴിഞ്ഞ് ആദ്യ ദിനങ്ങളില്‍ രാവിലെ എഴുന്നേറ്റ് നന്നായി ഒരുങ്ങിയാണ് പുറത്തിറങ്ങിയതെന്നും എന്നാല്‍ എപ്പോഴും ഇത് ചെയ്യാന്‍ കഴിയില്ലെന്ന് ഭര്‍ത്താവിനെ അറിയിച്ചതായും ജനിലിയ പറയുന്നു. താരത്തിന്റെ വാക്കുകള്‍ ഇങ്ങനെ…വിവാഹം കഴിച്ചയുടനെ ഞാന്‍ കരുതിയത് ഇതൊരു പതിവ് കാര്യമാണെന്നാണ്. എല്ലാദിവസവും രാവിലെ എഴുന്നേറ്റ് നന്നായി വസ്ത്രം ധരിച്ച് ഒരുങ്ങുകയാണ് ഞാന്‍ ചെയ്തിരുന്നത്. എന്നാല്‍ ദിവസങ്ങള്‍ കടന്നു പോയപ്പോള്‍ എന്നെ ഇത് അസ്വസ്ഥയാക്കാന്‍ തുടങ്ങി. ഞാന്‍ എന്തിനാണ് ഇങ്ങനെ ചെയ്യുന്നത്. എനിക്ക് ഇത് ചെയ്യാനാകില്ലെന്ന് ഒരു മാസം കഴിഞ്ഞതോടെ റിതേഷിനെ അറിയിച്ചു.’- ജനിലിയ പറയുന്നു. എന്നാല്‍ അതിന് ഭര്‍ത്താവ് നല്‍കിയ ഉത്തരം ആയിരുന്നു അതിലും രസകരം.

പ്രാര്‍ഥനയുടെയോ പൂജയുടെയോ ഭാഗമായാണ് ജനിലിയ ഇങ്ങനെ ഒരുങ്ങുന്നതെന്നായിരുന്നു താന്‍ കരുതിയതെന്നാണ് റിതേഷ് പറയുന്നത്. അല്ലെങ്കിലും നീ എന്തിനാണ് എല്ലാ ദിവസവും ഇങ്ങനെ അണിഞ്ഞൊരുങ്ങുന്നത് എന്നോര്‍ത്ത് എനിക്ക് അത്ഭുതം തോന്നിയിരുന്നു എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. കല്യാണം കഴിഞ്ഞ ആദ്യ നാളുകള്‍ക്ക് ശേഷം പിന്നീട് ജനീലിയയെ അസ്വസ്തയായി കണ്ടതിനെ തുടര്‍ന്നായിരുന്നു എന്താണ് കാരണം എന്ന് റിതേഷ് ചോദിച്ചത്. അപ്പോഴായിരുന്നു താരത്തിന്റെ ഇത്തരത്തിലുള്ള മറുപടി.