‘വമ്പൻ സംഭവങ്ങൾ ഒന്നും ഇല്ലെങ്കിലും ത്രില്ലർ പ്രേമികൾക്ക് ഉറപ്പായും കാണാവുന്ന ചിത്രം’

ടൊവിനോ തോമസിനെ നായകനാക്കി നവാഗതനായ ഡാര്‍വിന്‍ കുര്യാക്കോസ് സംവിധാനം ചെയ്ത ‘അന്വേഷിപ്പിൻ കണ്ടെത്തും’ രണ്ടു കൊലപാതക കേസുകളുടെ ചുരുളഴിക്കുന്നതിനൊപ്പം ഒരു പൊലീസുകാരന്റെ ജീവിതം കൂടി പറഞ്ഞുപോവുന്നു. കഴിഞ്ഞ ദിവസം തിയേറ്ററുകളിലെത്തിയ ചിത്രത്തിന് മികച്ച അഭിപ്രായങ്ങളാണ്…

ടൊവിനോ തോമസിനെ നായകനാക്കി നവാഗതനായ ഡാര്‍വിന്‍ കുര്യാക്കോസ് സംവിധാനം ചെയ്ത ‘അന്വേഷിപ്പിൻ കണ്ടെത്തും’ രണ്ടു കൊലപാതക കേസുകളുടെ ചുരുളഴിക്കുന്നതിനൊപ്പം ഒരു പൊലീസുകാരന്റെ ജീവിതം കൂടി പറഞ്ഞുപോവുന്നു. കഴിഞ്ഞ ദിവസം തിയേറ്ററുകളിലെത്തിയ ചിത്രത്തിന് മികച്ച അഭിപ്രായങ്ങളാണ് ലഭിക്കുന്നത്. ഇപ്പോഴിതാ അത്തരത്തിലുള്ള ഒരു കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. വമ്പൻ സംഭവങ്ങൾ ഒന്നും ഇല്ലെങ്കിലും ത്രില്ലർ പ്രേമികൾക്ക് ഉറപ്പായും കാണാവുന്ന ചിത്രമെന്നാണ് നാരായണൻ മൂവീ ​ഗ്രൂപ്പിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നത്.

അന്വേഷിപ്പിൻ കണ്ടെത്തും : നൈസ് ത്രില്ലെർ..!!
തീയറ്റർ : വിസ്മയ സിനിമാസ്, പെരിന്തൽമണ്ണ
ഷോ ടൈം : 10am
Genre : ക്രൈം ത്രില്ലെർ
ടോവിനോ തോമസിന്റെതായി പുറത്തുവന്ന അന്വേഷിപ്പിൻ കണ്ടെത്തും നല്ലൊരു ക്രൈം ത്രില്ലെർ അനുഭവമാണ്. വമ്പൻ സംഭവങ്ങൾ ഒന്നും ഇല്ലെങ്കിലും പ്രേക്ഷകനെ ആകർഷിക്കുന്ന കഥാപരിസരം ആണ് സിനിമയിൽ ഉള്ളത്. സിനിമയുടെ പീരിയഡ് പശ്ചാത്തലം ഇതിനെ ഒത്തിരി സഹായിച്ചിട്ടുമുണ്ട്.
പ്രധാന കഥാപാത്രമായ അനന്ദ് നാരായണൻ ആയി ടോവിനോ തോമസ് മികച്ച പ്രകടനം കാഴ്ചവെച്ചിരിക്കുന്നു. മിതമായ പെർഫോമൻസ് ആവശ്യമായ റോൾ ആയതിനാൽ തന്നെ ഒട്ടും ലൗഡ് ആകാതെ ടോവിനോ ആ കഥാപാത്രത്തെ ഭംഗിയാക്കി. മറ്റു കഥാപാത്രങ്ങളായി വന്നവരിൽ വിനീത് തട്ടിൽ, കരിക്കിലെ പോലീസുകാരൻ (പേരറിയില്ല), പ്രമോദ് വെളിയനാട് എന്നിവരും മികച്ചു നിന്നു. ബാബുരാജ്, ഷമ്മി തിലകൻ, സിദ്ദിഖ് തുടങ്ങിയ veteran താരങ്ങളും സിനിമയിൽ നല്ല പ്രകടനമാണ് കാഴ്ചവെച്ചത്.
കഥയ്ക്ക് അനുയോജ്യമായ പശ്ചാത്തല സംഗീതം നൽകാൻ സന്തോഷ്‌ നാരായണന് കഴിഞ്ഞിട്ടുണ്ട്. വളരെ exciting ആയിരുന്നില്ലെങ്കിലും minimalistic approach ആണ് സിനിമയിൽ സന്തോഷ്‌ കൊടുത്തിരിക്കുന്നത്. സിനിമയുടെ totality യിൽ അത് ഗുണം ചെയ്തിട്ടുണ്ട്. മികച്ച ഒരു കഥാപരിസരം സൃഷ്ടിക്കുക എന്നതിൽ സംവിധായാകൻ ഡാർവിൻ വിജയിച്ചിട്ടുണ്ട്.
ആകെമൊത്തത്തിൽ സ്ലോ ആയി പറഞ്ഞുപോകുന്ന ഏച്ചുകേട്ടലുകളും gimmics ഉം ഇല്ലാത്ത ഒരു നോർമൽ ക്രൈം ത്രില്ലെർ ആകുന്നു അന്വേഷിപ്പിൻ കണ്ടെത്തും. ത്രില്ലെർ പ്രേമികൾക്ക് ഉറപ്പായും കാണാവുന്ന ചിത്രം.