മമ്മൂട്ടിയുടെ മകനായി ജീവ തന്നെ; യാത്ര 2ന്റെ ഫസ്റ്റ് ലുക്ക് പുറത്ത്

മമ്മൂട്ടി നായകനായ ഹിറ്റ് തെലുങ്ക് ചിത്രമാണ് യാത്ര. മമ്മൂട്ടി,  മുഖ്യമന്ത്രിയായ വൈ എസ് രാജശേഖര റെഡ്ഡിയായി വേഷമിട്ട  യാത്രയുടെ രണ്ടാം ഭാഗം ഒരുങ്ങുകയാണ്. ജീവ പ്രധാന വേഷത്തിലെത്തുന്ന ഒരു ചിത്രമായിട്ടാണ് യാത്ര 2 ഒരുങ്ങുന്നത്.…

മമ്മൂട്ടി നായകനായ ഹിറ്റ് തെലുങ്ക് ചിത്രമാണ് യാത്ര. മമ്മൂട്ടി,  മുഖ്യമന്ത്രിയായ വൈ എസ് രാജശേഖര റെഡ്ഡിയായി വേഷമിട്ട  യാത്രയുടെ രണ്ടാം ഭാഗം ഒരുങ്ങുകയാണ്. ജീവ പ്രധാന വേഷത്തിലെത്തുന്ന ഒരു ചിത്രമായിട്ടാണ് യാത്ര 2 ഒരുങ്ങുന്നത്. റിലീസ് പ്രഖ്യാപിചു യാത്ര 2വന്റെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടിരിക്കുകയാണ് ഇപ്പോൾ . മമ്മൂട്ടിയും ജീവയും ആദ്യമായി ഒന്നിക്കുന്ന യാത്ര 2 ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ആണ്  പുറത്ത് വിട്ടത്. ചിത്രത്തിലെ ജീവയുടെ മുഖം ഇതാദ്യമായാണ് പുറത്ത് വിടുന്നത്. ചിത്രത്തില്‍ മമ്മൂട്ടിയുടെ മകനായി ജീവ എത്തുമെന്ന സംസാരങ്ങള്‍ സിനിമ ലോകത്ത് ഉണ്ടായിരുന്നെങ്കില്‍ ഔദ്യോഗിക സ്ഥിരീകരണം ഇപ്പോഴാണ് ഉണ്ടായത്.ചിത്രത്തിന്റെ  ആഗോള റിലീസ്   2024 ഫെബ്രുവരി എട്ടിനായിരിക്കും. യാത്രയുടെ രണ്ടാം ഭാഗം സിനിമയുമായി മഹി വി രാഘവ് എത്തുമ്പോള്‍ പ്രധാന്യം നിലവിലെ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയായ വൈ എസ് ജഗൻമോഹൻ റെഡ്ഡിക്കാണ്. തിരക്കഥയും മഹി വി രാഘവിന്റേതാണ്.  അതെ സമയമ മലയാളത്തിൽ മാത്രമല്ല ഇതര ഭാഷകളിലും മമ്മൂട്ടി നിറഞ്ഞാടിയ ഒരുപിടി മികച്ച സിനിമകളും കഥാപാത്രങ്ങളും ഉണ്ട്.അക്കൂട്ടത്തിൽ ശ്രദ്ധേയമായ സിനിമയാണ് ‘യാത്ര’.മമ്മൂട്ടി 26 വർഷത്തിന് ശേഷം അഭിനയിച്ച തെലുങ്ക് ചിത്രമായിരുന്നു ഇത്. മുന്‍ ആന്ധ്രപ്രദേശ് മുഖ്യമന്ത്രി വൈ എസ് രാജശേഖര രാജശേഖര റെഡ്ഡിയായി മമ്മൂട്ടി പകർന്നാടിയപ്പോൾ മലയാളികൾ ഉൾപ്പടെ ഉള്ളവർ അതേറ്റെടുത്തു. നിലവിൽ യാത്ര 2വിന്റെ ഷൂട്ടിംഗ് പുരോ ഗമിക്കുകയാണ്. ഇതിനോട് അനുബന്ധിച്ചുള്ള ചില സ്റ്റില്ലുകളും മറ്റും അടുത്തിടെ പുറത്തിറങ്ങിയിരുന്നു.ഇപ്പോഴിതാ മമ്മൂട്ടിക്ക് നന്ദി പറഞ്ഞ് എത്തിയിരിക്കുകയാണ് സംവിധായകൻ മഹി വി രാഘവ്. “യാത്രയുടെ അവസാന ഷോട്ട് ചിത്രീകരിച്ചിട്ട് അഞ്ച് വർഷമായി എന്നും  മമ്മൂട്ടി സാർ സെറ്റിലെത്തി കഥാപാത്രത്തിന് ജീവൻ പകരുന്നത് കണ്ടപ്പോൾ ദേജാവു അനുഭവമാണ് തനിക്കുണ്ടായത് എന്നും മഹി വി രാഘവ് പറയുന്നു.

മമ്മൂട്ടി  ഇല്ലാതെ യാത്രയും യാത്ര 2ഉം ഉണ്ടാകുമായിരുന്നില്ല എന്നും  ഈ അവസരത്തിന് നന്ദി അറിയിക്കുന്നു  എന്നുമാണ് മഹി വി രാഘവ് കുറിച്ചത്. 2019 ഫെബ്രുവരിയിൽ ആണ് യാത്ര റിലീസ് ചെയ്തത്. ഈ ചിത്രവും സംവിധാനം ചെയ്തത് മഹി വി രാഘവ് ആയിരുന്നു. ബോക്സ് ഓഫീസിലും മികച്ച പ്രകടനം കാഴ്ച വച്ച ചിത്രത്തിന്റെ രണ്ടാം ഭാഗത്തിൽ ജഗൻ മോഹൻ റെഡ്ഡി ആയി എത്തുന്നത് നടൻ ജീവ ആണെന്നാണ് വിവരം. രാജശേഖര റെഡ്ഡിയുടെ വിയോഗത്തിൽ നിന്നുമാണ് രണ്ടാം ഭാഗം തുടങ്ങുന്നതെന്നാണ് വിവരം. അങ്ങനെ ആണെങ്കിൽ പകുതി അടുപ്പിച്ച ഭാഗങ്ങളിൽ മമ്മൂട്ടി ഉണ്ടാകും. ചിത്രത്തിലേക്കായി 14കോടിയാണ് മമ്മൂട്ടിയുടെ പ്രതിഫലം എന്ന് നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു. ജീവിക്കും മമ്മൂട്ടിക്കും ഒപ്പം  മറ്റ് ആരൊക്കെയാകും യാത്രയുടെ രണ്ടാം ഭാഗത്തില്‍ ഉണ്ടാകുക എന്ന കാര്യം പുറത്തുവിട്ടിട്ടില്ല. യാത്രയില്‍ മമ്മൂട്ടിക്കൊപ്പം സുഹാസിനി, ജഗപതി ബാബു, റാവു രമേഷ്, അനസൂയ ഭരദ്വാജ്, സച്ചിൻ ഖെഡേകര്‍, വിജയചന്ദര്‍, തലൈവാസല്‍ വിജയ്,  സൂര്യ, രവി കലേ, ദില്‍ രമേഷ് തുടങ്ങി ഒട്ടേറെ താരങ്ങള്‍ വേഷമിട്ടിരുന്നു. സംഗീതം നല്‍കിയത് കെയായിരുന്നു. ഛായാഗ്രാഹണം നിര്‍വഹിച്ചത് സത്യൻ സൂര്യനാണ്. വിതരണം ശിവ മേക ആയിരുന്നു. പേരും പുള്ളിയിലൂടെ ബാല നടനായിട്ടായിരുന്നു സിനിമയില്‍ ജീവയുടെ അരങ്ങേറ്റം. ആശൈ ആശൈയിലൂടെ ജീവ നായകനായി. കട്ട്രധു തമിഴ് ജീവ നായകനായ ചിത്രങ്ങളില്‍ ശ്രദ്ധയാകര്‍ഷിച്ചു. വരലരു മുഖ്യമാണ് ജീവ നായകനായി ഒടുവില്‍ പ്രദര്‍ശനത്തിനെത്തിയത്.