കടപ്പുറം പോയി, കണ്ണ് അടച്ച്, സന്ധ്യയ്ക്ക് ശേഷം കടലിന്റെ ശബ്ദം മാത്രം കേട്ടിട്ടുണ്ടോ? ആ ഒരു ഫീല്‍ കിട്ടി!!!

കന്നട യുവതാരം രക്ഷിത് ഷെട്ടി നായകനായെത്തിയ ചിത്രങ്ങളാണ് സപ്ത സാഗരദാച്ചേ എല്ലോ. സൈഡ് എ, സൈഡ് ബി, എന്നിങ്ങനെ രണ്ട് ഭാഗങ്ങളായാണ് ചിത്രം തിയ്യേറ്ററിലെത്തിയത്. ചിത്രത്തിന് മലയാളത്തില്‍ നിന്നുള്‍പ്പടെ വന്‍ സ്വീകാര്യതയാണ് പ്രേക്ഷക ലോകം…

കന്നട യുവതാരം രക്ഷിത് ഷെട്ടി നായകനായെത്തിയ ചിത്രങ്ങളാണ് സപ്ത സാഗരദാച്ചേ എല്ലോ. സൈഡ് എ, സൈഡ് ബി, എന്നിങ്ങനെ രണ്ട് ഭാഗങ്ങളായാണ് ചിത്രം തിയ്യേറ്ററിലെത്തിയത്. ചിത്രത്തിന് മലയാളത്തില്‍ നിന്നുള്‍പ്പടെ വന്‍ സ്വീകാര്യതയാണ് പ്രേക്ഷക ലോകം നല്‍കിയത്. ഒടിടിയിലും ചിത്രം മികച്ച പ്രതികരണമാണ് നേടിയിരുന്നത്. അടുത്തിടെയാണ് സപ്ത സാഗരദാച്ചേ എല്ലോ സൈഡ് ബി ഒടിടിയിലെത്തിയത്. ആമസോണ്‍ പ്രൈമിലാണ് ചിത്രം എത്തിയിരിക്കുന്നത്.

ചിത്രത്തിനെ കുറിച്ച് ജില്‍ ജോയ് പങ്കുവച്ച കുറിപ്പ് ശ്രദ്ധേയമായിരിക്കുകയാണ്. സൂപ്പര്‍ പ്രണയ ചിത്രമാണെന്നാണ് ജില്‍ മൂവി ഗ്രൂപ്പില്‍ പങ്കുവച്ചിരിക്കുന്നത്.

സപ്ത സാഗരദാച്ചേ എല്ലോ-SideB കണ്ട്.

നിങ്ങള് പ്രണയിച്ചിട്ടുണ്ടോ?

പ്രണയം നഷ്ടപ്പെട്ടിട്ടുണ്ടോ?

പ്രണയിക്കാനുള്ള മനസ് ഉണ്ടോ.

എങ്കില്‍ ഈ പടം കണ്ട് നോക്കൂ.

എനിക്ക് നല്ലോണം ഇഷ്ടപ്പെട്ടു.

രണ്ട് ഭാഗങ്ങള്‍ ഉണ്ട് ഈ ചിത്രത്തിന്.

ആദ്യ ഭാഗം സപ്ത സാഗരദാച്ചേ എല്ലോ സൈഡ് എ എന്നാണ് പേര്.

അത് മനോഹരമായ പ്രണയം പറയുന്ന ചിത്രമാണ്.

പക്ഷെ അതിന് വേഗത കുറവായിരുന്നു.

രണ്ടാം ഭാഗത്തിന് നല്ല വേഗതയുണ്ട്, ത്രില്ല് ഉണ്ട്.

കടപ്പുറം പോയി, കണ്ണ് അടച്ച്, സന്ധ്യയ്ക്ക് ശേഷം, കടലിന്റെ ശബ്ദം മാത്രം കേട്ടിട്ടുണ്ടോ?

ഏകദേശം ആ ഒരു ഫീലാണ് ഈ പടം കണ്ടപ്പോള്‍ കിട്ടിയത്, എന്നാണ് ജില്‍ പറയുന്നത്.