ആ സന്തോഷവാർത്ത അറിയും മുൻപേ അവൾ ഈ ലോകം വിട്ട് പോയി!

ഈ കഴിഞ്ഞ മാർച്ച് മാസം പതിനേഴാം തീയതിയാണ് സംഗീത സംവിധായകൻ മനു രമേശന്റെ ഭാര്യ ഉമ മരണപ്പെടുന്നത്. ഉറക്കത്തിൽ മസ്തിഷ്ക്കാഘാതം സംഭവിച്ചതാണ് മരണകാരണം. അബോധവസ്ഥയിൽ കണ്ട ഉമയെ ആശുപത്രിയിൽ എത്തിച്ചപ്പോഴേയ്ക്കും  സംഭവിച്ചിരുന്നു. തന്റെ ഭാര്യയുടെ…

ഈ കഴിഞ്ഞ മാർച്ച് മാസം പതിനേഴാം തീയതിയാണ് സംഗീത സംവിധായകൻ മനു രമേശന്റെ ഭാര്യ ഉമ മരണപ്പെടുന്നത്. ഉറക്കത്തിൽ മസ്തിഷ്ക്കാഘാതം സംഭവിച്ചതാണ് മരണകാരണം. അബോധവസ്ഥയിൽ കണ്ട ഉമയെ ആശുപത്രിയിൽ എത്തിച്ചപ്പോഴേയ്ക്കും  സംഭവിച്ചിരുന്നു. തന്റെ ഭാര്യയുടെ അപ്രതീക്ഷിത വിയോഗം മനുവിനെ മാനസികമായി തളർത്തിയിരുന്നു. എന്നാൽ ഇപ്പോൾ മറ്റൊരു വാർത്ത ആരാധകരുമായി പങ്കുവെക്കുകയാണ് മനു. മരണപ്പെട്ടെങ്കിലും തന്റെ ഭാര്യയ്ക്ക് ഡോക്ടറേറ്റ് ലഭിച്ച വാർത്തയാണ് മനു പറഞ്ഞത്. ഡോക്ടറേറ്റിന് വേണ്ടി ഉമ കഠിനമായി പരിശ്രമിച്ചിരുന്നുവെന്നും എന്നാൽ ആ ബഹുമതി അവൾക്ക് ഏറ്റുവാങ്ങാൻ കഴിയാതെ ഈ ലോകത്ത് നിന്ന് യാത്രയായെന്നുമാണ് മനു കുറിച്ചത്. മനുവിന്റെ കുറിപ്പ് ഇങ്ങനെ,

‘ഡോക്ടറേറ്റ് കിട്ടിയെങ്കിലും അത് ഏറ്റുവാങ്ങാന്‍ എന്റെ ഉമയ്ക്കു സാധിച്ചില്ല. പക്ഷേ ചടങ്ങിനിടെ വേദിയില്‍ അവളുടെ സാന്നിധ്യമുണ്ടായിരുന്നു. അവള്‍ക്കു പകരം അവളുടെ സഹോദരനാണ് അംഗീകാരം ഏറ്റുവാങ്ങിയത്. ഡോക്ടറേറ്റ് നേടുന്നതിനായി അവള്‍ അതികഠിനമായി അധ്വാനിച്ചു. അതിനായി എല്ലാ കാര്യങ്ങളും കൃത്യമായി ചെയ്തു. വിടവാങ്ങുന്നതിനു മുന്‍പ് അവള്‍ വൈവയും മറ്റു ടെസ്റ്റുകളുമെല്ലാം വിജയകരമായി പൂര്‍ത്തിയാക്കിയിരുന്നു. അങ്ങനെ അവള്‍ ഒരു വിജയിയായി ഉയര്‍ന്നു വന്നു. ഈ ലോകത്തിലെ ഏറ്റവും അഭിമാനിയായ ഭര്‍ത്താവ് ഞാന്‍ ആണ്, തീര്‍ച്ച’ എന്നുമാണ് മനു  കുറിച്ചത്.

2010 സെപ്റ്റംബര്‍ 22നായിരുന്നു ഉമയും മനുവും തമ്മിൽ വിവാഹിതർആയത്. കൊച്ചിയിലെ അമൃത സ്‌കൂള്‍ ഓഫ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സസിലെ കമ്പ്യൂട്ടര്‍ സയന്‍സ് വിഭാഗം അസി.പ്രൊഫസറായിരുന്നു ഉമ. മികച്ച നർത്തകിയായിരുന്ന ഉമ കഴിഞ്ഞ മാർച്ച് പതിനേഴാം തീയതി ഉറക്കത്തിനിടയിൽ മസ്തീക്ഷാഘാതം മൂലം മരണപ്പെടുകയായിരുന്നു.