അമ്മ എന്നേ വിളിക്കുമായിരുന്നുള്ളൂ..!! കലാഭവന്‍ മണി ഉണ്ടായിരുന്നെങ്കില്‍ സഹായിച്ചേനെ-നടി മീന ഗണേഷ്

മലയാളത്തിലെ നിരവധി ഹിറ്റ് ചിത്രങ്ങളിലൂടെ ശ്രദ്ധേയായ നടിയാണ് മീന ഗണേഷ്. മീശമാധവന്‍, കരുമാടിക്കുട്ടന്‍ എന്നീ ചിത്രങ്ങള്‍ മീനയുടെ കരിയറിലെ ശ്രദ്ധേയ ചിത്രങ്ങളാണ്. പ്രേക്ഷക മനസ്സില്‍ ഇടംപിടിക്കുന്ന നിരവധി കഥാപാത്രങ്ങള്‍ സ്‌ക്രീനില്‍ അവിസ്മരണീയമാക്കിയിട്ടുണ്ട് മീന. കുറച്ചുനാളായി താരം അഭിനയത്തില്‍ സജീവമല്ല. ആരോഗ്യ പ്രശ്‌നങ്ങള്‍ കാരണം താരം അഭിനയം വിട്ടിരിക്കുകയാണ്. ഇപ്പോഴിതാ തന്റെ ദുരിത ജീവിതം വെളിപ്പെടുത്തിയിരിക്കുകയാണ് താരം.

തനിക്ക് ജീവിച്ച് മതിയായി. രാത്രി കിടക്കുമ്പോള്‍ പ്രാര്‍ത്ഥിക്കുന്നത് രാവിലെ ഉണരുത് എന്നാണ്. കാരണം ജീവിതം മടുത്തെന്നാണ് മീന പറയുന്നത്. ഒരുപാട് കഷ്ടപ്പെട്ടാണ് ഞാന്‍ വളര്‍ന്നത്. 39 വര്‍ഷം ഞാനും ഭര്‍ത്താവും സന്തോഷകരമായി ജീവിച്ചു. രണ്ട് മക്കളുമുണ്ടായി. അവരെ നല്ല അന്തസായി വളര്‍ത്തി. മകളും മരുമകനും എന്നെ നോക്കും. പക്ഷെ ഈ വീട് വിട്ട് പോകാന്‍ മനസനുവദിക്കുന്നില്ലെന്ന് താരം പറയുന്നു.

അഭിനയിക്കാന്‍ പോകുമ്പോള്‍ എന്റെ കൂടെ ഭര്‍ത്താവുണ്ടാകുമായിരുന്നു. ഞങ്ങള്‍ ലൊക്കേഷനിലേക്ക് പോകുന്നതും വരുന്നതും കലാഭവന്‍ മണിയുടെ വണ്ടിയിലായിരുന്നു. അമ്മ എന്നേ മണി വിളിക്കുമായിരുന്നുള്ളൂ. മണിയുടെ കൂടെ ഏഴ് സിനിമ ചെയ്തിട്ടുണ്ട്. മണി ഉണ്ടായിരുന്നെങ്കില്‍ തന്നെ സഹായിച്ചേനെ എന്നാണ് താരം പറയുന്നത്. മണി മരിച്ചപ്പോള്‍ കാണാന്‍ പോയിട്ടില്ല. വയ്യാതിരിക്കുകയായിരുന്നെന്നും താരം പറയുന്നു.

അമ്മ സംഘടനയില്‍ നിന്നും പെന്‍ഷന്‍ കിട്ടുന്നുണ്ട്. മറ്റ് സഹായങ്ങളൊന്നും ഇല്ല. താന്‍ ആരോടും സഹായം ചോദിക്കാറില്ല. മൂന്ന് വര്‍ഷം മുമ്പ് വരെ അമ്മയുടെ മീറ്റിംഗിന് പോയിരുന്നു. ആരോഗ്യ പ്രശ്‌നങ്ങള്‍ കാരണം ഇപ്പോള്‍ നിര്‍ത്തിയെന്നും മീന ഗണേഷ് പറഞ്ഞു.