ജയസൂര്യയുമായി പിണങ്ങിയോ? കാരണം വ്യക്തമാക്കി അനൂപ് മേനോന്‍

ഒരു കാലത്ത് മലയാള സിനിമയില്‍ മികച്ച ചിത്രങ്ങള്‍ നല്‍കിയ കൂട്ടുകെട്ടായിരുന്നു നടന്‍ അനൂപ് മേനോന്‍റെയും നടന്‍ ജയസൂര്യയുടെയും.കാട്ടുചെമ്പകത്തിലാണ് ഇരുവരും ആദ്യമായി ഒന്നിക്കുന്നത്. വിനയൻ സംവിധാനം ചെയ്ത സിനിമയിൽ സഹതാരങ്ങളായി തുടങ്ങിയ ഇവരുടെ കൂട്ടുകെട്ട് പിന്നീട്…

ഒരു കാലത്ത് മലയാള സിനിമയില്‍ മികച്ച ചിത്രങ്ങള്‍ നല്‍കിയ കൂട്ടുകെട്ടായിരുന്നു നടന്‍ അനൂപ് മേനോന്‍റെയും നടന്‍ ജയസൂര്യയുടെയും.കാട്ടുചെമ്പകത്തിലാണ് ഇരുവരും ആദ്യമായി ഒന്നിക്കുന്നത്. വിനയൻ സംവിധാനം ചെയ്ത സിനിമയിൽ സഹതാരങ്ങളായി തുടങ്ങിയ ഇവരുടെ കൂട്ടുകെട്ട് പിന്നീട് തിരക്കഥാകൃത്ത്-നായകൻ എന്നതിലേക്കും വളരുകയായിരുന്നു. അനൂപ് മേനോന്‍റെ തിരക്കഥയില്‍ ജയസൂര്യ അഭിനയിച്ച ചിത്രങ്ങള്‍ എല്ലാം ഏറെ ശ്രദ്ധിക്കപ്പെടുകയും ചെയ്തു.അനൂപ് മേനോന്‍റെ തിരക്കഥയില്‍ ജയസൂര്യ അഭിനയിച്ച പല സിനിമകളും പ്രേക്ഷകര്‍ ചര്‍ച്ച ചെയ്തു. കോക്ടെയില്‍ എന്ന ചിത്രത്തിലൂടെ 2010ല്‍ ആരംഭിച്ച ഈ കൂട്ടുകെട്ട് പിന്നിടങ്ങോട്ട് കൂടുതല്‍‌ വിജയമായി. 2011ല്‍ ബ്യൂട്ടിഫുള്‍ എന്ന ചിത്രവും, 2012 ല്‍ ട്രിവാന്‍ട്രം ലോഡ്ജ് എന്ന സിനിമയും. 2013 ല്‍ ഡേവിഡ് ആന്‍റ് ഗോലിയാത്ത്, ഹോട്ടല്‍ കാലിഫോര്‍ണിയ, ഡി കമ്പനി എന്നീ ചിത്രങ്ങളില്‍ ഈ ജോഡി ഒന്നിച്ചു. എന്നാല്‍ അതിനു ശേഷം  ശേഷം ഇവര്‍ ഒന്നിച്ചിരുന്നില്ല. 2014 ല്‍ ആമയും മുയലും എന്ന പ്രിയദര്‍ശന്‍ ചിത്രത്തില്‍ ഇരുവരും ഒന്നിച്ച് അഭിനയിച്ചതല്ലാതെ ഇവരൊന്നിച്ചുള്ള സിനിമകൾ പ്രേക്ഷകർ പിന്നീട് കണ്ടിട്ടില്ല. ഹോട്ടൽ കാലിഫോര്ണിയക്ക് ശേഷം അനൂപ് മേനോനാകട്ടെ തിരക്കഥാകൃത്താണ് സംവിധായകനായും നിരവധി സിനിമകളും ചെയ്തു. ഇപ്പോള്‍ ഒരു ഓൺലൈൻ മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ എന്തുകൊണ്ടാണ് ഈ കൂട്ടുകെട്ട് പിരിഞ്ഞത് എന്ന് വ്യക്തമാക്കുകയാണ് അനൂപ് മേനോന്‍. ജയസൂര്യയുമായി ഇപ്പോഴും സൌഹൃദം ഉണ്ട് എന്നും ജയസൂര്യയും അനൂപ്‌മേനോനും  ഒന്നിച്ച് എടുത്ത തീരുമാനമാണ് പിരിയുക എന്നത് എന്നുമാണ് അനൂപ് മേനോൻ വെളിപ്പെടുത്തിയത്. താന്‍ എഴുതിയ സിനിമകളില്‍ മിക്കവാറും ജയസൂര്യയായിരുന്നു  നായകന്‍ എന്നും ഒരുഘട്ടത്തില്‍ എത്തിയപ്പോള്‍ പിരിയുന്നതാണ് രണ്ടുപേർക്കും നല്ലത് എന്നാണ് തോന്നിയത് എന്നും അനൂപ് മേനോൻ പറയുന്നു.

പ്രത്യേകിച്ച് തനിക്ക് അതായിരുന്നു നല്ലതെന്നും പറയുന്നുണ്ട് അനൂപ് എം,മേനോൻ. സംവിധായകന്‍ രഞ്ജിത്താണ് നടന്‍ എന്ന നിലയില്‍ ലഭിക്കുന്ന അവസരം കൂടുതല്‍ ഉപയോഗിക്കാന്‍ പറഞ്ഞത്.തിരക്കഥകൃത്ത് എന്ന നിലയില്‍ വര്‍ഷം ഒന്നോ രണ്ടോ സിനിമ ചെയ്യാന്‍ സാധിക്കും. എട്ടു കൊല്ലത്തിനിടയില്‍ എട്ടോ പത്തോ ചെയ്യാം. എന്നാല്‍ നടന്‍ എന്ന നിലയില്‍ ഞാന്‍ ഈ കാലയളവില്‍ 100 പടം എങ്കിലും അഭിനയിച്ചു. പിരിയാനുള്ള തീരുമാനം ഒന്നിച്ചെടുത്തതാണ്. അതിന് ശേഷം ജയസൂര്യ വെള്ളം, ക്യാപ്റ്റന്‍ പോലുള്ള നല്ല സിനിമകളുടെ ഭാഗമായി. മറ്റൊരു വശത്ത് ഞാനും പാവട, വിക്രമാദിത്യന്‍ പോലുള്ള സിനിമകള്‍ ചെയ്തു.ഒന്നിച്ച് തുടര്‍ന്നിരുന്നെങ്കില്‍  രണ്ടുപേര്‍ക്കും കുറച്ചുകാലം കഴിഞ്ഞ് ശ്വാസം മുട്ടുന്ന അവസ്ഥയുണ്ടാകുമായിരുന്നുവെന്നും അനൂപ് മേനോൻ പറയുന്നു. അതായത്ഒരേ രീതിയില്‍ സിനിമകള്‍ ചെയ്ത്  മടുത്ത് രണ്ടാളും  പരസ്പരം വെറുക്കുന്ന അവസ്ഥ ഉണ്ടായേനെ എന്നാണ് അനൂപ് മേനോൻ പറയുന്നത്.  അതിന് മുന്‍പ് തന്നെ അത്തരം ഒരു തീരുമാനം എടുത്തത് നന്നായി എന്നും പറയുന്നുണ്ട്. അത് കാരണം ജയസൂര്യയുടെ കരിയറിലും മാറ്റം വന്നുവെന്നും . തന്‍റെ കരിയറിലും മാറ്റം വന്നുവെന്നും . അത് നല്ലൊരു തീരുമാനമായിരുന്നു എന്നും  അനൂപ് മേനോന്‍ അഭിമുഖത്തില്‍ പറഞ്ഞു. അത് ഒരുതരത്തിൽ നന്നായി..  സ്വരം  നന്നായിരിക്കുമ്പോൾ പാട്ടു നിർത്തണം എന്നാണല്ലോ. അല്ലെങ്കിൽ അനൂപ് മേനോനും ജയസൂര്യക്ക്മ മടുത്തില്ലെങ്കിൽ പ്രേക്ഷകർക്ക് മടുത്തെനെ.