മമ്മൂട്ടിയുടെ അടുത്ത സിനിമ ടൈം ട്രാവൽ വിഭാഗം ; കൃഷാന്ദിനൊപ്പമുള്ള ചിത്രം പ്രേക്ഷകരെ ത്രില്ലടിപ്പിക്കും

മലയാളത്തിൽ മമ്മൂട്ടി എന്ന നടൻ ഇപ്പോൾ തിരഞ്ഞെടുക്കുന്ന തിരക്കഥകൾ എല്ലാം തന്നെ ഒന്നിനൊന്ന് വ്യത്യസ്തമായതും മമ്മൂട്ടി എന്ന നടന്റെ ഗംഭീര പ്രകടനങ്ങൾ കാണാൻ കഴിയുന്നതുമായതുമാണ്. അവസാനമിറങ്ങിയ രണ്ട് ചിത്രങ്ങളായ ‘കണ്ണൂർ സ്ക്വാഡ്’, കാതൽ ദി…

മലയാളത്തിൽ മമ്മൂട്ടി എന്ന നടൻ ഇപ്പോൾ തിരഞ്ഞെടുക്കുന്ന തിരക്കഥകൾ എല്ലാം തന്നെ ഒന്നിനൊന്ന് വ്യത്യസ്തമായതും മമ്മൂട്ടി എന്ന നടന്റെ ഗംഭീര പ്രകടനങ്ങൾ കാണാൻ കഴിയുന്നതുമായതുമാണ്. അവസാനമിറങ്ങിയ രണ്ട് ചിത്രങ്ങളായ ‘കണ്ണൂർ സ്ക്വാഡ്’, കാതൽ ദി കോർ എന്നീ ചിത്രങ്ങൾ രണ്ട് തരത്തിലുള്ള വിഷയങ്ങളാണ് കൈകാര്യ ചെയ്യുന്നത്.ഇങ്ങനെ  പ്രേക്ഷകരെ വിസ്മയിപ്പിക്കുന്നത് തുടരാന്‍ തന്നെയാണ്  മമ്മൂട്ടിയുടെ തീരുമാനം. അവതരണം കൊണ്ട് പ്രമേയം കൊണ്ടും വ്യത്യസ്തത പുലർത്തുന്ന സംവിധായകൻ കൃഷണത്തിനൊപ്പം മാമൂട്ടി സിനിമ ചെയ്യാൻ പോകുന്നു എന്ന റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. ഈ സിനിമ  ടൈം ട്രാവല്‍ വിഭാഗത്തിൽ പെടുന്നതായിരിക്കുന്ന  എന്നാണ് വിവരം. സയന്‍സ് ഫിക്ഷന്‍ ഉള്ളടക്കമുള്ള ചിത്രത്തിനായി മമ്മൂട്ടി ഡേറ്റ് നല്‍കിയെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍. ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകും.

വൃത്താകൃതിയിലുള്ള ചതുരം  ആവാസവ്യൂഹം, പുരുഷപ്രേതം തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയനായ കൃഷാന്ദ് ആണ് മമ്മൂട്ടിയുടെ പുതിയ ചിത്രത്തിന്റെ സംവിധായകന്‍. വളരെ വ്യത്യസ്തമായ ഉള്ളടക്കമായിരിക്കും ചിത്രത്തിന്റേതെന്നാണ് വിവരം. മമ്മൂട്ടി-കൃഷാന്ദ് ചിത്രം ഒരു ടൈം ട്രാവല്‍, സയന്റിഫിക്ക് മൂവിയായിരിക്കുമെന്നാണ് റിപ്പോര്‍ട്ട്.  കൃഷാന്ദ് ചിത്രത്തിന്റെ കഥ മമ്മൂട്ടി കേട്ടെന്നും ഡേറ്റ് നല്‍കിയെന്നുമാണ് വിവരം. അടുത്ത വര്‍ഷം ആരംഭത്തില്‍ തന്നെ ചിത്രീകരണം ആരംഭിച്ചേക്കും. മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിനു ശേഷമായിരിക്കും കൃഷാന്ദ് സിനിമയില്‍ മമ്മൂട്ടി ജോയിന്‍ ചെയ്യുകയെന്നാണ് വിവരം. വൃത്യസ്തമായ ഉള്ളടക്കമാണ് മമ്മൂട്ടിയെ കൃഷാന്ദ് ചിത്രത്തിലേക്ക് അടുപ്പിച്ചത്. നേരത്തെ ആവാസവ്യൂഹം സിനിമ കണ്ട ശേഷം ഗംഭീരമെന്ന് മമ്മൂട്ടി അഭിപ്രായപ്പെട്ടിരുന്നു. . ആവാസവ്യൂഹം സിനിമ കണ്ടുവെന്നും അത് തനിക്ക് ഇഷ്ടമായെന്നും സംവിധായകൻ കൃശാന്തിനൊപ്പം ഒരു സിനിമ ചെയ്യാൻ താല്പര്യമുണ്ട് എന്നും മമ്മൂട്ടി രോഷാകുഞ്ഞറെ പ്രൊമോഷൻ സമയം പറങ്കിരുന്നു. അതെ സമയം സ്ക്രിപ്റ്റ് സെലക്ഷനെ പറ്റി മമ്മൂട്ടി പറഞ്ഞ കാര്യനഗലും ശ്രദ്ധ നേടുന്നുണ്ട്. തിരക്കഥകൾ തിരഞ്ഞെടുക്കുന്നത് ഒന്നും മനഃപൂർവ്വമല്ലെന്നും, കേട്ടിട്ട് ഇഷ്ടപ്പെടുന്നവയ്ക്കാണ് താൻ  ഡേറ്റ് കൊടുക്കുന്നത് എന്നാണ് മമ്മൂട്ടി പറയുന്നത്. കൂടാതെ മമ്മൂട്ടി കമ്പനി എന്ന പ്രൊഡക്ഷൻ കമ്പനി കൂടിയുള്ളതുകൊണ്ട് സിനിമ ഇറങ്ങുമ്പോൾ പണ്ടത്തേക്കാൾ ടെൻഷൻ ഇപ്പോഴുണ്ടെന്നും മമ്മൂട്ടി പറയുന്നു. വ്യത്യസ്ത‌മാർന്ന കഥകൾ തെരഞ്ഞെടുക്കുക എന്നതൊക്കെ ബുദ്ധിമുട്ടുള്ള കാര്യം തന്നെയാണ്. തനിക്ക്  ഇഷ്‌ടപ്പെടുന്ന എല്ലാ കഥകളും എല്ലാവർക്കും ഇഷ്ട‌പ്പെടണമെന്നില്ല.

ഇത് നമുക്ക് ചെയ്യാൻ പറ്റും, ചെയ്‌താൽ നന്നായിരിക്കും എന്ന് തോന്നുന്നതാണ്. അല്ലാതെ അതിന് ഭയങ്കര സാധ്യതയുണ്ടെന്ന് ഉറപ്പിക്കാനാവില്ല എന്ന് മമ്മൂട്ടി പറയുന്നു.  കഥയേ നമുക്ക് തെരഞ്ഞെടുക്കാൻ പറ്റുള്ളൂ. സിനിമയല്ല നമ്മൾ തെരഞ്ഞെടുക്കുന്നത്. അത് ഇഷ്‌ടപ്പെട്ടാൽ എടുക്കും. അത് സിനിമയായി വരുമ്പോൾ ചിലപ്പോൾ മോശമായി വരും. എല്ലാം ഒരു റിസ്കാണ്. ഭാഗ്യമുണ്ടെങ്കിൽ നന്നായി വരുമെന്നും മമ്മൂട്ടി കൂട്ടിച്ചേർത്തു. ഒരു സിനിമ ഇറങ്ങുമ്പോൾ ഇപ്പോൾ പണ്ടത്തേക്കാൾ ടെൻഷനുണ്ട്, ഒരു പ്രൊഡ്യൂസർ കൂടിയാണല്ലോ. അതുകൊണ്ട് തന്നെ ഒരിക്കലും എക്സൈറ്റ്മെൻ്റ് അല്ല ഉണ്ടാവുക. സ്ട്രസ് ആണ്. ഈ പടം ഓടുമോ ആൾക്കാർക്ക് ഇഷ്‌ടമാകുമോ എന്നതൊക്കെ ആലോചിച്ചിട്ട്. അഭിനയം എന്ന പ്രോസസാണ് നമ്മൾ ഏറ്റവും ഇഷ്‌ടത്തോടെ ചെയ്യുകഎന്നും മമ്മൂട്ടി പറയുന്നു. ബാക്കി ആളുകൾ കണ്ടിട്ട് പറയണം. അഭിനയിച്ചു കഴിഞ്ഞാൽ കഴിഞ്ഞതാണ്. പിന്നെ നമുക്ക് തിയേറ്ററിൽ പോയി തിരുത്താൻ കഴിയില്ലല്ലോ. വന്നത് വന്നു. ആളുകൾക്ക് ഇഷ്‌ടപ്പെടുമോ എന്ന ടെൻഷനും ആങ്സൈറ്റിയുമൊക്കെയുണ്ടാകും എന്നും മമ്മൂട്ടി വ്യക്തമാക്കി .കേൾക്കുന്ന കഥകളിൽ എല്ലാ പടവും നമുക്ക് പ്രൊഡ്യൂസ് ചെയ്യാൻ കഴിയില്ല എന്നും  കാതൽ ദി കോർ  കഴിഞ്ഞ് പ്രൊഡ്യൂസ് ചെയ്യുന്നത് കണ്ണൂർ സ്ക്വാഡാണ്. അതിന് ശേഷം ടർബോയാണ്. അതിന് ശേഷം ഇനി ഏത് ചിത്രമാണെന്നൊന്നും തീരുമാനിച്ചിട്ടില്ല” എന്നാണ് ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ മമ്മൂട്ടി പറഞ്ഞത്.