ഒരുപാട് സ്ത്രീകളുടെ പേര് ഞാനുമായി ബന്ധപ്പെടുത്തി വാര്‍ത്തകള്‍ വന്നു, സായ്കുമാര്‍

കോമഡിയും സീരിയസും ഒരുപോലെ കൈകാര്യം ചെയ്യുന്ന നടിയാണ് ബിന്ദു പണിക്കര്‍. ശ്രീകൃഷ്ണപുരത്തെ നക്ഷത്രത്തിളക്കം എന്ന ചിത്രത്തിലെ ഇംഗ്ലീഷുകാരിയായ ഇന്ദുമതിയെ മറക്കാന്‍ മലയാളികള്‍ക്ക് ഇന്നും മറക്കാന്‍ കഴിയില്ല. സിനിമയില്‍ പുരുഷന്മാര്‍ക്ക് മാത്രം പറ്റിയ ഒന്നല്ല കോമഡി…

കോമഡിയും സീരിയസും ഒരുപോലെ കൈകാര്യം ചെയ്യുന്ന നടിയാണ് ബിന്ദു പണിക്കര്‍. ശ്രീകൃഷ്ണപുരത്തെ നക്ഷത്രത്തിളക്കം എന്ന ചിത്രത്തിലെ ഇംഗ്ലീഷുകാരിയായ ഇന്ദുമതിയെ മറക്കാന്‍ മലയാളികള്‍ക്ക് ഇന്നും മറക്കാന്‍ കഴിയില്ല. സിനിമയില്‍ പുരുഷന്മാര്‍ക്ക് മാത്രം പറ്റിയ ഒന്നല്ല കോമഡി മറിച്ച് സ്ത്രീകള്‍ക്കും അതിഗംഭീരമായി ഇതില്‍ തിളങ്ങാന്‍ സാധിക്കും എന്ന് തെളിയിച്ചു തന്ന നിരവധി താരങ്ങളിലൊരാളാണ് ബിന്ദു പണിക്കര്‍. കോഴിക്കോട് സ്വദേശിനിയായ ബിന്ദു പണിക്കരുടെ അച്ഛന്‍ ഹിന്ദുവും അമ്മ ക്രിസ്ത്യാനിയും ആയിരുന്നു. ദാമോദര പണിക്കരുടേയും നീനയുടേയും മകളായാണ് താരം ജനിച്ചത്. ഇന്ത്യന്‍ ആര്‍മിയില്‍ ഉദ്യോഗസ്ഥനായിരുന്നു ബിന്ദു പണിക്കരുടെ അച്ഛന്‍.

ബിന്ദു പണിക്കരുടെ ആദ്യവിവാഹം 1997 ലായിരുന്നു നടന്നത്. സംവിധായകന്‍ ബിജു വി നായര്‍ ആയിരുന്നു താരത്തിന്റെ ഭര്‍ത്താവ്. 2003 ലാണ് ബിജു മരിച്ചത്. ഇരുവര്‍ക്കും ഒരു മകളാണുള്ളത്. ഭര്‍ത്താവിന്റെ മരണശേഷം ഏറെക്കാലമായി ഒറ്റയ്ക്ക് ജീവിച്ച ബിന്ദുപണിക്കര്‍ നടന്‍ സായ്കുമാറിനെ രണ്ടാം വിവാഹം ചെയ്യുകയായിരുന്നു.
2019 ഏപ്രില്‍ 10 നാണു ഇരുവരും വിവാഹിതരായത്. സായികുമാറിന്റെ ആദ്യ വിവാഹം പരാജയമായിരുന്നു. ബിന്ദു പണിക്കരുടെ മകള്‍ അരുന്ധതി ഇപ്പോള്‍ സായ്കുമാറിനും ബിന്ദുപണിക്കര്‍ക്കുമൊപ്പമാണ് താമസിക്കുന്നത്. വിവാഹം ആലോചിച്ച് ചെന്നപ്പോഴുള്ള കാര്യങ്ങളാണ് ഇപ്പോള്‍ സായ്കുമാര്‍ വെളിപ്പെടുത്തുന്നത്.

സായ്കുമാറിന്റെ വാക്കുകള്‍,

കുഞ്ഞിന്റെ കാര്യത്തില്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറല്ലെന്നായിരുന്നു ബിന്ദുവിന്റെ നിലപാട്. ബിന്ദുവിന്റെ മകളെ സ്വീകരിക്കാനും സ്വന്തം മകളെ പോലെ നോക്കാനും ഞാന്‍ തയ്യാറായിരുന്നു. കുഞ്ഞിന്റെ കാര്യത്തില്‍ എല്ലാവര്‍ക്കും സമ്മതമായിരുന്നു.അങ്ങനെയാണ് വിവാഹം രജിസ്റ്റര്‍ മാര്യേജായി നടത്തിയത്. എനിക്ക് എല്ലാം ബിന്ദുവാണ്. ബിന്ദുവിന്റെ മാത്രമല്ല, ഒരുപാട് സ്ത്രീകളുടെ പേര് ഞാനുമായി ബന്ധപ്പെടുത്തി വാര്‍ത്തകള്‍ വന്നു. ഏറ്റവും ഒടുവിലാണ് ബിന്ദുവിന്റെ പേര് വന്നത്. സത്യത്തില്‍ എനിക്കന്ന് ബിന്ദുവുമായി അത്ര അടുപ്പം പോലും ഇല്ല. ഇപ്പോള്‍ ജീവിതത്തില്‍ തനിക്കെല്ലാം ബിന്ദുവാണെന്നും സായ്കുമാര്‍ പറയുന്നു.