മിനിസ്ക്രീൻ രംഗത്തു പ്രേഷകർക്ക് സുപരിചിതയായ നടിയാണ് ഓമന ഔസേപ്പ്, ഇപ്പോൾ തന്റെ മകന്റെ അസുഖത്തെ കുറിച്ചും ,വിഷമകരമായ ഘട്ടത്തെ കുറിച്ചും തുറന്നു പറയുകയാണ് ഒരു ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിൽ. തന്റെ മകനെ ഒരു പത്തര വയസ്സ് വരെ ഒരു അസുഖവുമില്ലായിരുന്നു, ഒരിക്കൽ അവനെ പനിവരുകയും ഒപ്പം കാലിന് നീര് ഉണ്ടാകുകയും ചെയ്യ്തു ഒരു ഡോക്ടറെ കാണിച്ചു, അയാൾ ഹോസ്പിറ്റലിൽ അഡ്മിറ്റ് ആകാനും പറഞ്ഞു. അങ്ങനെ അഡ്മിറ്റ് ആയി, മൂന്നരവര്ഷത്തോളം അയാളുടെ ചികത്സയിലായിരുന്നു
എന്നാൽ തങ്ങൾ രണ്ടമതൊരു ഡോക്ടറുടെ സഹായം തേടിയില്ല അതൊരു ബുദ്ധിയില്ലായ്മാണ് കാണിച്ചത്, അയാൾ കേളത്തിലെ നമ്പർ വൺ ഡോക്ടറാണ്, പിന്നീടാണ് അറിഞ്ഞത് ഇയാൾക്ക് ഇതുപോലെ രണ്ടു മൂന്ന് അബദ്ധങ്ങൾ പറ്റിയിട്ടുണ്ടെന്ന്, ആ മനുഷ്യൻ എന്റെ മകന്റെ ഭാവി കളഞ്ഞു, എന്നെ ഒരു തീരാവേദനയിൽ എത്തിച്ചു, ഇപ്പോളും ആ ഡോക്ടർ വർക്ക് ചെയ്യുന്നുണ്ട്
എനിക്ക് മകനില്ലെങ്കിൽ ഒന്നും പറ്റില്ല അയാളുടെ ചികത്സ മതിയാക്കി മറ്റൊരു ഡോക്ടറെ മകനെ കാണിച്ചു,മെഡിക്കൽ ട്രസ്റ്റിലെ സൗമിനി ജോസഫ് എന്ന ലേഡി ഡോക്ടറെ ആണ് താൻ കാണിച്ചത്, അവർ എല്ലാം ടെസ്റ്റും കഴിഞ്ഞിട്ട് മറ്റൊരു ഡോക്ടറിനെ കാണിക്കാൻ പറഞ്ഞു , ജോയ് ഫിലിപ്പ് അദ്ദേഹം പറഞ്ഞു മരുന്ന് തന്നു മകന്റെ കാലിന്റെ നീര് കുറഞ്ഞു എന്നാൽ മുൻപ് എത്തിച്ചിരുന്നെങ്കിൽ നമ്മൾക്ക് എന്തെങ്കിലും ചെയ്‌യമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു , മൂന്നു വര്ഷം കഴിഞ്ഞു മകൻ വീണ്ടും അസുഖമായി അത് ആദ്യ ചികത്സയിൽ സംഭവിച്ച ദോഷം കൊണ്ട് നടി പറയുന്നു.