ആദ്യം ചിത്രത്തിന്റെ തിരക്കഥാകൃത്തുക്കളായ ഉദയനെയും സിബിയേയും ഒന്നിപ്പിക്കണം

പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട ദിലീപ് ചിത്രങ്ങളിൽ ഒന്നാണ് സി ഐ ഡി മൂസ. നിരവധി താരങ്ങൾ അണിനിരന്ന ചിത്രം പ്രായഭേദ മന്യേ എന്നും ആരാധകർക്ക് ഏറെ പ്രിയപ്പെട്ട ചിത്രം തന്നെയാണ്. അർജുൻ എന്ന നായയും…

പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട ദിലീപ് ചിത്രങ്ങളിൽ ഒന്നാണ് സി ഐ ഡി മൂസ. നിരവധി താരങ്ങൾ അണിനിരന്ന ചിത്രം പ്രായഭേദ മന്യേ എന്നും ആരാധകർക്ക് ഏറെ പ്രിയപ്പെട്ട ചിത്രം തന്നെയാണ്. അർജുൻ എന്ന നായയും ഏറെ ആരാധകരെ സ്വന്തമാക്കിയ ചിത്രമായിരുന്നു ഇത്. ദിലീപ് നായകനായി എത്തിയ ചിത്രത്തിൽ ഭാവന ആയിരുന്നു നായികയായി എത്തിയത്. ഹരിശ്രീ അശോകൻ, കൊച്ചിൻ ഹനീഫ, സലിം കുമാർ, ഒടുവിൽ ഉണ്ണികൃഷ്ണൻ, സുകുമാരി, ജഗതി ശ്രീകുമാർ, ബിന്ദു പണിക്കർ തുടങ്ങി നിരവധി താരങ്ങൾ ആണ് ചിത്രത്തിൽ അണിനിരന്നത്. ചിത്രത്തിനെ പോലെ തന്നെ ചിത്രത്തിലെ ഗാനങ്ങളും ഏറെ ശ്രദ്ധ നേടിയിരുന്നു. 2003 ൽ പുറത്തിറങ്ങിയ ഈ ചിത്രം സംവിധാനം ചെയ്തത് ജോണി ആന്റണി ആണ്. സിബിയും ഉദയനും ആയിരുന്നു ചിത്രത്തിന്റെ തിരക്കഥാകൃത്തുക്കൾ.

CID moosa
CID moosa

ചിത്രം വലിയ ഹിറ്റ് ആകുകയും കുടുംബ പ്രേക്ഷകർ വലിയ വിജയം ആക്കുകയും ചെയ്തിരുന്നു. കൊച്ചു കുട്ടികൾക്ക് വേണ്ടി എന്ന് പറഞ്ഞു പുറത്തിറങ്ങിയ ചിത്രം പ്രായഭേദ മന്യേ മുതിർന്നവരും നെഞ്ചിലേറ്റുകയായിരുന്നു. ചിത്രത്തിന്റെ രണ്ടാം ഭാഗം എന്നാണ് വരുന്നത് എന്ന ചർച്ച അന്ന് മുതൽ തന്നെ ആരാധകരുടെ ഇടയിൽ ഏറെ ചർച്ച ചെയ്യപ്പെട്ട വിഷയം ആയിരുന്നു. പലപ്പോഴും ഇതിനെ കുറിച്ചുള്ള ചോദ്യങ്ങളും ആരാധകരിൽ നിന്നും ഉയർന്നിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനെ കുറിച്ചുള്ള വിവരങ്ങളുമായി എത്തിയിരിക്കുകയാണ് ചിത്രത്തിന്റെ സംവിധായകൻ ജോണി ആന്റണി. ഇപ്പോൾ നടൻ കൂടിയാണ് ജോണി ആന്റണി. ചിത്രത്തിനെ കുറിച്ചുള്ള വിവരങ്ങൾ ജൂലൈ നാലിന് പുറത്ത് വിടുമെന്നാണ് ജോണി ആന്റണി പറഞ്ഞത്.

സി ഐ ഡി മൂസയുടെ തിരക്കഥാകൃത്തുക്കൾ ആയ സിബിയും ഉദയനും ഇപ്പോൾ രണ്ടു സ്വതന്ത്ര തിരക്കഥാകൃത്തുക്കൾ ആണെന്നും ആദ്യം അവരെ ഒന്നിപ്പിക്കുയാണ് ചെയ്യേണ്ടത് എന്നും ജോണി ആന്റണി പറഞ്ഞു. മാത്രമല്ല, നിലവിൽ മലയാള സിനിമയിൽ ദിലീപിന്റെ പ്രതിസന്ധിയിൽ നിന്ന് രക്ഷപ്പെടുത്താൻ വേണ്ടിയല്ല ഈ ചിത്രത്തിന്റെ രണ്ടാം ഭാഗം ഒരുക്കുന്നത് എന്നും ചിത്രത്തിന്റെ വിജയത്തെ ഇതൊന്നും ബാധിക്കില്ല എന്നുമാണ് ജോണി ആന്റണി പറയുന്നത്. എന്തായാലും ചിത്രത്തിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ജൂലൈ നാലിന് പുറത്ത് വിടുമെന്നാണ് ജോണി ആന്റണി പറയുന്നത്.