കൊല്ലം സുധിയുടെ വീട്ടിലേക്ക് പോയപ്പോള്‍ ബിനു അടിമാലിയ്ക്ക് നടക്കാന്‍ പറ്റുമായിരുന്നു!! വീല്‍ച്ചെയറില്‍ പോയത് ആ മോശം ഇമേജ് മാറ്റാന്‍ വേണ്ടി

ഏറെ ആരാധരുള്ള മലയാളത്തിലെ ശ്രദ്ധേയമായ താരമാണ് ബിനു അടിമാലി. കോമഡി ഷോകളിലൂടെയും സിനിമാലോകത്തും തന്റേതായ ഇടം കണ്ടെത്തിയ താരമാണ് ബിനു. അന്തരിച്ച നടന്‍ കൊല്ലം സുധിയും ബിനും അടിമാലിയും അടുത്ത സുഹൃത്തുക്കളായിരുന്നു. അവസാന യാത്രയിലും ഇരുവരും ഒന്നിച്ചായിരുന്നു. വടകരയിലെ ഷോ കഴിഞ്ഞ് മടങ്ങും വഴി പുലര്‍ച്ചെ നടന്ന വാഹനാപകടത്തിലാണ് സുധി വിട പറഞ്ഞത്. കഴിഞ്ഞ വര്‍ഷം ജൂണിലായിരുന്നു അപകടം നടന്നത്. അപകടത്തില്‍ ബിനുവിനും സാരമായ പരിക്കേറ്റിരുന്നു.

സുധിയുടെ സംസ്‌കാര ചടങ്ങുകള്‍ കഴിഞ്ഞ ദിവസങ്ങള്‍ക്ക് ശേഷമാണ് ബിനു അടിമാലി ആശുപത്രി വിട്ടത്. വീല്‍ചെയറിന്റെ സഹായത്തോടെയാണ് ബിനു ആത്മ സുഹൃത്തിന്റെ കുടുംബാഗങ്ങളെ ആശ്വസിപ്പിക്കാനെത്തിയത്.

ഇപ്പോഴിതാ ബിനുവിനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചിരിക്കുകയാണ് ബിനു അടിമാലിയുടെ മുന്‍ മീഡിയ മാനേജരും ഫോട്ടോഗ്രാഫറുമായ ജിനീഷ്. നടക്കാന്‍ കഴിയുമെങ്കിലും ബിനു അടിമാലി വീല്‍ചെയറിന്റെ സഹായത്തോടെ കൊല്ലം സുധിയുടെ വീട്ടില്‍ പോയത് മോശം ഇമേജ് മാറ്റാന്‍ വേണ്ടിയാണെന്നാണ് ആരോപണം ഉന്നയിച്ചിരിക്കുന്നത്.

ഒരു യൂട്യൂബ് ചാനലിനോടാണ് ജിനേഷിന്റെ വെളിപ്പെടുത്തല്‍. തന്റെ ഫേസ്ബുക്ക് ഹാക്ക് ചെയ്തെന്ന് ആരോപിച്ച് ബിനു അടിമാലി തന്റെ ക്യാമറ തല്ലി തകര്‍ക്കുകയും ഭീഷണിപ്പെടുത്തുകയും മര്‍ദ്ദിക്കുകയും ചെയ്‌തെന്നും ജിനേഷ് പറയുന്നു.

ഈ സംഭവത്തില്‍ പോലീസ് ബിനു അടിമാലിയെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടിരുന്നു. ആ ചീത്തപ്പേര് മാറാന്‍ വേണ്ടിയാണ് സുധിയുടെ വീട്ടിലേക്ക് വീല്‍ച്ചെയറില്‍ പോയതെന്നും ജിനേഷ് ആരോപിക്കുന്നു.

തന്റെ ഇമേജ് മാറണമെന്നും അതിന് വേണ്ടിയുള്ള കാര്യങ്ങള്‍ തന്നോട് ചെയ്യാന്‍ പറഞ്ഞെന്നും ജിനേഷ് പറയുന്നു. ബിനു പറഞ്ഞതനുസരിച്ചാണ് സുധിയുടെ വീട്ടില്‍ ചെന്നപ്പോള്‍ കാറില്‍ നിന്ന് ഇറങ്ങുന്നത് അടക്കമുള്ള വീഡിയോ ഷൂട്ട് ചെയ്ത് പോസ്റ്റ് ചെയ്തതെന്ന് ജിനേഷ് ആരോപിക്കുന്നു.