മീര ജാസ്മിൻ, കാവ്യ മാധവൻ എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തിയ ഒരു കമൽ ചിത്രമായിരുന്നു പെരുമഴക്കാലം, ഇപ്പോൾ ചിത്രത്തിൽ തന്നെക്കാൾ പ്രാധാന്യം മീര ജാസ്മിൻ ആണോ എന്നുള്ള അലട്ടൽ കാവ്യക്ക് ഉണ്ടായിരുന്നു എന്ന് തുറന്നു പറയുകയാണ് കമൽ,പെരുമഴക്കാലം എന്ന സിനിമയുടെ കഥ പറയുമ്പോൾ തൻറെ ഏകഥാപാത്രത്തിനാണോ അതോ മീര ജാസ്മിന്റെ കഥാപാത്രത്തിനാണോ പ്രാധാന്യ കൂടുതലെന്ന് കാവ്യ മാധവൻ തന്നോട് ചോദിച്ചിരുന്നു. റസിയ എന്ന കഥാപാത്രം മീര ജാസ്മിനും ഗംഗയായി കാവ്യാമാധവനേയുമായിരുന്നു താൻ ആദ്യം തന്നെ പരിഗണിച്ചിരുന്നു
താൻ കഥ പറഞ്ഞ് കഴിഞ്ഞപ്പോള്‍ കാവ്യക്ക് ആകെ കണ്‍ഫ്യുഷനായിരുന്നു. റസിയ ആണോ നല്ലത്, ഗംഗയാണോ നല്ലത് എന്നതായിരുന്നു കാവ്യ മാധവന്റെ കണ്‍ഫ്യൂഷന്‍, ഇടയ്ക്ക് കാവ്യ ഇത് തന്നോട് വിളിച്ചു ചോദിക്കുകമായിരുന്നു, താൻ ഗംഗയായിട്ട് തന്നെയാണോ അഭിനയിക്കേണ്ടത്, അല്ലെങ്കിൽ മറ്റേ റോള്‍ തനിക്ക് തന്നുകൂടെ എന്ന് ചോദിക്കും, പക്ഷെ തന്റെ മനസിൽ ഗംഗ കാവ്യ ആയിരുന്നു കമൽ പറയുന്നു
ഗംഗ, അങ്ങനെ ആയങ്കിലെ ശരിയാകുള്ളുവെന്നു ഞാൻ കാവ്യ യോടെ പറഞ്ഞു. സ്ക്രീന്‍സ്പെയിസ് നോക്കുമ്പോള്‍ ഒരുപാടുള്ളത് മീര ജാസ്മിന് തന്നെയാണ്. അതുകൊണ്ട് തന്നെ മീരയ്ക്കായിരക്കും പ്രധാനം എന്ന് കരുതി ഒരു കോണ്‍ഫിഡന്‍സ് ഇല്ലായ്മ കാവ്യക്കുണ്ടായിട്ടുണ്ടാകാം അങ്ങനെയാണ് കാവ്യ ആദ്യം അഭിനയിക്കാന്‍ വന്നപ്പോള്‍ തന്നെ താൻ കാവ്യ യോടെ കഥ മുഴുവന്‍ പറഞ്ഞത്. കഥ കേട്ടതോടെ കാവ്യയുടെ കണ്ണൊക്കെ നിറഞ്ഞു കമൽ പറയുന്നു ആ വർഷത്തെ മികച്ച നടിക്കുള്ള അവാർഡ് പെരുമഴക്കാലത്തിലൂടെ കാവ്യ നേടി എടുക്കുകയും ചെയ്യ്തു