താനും സംവിധായകൻ സച്ചിയും തമ്മിൽ നല്ല ബന്ധമായിരുന്നു ഉണ്ടായിരുന്നത് നടനും, സംവിധായകനുമായ മേജർ രവി പറയുന്നു, അദ്ദേഹം മരിക്കുന്നതിന് രണ്ടു ദിവസം മുൻപ് താൻ അദ്ദേഹത്തെ കണ്ടിര്ന്നു, ഞാൻ സച്ചിയേ അനാർക്കലി എന്ന ചിത്രം മുതലാണ്, സിനിമ കഴിഞ്ഞു കുണ്ടന്നൂരിലെ ഫ്‌ളാറ്റില്‍ ഇരിക്കുന്ന സമയത്ത് ഒരു ദിവസം സച്ചി എന്നെ വിളിച്ചു. വീട്ടിലുണ്ടോ എന്ന് ചോദിച്ചു. അപ്പോൾ അദ്ദേഹം വീട്ടിൽ വന്നിട്ട്എ ന്നോട് പറഞ്ഞു ഒരു ടോക്കണ്‍ അഡ്വാന്‍സ് എടുത്തോ എന്ന്
1000 രൂപ എന്റെ പോക്കറ്റില്‍ നിന്നെടുത്തു. അന്ന് 1000 രൂപ ഉള്ള സമയമാണ്. എന്റെ പോക്കറ്റില്‍ നിന്ന് 1000 രൂപയുടെ നോട്ട് എടുത്തിട്ട് സച്ചി പറഞ്ഞു നമ്മള്‍ഒരു പടം ചെയ്യാന്‍ പോവുകയാണ് എന്ന്.രവിയേട്ടന്‍ അന്ന് മാര്‍ക്കോസിന്റെ ഒരു ലവ് സ്‌റ്റോറി പറഞ്ഞില്ലേ അതെനിക്ക് കിട്ടി. നമ്മള്‍ പടം ചെയ്യാന്‍ പോവാണ് കേട്ടോ എന്ന് പറഞ്ഞ് ആ മനുഷ്യന്‍ പൈസയും വാങ്ങിച്ചിട്ട് പോയി. സച്ചി എനിക്ക് സഹോദര തുല്യനായിരുന്നു. അവന്‍ അസുഖമായി കിടക്കുന്ന സമയത്ത് ഞാന്‍ വളരെ അധികം വിഷമിച്ചിട്ടുണ്ട്, അങ്ങനെ കൊവിഡ് കാലത്താണ്, സച്ചി എന്നെ വിളിച്ച് ഒന്ന് വരാമോ, എനിക്കൊന്ന് കാണണം എന്ന് പറയുന്നത്.
ഞാന്‍ സമ്മതപത്രം ഒക്കെ തയ്യാറാക്കി ഇറങ്ങി. അത്യാവശ്യ കാര്യത്തിനായിരുന്നു. അന്ന് വേണമെങ്കില്‍ എനിക്കത് ഒഴിവാക്കാമായിരുന്നു. വീട്ടില്‍ എത്തി ഒരു മണിക്കൂറിനടുത്ത് സംസാരിച്ചു. സച്ചി ഒരു സിഗരറ്റ് കത്തിച്ച് ചായ കുടിച്ച് ഇരുന്നു. അപ്പോള്‍ ശരി രവിയേട്ട കാണാം എന്ന് പറഞ്ഞു. അങ്ങനെ ഞാന്‍ പോയി. അതിന്റെ പിറ്റേ ദിവസമായിരുന്നു സച്ചി രണ്ടാമത്തെ സര്‍ജറിക്ക് വേണ്ടി ആശുപത്രിയില്‍ അഡ്മിറ്റ് ആയത്. എന്നാൽ പക്ഷെ മൂന്നാം ദിവസം സച്ചി ഇല്ല. സച്ചി മരിച്ചുവെന്ന് പെട്ടെന്ന് വാര്‍ത്ത വരികയാണ് പിന്നീട്. രണ്ട് ദിവസംമുൻപ് എന്തിനാണ് സച്ചി വിളിച്ചത്, ഞങ്ങള്‍ തമ്മില്‍ സിനിമ ചെയ്തിട്ടില്ല, ഞങ്ങള്‍ തമ്മില്‍ തിരക്കഥാകൃത്ത് സംവിധായകന്‍ എന്ന ബന്ധമില്ല. പക്ഷെ എന്താണെന്ന് അറിയില്ല, തുടക്കം മുതലേ ഞങ്ങള്‍ക്ക് പരസ്പരം ഇഷ്ടമാണ് എന്നും മേജര്‍ രവി പറയുന്നു