ജൂനിയർ ചിരു മേഘ്‌നയുടെ ജീവിതത്തിലേക്ക് എത്തിയത് മേഘ്‌നയ്ക്ക് ഏറ്റവും പ്രിയപ്പെട്ട ദിവസത്തിൽ തന്നെ

മലയാളികൾക്ക്  ഏറെ പ്രിയപ്പെട്ട താരമാണ് മേഘ്ന രാജ്, പത്ത് വർഷത്തെ സൗഹൃദത്തിന് പിന്നാലെ ആണ് മേഘ്നയും ചിരഞ്ജീവിയും വിവാഹിതർ ആയത്, എന്നാൽ രണ്ടു വര്ഷം  തികഞ്ഞപ്പോൾ മേഘ്‌നയെ തനിച്ചാക്കി ചിരഞ്ജീവി യാത്രയായി. സിനിമ ലോകത്തെ…

മലയാളികൾക്ക്  ഏറെ പ്രിയപ്പെട്ട താരമാണ് മേഘ്ന രാജ്, പത്ത് വർഷത്തെ സൗഹൃദത്തിന് പിന്നാലെ ആണ് മേഘ്നയും ചിരഞ്ജീവിയും വിവാഹിതർ ആയത്, എന്നാൽ രണ്ടു വര്ഷം  തികഞ്ഞപ്പോൾ മേഘ്‌നയെ തനിച്ചാക്കി ചിരഞ്ജീവി യാത്രയായി. സിനിമ ലോകത്തെ ഒന്നടങ്കം വേദനിപ്പിച്ച വാർത്ത ആയിരുന്നു ചിരഞ്ജീവിയുടെ  മരണം. മേഘ്ന നാലു മാസം ഗർഭിണി ആണെന്ന് അറിഞ്ഞപ്പോൾ വേദന ഒന്ന് ഇരട്ടിയായി. ചിരഞ്ജീവിയുടെ മരണാന്തര ചടങ്ങുകളിൽ അദ്ദേഹത്തെ കെട്ടിപിടിച്ച് കരയുന്ന മേഘ്‌നയുടെ വീഡിയോകളും ചിത്രങ്ങളും എല്ലാവരെയും ദുഖിപ്പിച്ചിരുന്നു.

ഇന്നലെയാണ് മേഘ്ന തന്റെ കുഞ്ഞിന് ജന്മം നൽകിയത്, ജനിച്ച്‌ വീണ് മണിക്കൂറുകള്‍കുളളില്‍ തന്നെ കുഞ്ഞിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുകയും ചെയ്തു. പടക്കം പൊട്ടിച്ചും ലഡ്ഡു വിതരണം ചെയ്തുമൊക്കെയാണ് ജൂനിയര്‍ ചിരുവിനെ ആരാധകര്‍ എതിരേറ്റത്. ചിരുവിന്റെ അഭാവത്തില്‍ ധ്രുവയാണ് കുഞ്ഞിനെ ഏറ്റു വാങ്ങിയത്. ശേഷം ചിരുവിന്റെ ചിത്രത്തിനടുത്തേക്ക് കുഞ്ഞിനെ കാണിക്കുന്നതിന്റെയും ചിത്രങ്ങള്‍ എത്തിയിരുന്നു. ചിരുവിന്റെ അപ്രതീക്ഷിത വേര്‍പാടിന്റെ വേദനയില്‍ കഴിഞ്ഞിരുന്ന കുടുംബത്തിലേക്ക് വെളിച്ചമായിട്ടാണ് കുഞ്ഞതിഥി എത്തിയിരിക്കുന്നത്.
മേഘ്‌നയ്ക്ക് ഏറ്റവും പ്രിയപ്പെട്ട ദിവസത്തിൽ തന്നെയാണ് കുഞ്ഞ്  ജനിച്ചിരിക്കുന്നത്. ഒക്ടോബര്‍ മാസം ചിരഞ്ജീവി സര്‍ജ്ജയുടെ കുടുംബത്തിനു ഏറെ പ്രിയപ്പെട്ടതാണ്.

ചിരഞ്ജീവി സര്‍ജ്ജ ജനിച്ചതും അനുജന്‍ ധ്രുവ് സര്‍ജ്ജ ജനിച്ചതും ഒക്ടോബര്‍ മാസത്തിലാണ്. ഇപ്പോള്‍ ഇതാ ജൂനിയര്‍ ചിരഞ്ജീവി എത്തിയിരിക്കുന്നതും ഒക്ടോബര്‍ മാസത്തില്‍ തന്നെ. ചിരഞ്ചീവി സര്‍ജ്ജയുടെ പിറന്നാാള്‍ ദിനത്തില്‍ കുഞ്ഞതിഥി എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍ എത്തിയിരുന്നത്. എന്നാല്‍ ഒക്ടോബര്‍ 22 നാണ് മേഘ്ന കുഞ്ഞിന് ജന്മം നല്‍കിയത്. ഇന്നലത്തെ ദിവസത്തിനും വലിയൊരു പ്രത്യേകത കൂടി മേഘ്‌ന രാജിന്റെ ജീവിതത്തിലുണ്ട്.
മൂന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒരു ഒക്ടോബര്‍ 22 നാണ് മേഘ്‌ന രാജിന്റെയും ചിരജ്ജീവി സര്‍ജ്ജയുടെയും വിവാഹ നിശ്ചയം കഴിഞ്ഞത്. കുഞ്ഞ് ജനിച്ചതിന് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കവെ മേഘ്‌ന രാജിന്റെ അച്ഛന്‍ സുന്ദര്‍ രാജാണ് ഇക്കാര്യം പറഞ്ഞത്.