ഒരു ബാറ്റണ്‍ കൈമാറുന്നത് പോലെയാണ് വിവാഹത്തിന് അമ്മ എന്നെ പൂര്‍ണിമയെ ഏല്‍പ്പിച്ചത്, ഇന്ദ്രജിത്ത്

മലയാളികളുടെ പ്രിയപ്പെട്ട താരകുടുംബമാണ് ഇന്ദ്രജിത്ത് -പൂര്‍ണിമ ദമ്പതികളുടേത്. ഇരുവരുടേയും മക്കളായ പ്രാര്‍ത്ഥനയും നക്ഷത്രയും സമൂഹമാധ്യമങ്ങളില്‍ സജീവമാണ്. ഇപ്പോഴിതാ കുടുംബത്തെ കുറിച്ചും ്അമ്മയെ കുറിച്ചുമൊക്കെ ഇന്ദ്രജിത്ത് പറഞ്ഞ കാര്യങ്ങളാണ് വൈറലാകുന്നത്. ഇന്ദ്രജിത്തിന്റെ വാക്കുകള്‍, അമ്മയുടെ റോള്‍…

മലയാളികളുടെ പ്രിയപ്പെട്ട താരകുടുംബമാണ് ഇന്ദ്രജിത്ത് -പൂര്‍ണിമ ദമ്പതികളുടേത്. ഇരുവരുടേയും മക്കളായ പ്രാര്‍ത്ഥനയും നക്ഷത്രയും സമൂഹമാധ്യമങ്ങളില്‍ സജീവമാണ്. ഇപ്പോഴിതാ കുടുംബത്തെ കുറിച്ചും ്അമ്മയെ കുറിച്ചുമൊക്കെ ഇന്ദ്രജിത്ത് പറഞ്ഞ കാര്യങ്ങളാണ് വൈറലാകുന്നത്.

ഇന്ദ്രജിത്തിന്റെ വാക്കുകള്‍,

അമ്മയുടെ റോള്‍ നിസാരപ്പെട്ടതല്ല. അമ്മ വളരെ ധൈര്യമുള്ള ലേഡിയാണ്. അങ്ങനെയുള്ളൊരാള്‍ കൂടെ നില്‍ക്കുമ്പോള്‍ നമുക്കുണ്ടാവുന്ന ശക്തി വളരെ വലുതാണ്. അമ്മ ആ സമയത്ത് ധൈര്യമായി ഞങ്ങളോടൊപ്പം നിന്നതുകൊണ്ടാണ് ഞങ്ങള്‍ക്ക് കാര്യങ്ങള്‍ ചെയ്യാന്‍ പറ്റിയത്. ഞങ്ങള്‍ക്ക് ഞങ്ങളുടെ സ്വപ്നങ്ങള്‍ക്ക് പിന്നാലെ പോവാന്‍ പറ്റിയതും അതുകൊണ്ടാണ്.


അന്നത്തെ പോലെയുള്ള സപ്പോര്‍ട്ട് ഇപ്പോഴുമുണ്ട്. എപ്പോളും വിളിക്കും. പിള്ളേരെയൊന്നും കാണാന്‍ പറ്റുന്നില്ലല്ലോ എന്നാണ് അമ്മയുടെ പരാതി. എല്ലാവരും ഓരോ സ്ഥലത്താണ്, എന്നാലും സമയം കിട്ടുമ്പോള്‍ അവിടെ പോയി അമ്മയെ കാണാറുണ്ട്. അച്ഛനെ മിസ് ചെയ്യുന്നുണ്ട്. ഓരോ വിജയം വരുമ്പോഴും അച്ഛനുണ്ടായിരുന്നുവെങ്കില്‍ എന്നാഗ്രഹിക്കാറുണ്ട്. അച്ഛന്‍ പ്രവര്‍ത്തിച്ച അതേ മേഖലയില്‍ മക്കള്‍ തിളങ്ങുന്നത് കണ്ടാല്‍ അച്ഛന് സന്തോഷമാവും. അത്രത്തോളം ഓര്‍മകല്‍ നല്‍കിയാണ് അച്ഛന്‍ പോയത്.അധികം സംസാരിക്കാറില്ല, സ്ട്രിക്ടായ ആളാണെന്നാണ് അച്ഛനെക്കുറിച്ച് പൊതുവെ പറയാറുള്ളത്.
എന്നാല്‍ വീട്ടില്‍ അച്ഛന്‍ വേറൊരാളാണ്. കുടുംബം എന്റെ നട്ടെല്ലാണ് . അവരില്ലാതെ എനിക്ക് പ്രവര്‍ത്തിക്കാനാവില്ല. ഒരു ബാറ്റണ്‍ കൈമാറുന്നത് പോലെയാണ് വിവാഹത്തിന് അമ്മ എന്നെ പൂര്‍ണിമയെ ഏല്‍പ്പിച്ചത്. 22ാമത്തെ വയസ്സിലായിരുന്നു ഞങ്ങളുടെ വിവാഹം.പൂര്‍ണിമയ്ക്കും 22 വയസ്സായിരുന്നു. ഞങ്ങള്‍ ഒന്നിച്ച് വളര്‍ന്നവരാണ്. 22 മുതല്‍ 42 വരെ ഞങ്ങളൊന്നിച്ച് വളര്‍ന്നത് കൊണ്ട് എനിക്കും എല്ലാ കാര്യങ്ങളും പൂര്‍ണിമയുമായി സംസാരിക്കാന്‍ കഴിയുമെന്നും ഇന്ദ്രജിത്ത് പറയുന്നു. മക്കളും ഭയങ്കര രസമാണ്. അവര്‍ വീട്ടിലുണ്ടെങ്കില്‍ സമയം പോവുന്നത് അറിയുകയേയില്ല. അവര്‍ ഭയങ്കര മെച്വേര്‍ഡാണ്.
അവരൊരുപാട് വായിക്കാറുണ്ട്. കാര്യങ്ങളൊക്കെ അവര്‍ക്ക് അറിയാം. ചില സമയത്ത് അവര്‍ നമ്മളെ അഡൈ്വസ് ചെയ്യും. നമുക്ക് തന്നെ കേട്ടിരിക്കുമ്പോള്‍ ഒരുപാട് പഠിക്കാനാവും. നെഗറ്റീവ് കമന്റുകളൊന്നും ഞങ്ങളാരും മൈന്‍ഡ് ചെയ്യാറില്ല. എങ്ങനെ ജീവിക്കണമെന്ന് തീരുമാനിക്കേണ്ടത് നമ്മളാണെന്ന് അവര്‍ക്ക് പറഞ്ഞുകൊടുത്തിട്ടുണ്ട്. അവര്‍ക്ക് സംസാരിക്കാന്‍ കൂടുതല്‍ കംഫര്‍ട്ട് പൂര്‍ണിമയുമാണ്. ഞാന്‍ എപ്പോഴും വീട്ടിലുണ്ടാവുന്നയാളല്ല. അതുകൊണ്ട് തന്നെ കൂടുതല്‍ സംസാരിക്കുന്നത് പൂര്‍ണിമയോടാണ്.