ആ കാര്യത്തിന് ഞങ്ങൾക്ക് രണ്ടു പേർക്കും ഇഷ്ട്ടമാണ്

സോഷ്യൽ മീഡിയയിൽ കൂടി നിരവധി ആരാധകരെ സ്വന്തമാക്കിയ താര ജോഡികൾ ആണ് അപർണ്ണയും ജീവയും. ജോഡികൾ ആണ് ജീവയും ഭാര്യ അപർണ്ണയും, സരിഗമപയെന്ന ഷോയിലൂടെയായിരുന്നു ജീവ ആരാധകരുടെ ഹൃദയത്തില്‍ ഇടം നേടിയത്. സൂര്യ മ്യൂസിക്കിൽ…

സോഷ്യൽ മീഡിയയിൽ കൂടി നിരവധി ആരാധകരെ സ്വന്തമാക്കിയ താര ജോഡികൾ ആണ് അപർണ്ണയും ജീവയും. ജോഡികൾ ആണ് ജീവയും ഭാര്യ അപർണ്ണയും, സരിഗമപയെന്ന ഷോയിലൂടെയായിരുന്നു ജീവ ആരാധകരുടെ ഹൃദയത്തില്‍ ഇടം നേടിയത്. സൂര്യ മ്യൂസിക്കിൽ കോ ആങ്കർ ആയി എത്തിയപ്പോഴായിരുന്നു ജീവയും അപർണ്ണയും കണ്ടുമുട്ടുന്നതും പ്രണയിക്കുന്നതും കല്യാണം കഴിക്കുന്നതും. എയര്‍ഹോസ്റ്റസായ അപര്‍ണ്ണ ഇടയ്ക്ക് സരിഗമപയിലേക്ക് അതിഥിയായെത്തിയിരുന്നു. താന്‍ പോലും ഇതേക്കുറിച്ച്‌ അറിഞ്ഞിരുന്നില്ലെന്നും ശരിക്കും സര്‍പ്രൈസായി പോയെന്നുമായിരുന്നു ജീവ പറഞ്ഞത്. അപ്പുവെന്നും ശിട്ടുവെന്നുമൊക്കെയാണ് താന്‍ അപര്‍ണ്ണയെ വിളിക്കാറുള്ളതെന്നും ജീവ പറഞ്ഞിരുന്നു.

സോഷ്യല്‍ മീഡിയയില്‍ സജീവമായ അപര്‍ണ്ണ തോമസ് പങ്കുവെക്കുന്ന വിശേഷങ്ങളെല്ലാം പെട്ടെന്ന് തന്നെ വൈറലായി മാറാറുണ്ട്. മോഡേണ്‍ ലുക്കിലുള്ള ചിത്രങ്ങള്‍ പങ്കുവെച്ചും താരമെത്താറുണ്ട്. വസ്ത്രധാരണത്തിന്റെ പേരില്‍ കടുത്ത വിമര്‍ശനങ്ങളും അപര്‍ണ്ണയ്ക്ക് നേരിടേണ്ടി വന്നിട്ടുണ്ട്. എന്നാൽ ആ വിമർശനങ്ങളെ എല്ലാം ജീവയും അപർണ്ണയും ഒന്നിച്ചാണ് നേരിടാറുള്ളത്. ഇപ്പോഴിതാ ഒരു അഭിമുഖത്തിൽ അപർണ്ണയെ കുറിച്ച് ജീവ പറഞ്ഞ കാര്യങ്ങൾ ആണ് സോഷ്യൽ മീഡിയയിൽ ആരാധകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. ജീവ ഭയങ്കര മടിയുള്ള ആൾ ആണെന്നും വർക്ക് ഉള്ള ദിവസം ജീവ ഭയങ്കര ആക്റ്റീവ് ആണെന്നും അല്ലാത്ത ദിവസം അവനു ഭയങ്കര മടി ആണെന്നും കട്ടിലിൽ നിന്ന് എഴുനേൽക്കാൻ പോലും ഉള്ള തരത്തിലെ മടിയാണെന്നും അപർണ്ണ പറയുന്നു.

മോഡേൺ വസ്ത്രങ്ങൾ വാങ്ങാനും കൂളിംഗ് ഗ്ളാസ് വാങ്ങിക്കാനും ഒക്കെ ഞങ്ങൾക്ക് രണ്ടു പേർക്കും ഭയങ്കര ഇഷ്ടമാണെന്നും അവ ഞങ്ങൾ ചെയ്യാറുണ്ട് എന്നും ഇരുവരും പറഞ്ഞു. അത് കൂടാതെ ജീവയ്ക് ഇപ്പോൾ മാലകളോട് ഉള്ള ക്രെസ് കൂടിയിട്ടുണ്ട് എന്നും മാല കാണിക്കാൻ വേണ്ടി ഷർട്ടിന്റെ മൂന്ന് ബട്ടൻസ് വരെ എഴിച്ചിടാറുണ്ട് എന്നും ഇത് കാണുമോൾ താൻ ജീവയോട് വഴക്കിടാറുണ്ട് എന്നും ഞാൻ മാത്രം കണ്ടാൽ മതിയെന്നും പറഞ്ഞാണ് ഞങ്ങൾ വഴക്കിടാറുള്ളത് എന്നും ജീവയ്ക് കാർ എന്ന് പറഞ്ഞാൽ ഭ്രാന്ത് ആണെന്നും നമ്മൾ കാർ എങ്ങാനും അഴുക്ക് ആക്കിയാൽ പിന്നെ അന്നത്തെ ദിവസം പോയി എന്നും ഞാൻ അന്നോ കാർ ആണോ വലുത് എന്ന് ചോദിച്ചാൽ അതിന് മറുപടി കിട്ടാൻ കുറച്ച് പാടാണെന്നും അപർണ്ണ പറയുന്നു.