വിനായകന് പകരം മമ്മൂക്ക വില്ലനായി വന്നിരുന്നെങ്കില്‍ മിനിമം 500 കോടി എങ്കിലും കിട്ടിയേനെ!! ഒമര്‍ലുലു

‘ജയിലര്‍’ ആണ് സോഷ്യലിടത്ത് വൈറലാകുന്നത്. രജനികാന്തിനെ നായകനാക്കി നെസണ്‍ ദിലീപ് കുമാര്‍ സംവിധാനം ചെയ്ത ചിത്രം പ്രതീക്ഷകള്‍ക്കൊത്ത് തന്നെ നിലവാരം കാത്തിരിക്കുകയാണ്. മോഹന്‍ലാല്‍, രജനികാന്ത്, ശിവരാജ് കുമാര്‍ ഉള്‍പ്പടെയുള്ളവരുടെ പ്രകടനങ്ങള്‍ക്ക് അഭിനന്ദന പ്രവാഹം ആണ്…

‘ജയിലര്‍’ ആണ് സോഷ്യലിടത്ത് വൈറലാകുന്നത്. രജനികാന്തിനെ നായകനാക്കി നെസണ്‍ ദിലീപ് കുമാര്‍ സംവിധാനം ചെയ്ത ചിത്രം പ്രതീക്ഷകള്‍ക്കൊത്ത് തന്നെ നിലവാരം കാത്തിരിക്കുകയാണ്. മോഹന്‍ലാല്‍, രജനികാന്ത്, ശിവരാജ് കുമാര്‍ ഉള്‍പ്പടെയുള്ളവരുടെ പ്രകടനങ്ങള്‍ക്ക് അഭിനന്ദന പ്രവാഹം ആണ് സോഷ്യലിടത്ത്.

ഇപ്പോഴിതാ ജയിലറിനെ കുറിച്ച് സംവിധായകന്‍ ഒമര്‍ ലുലു പങ്കുവച്ച പോസ്റ്റ് വൈറലായിരിക്കുകയാണ്. ജയിലറില്‍ ആദ്യം വില്ലന്‍ കഥാപാത്രത്തിനായി നിശ്ചയിച്ചിരുന്നത് മമ്മൂട്ടിയെ ആണെന്നുള്ള പ്രചാരണങ്ങള്‍ ഉണ്ടായിരുന്നു. അതിലാണ് ഒമര്‍ ലുലു അഭിപ്രായം പങ്കുവച്ചിരിക്കുന്നത്.

ആദ്യം പ്ലാന്‍ ചെയ്തത് പോലെ വിനായകന് പകരം മമ്മൂട്ടി വില്ലനായി വന്നിരുന്നുവെങ്കില്‍ പടത്തിന് ഡബിള്‍ ഇംമ്പാക്ട് ഉണ്ടാകുമായിരുന്നു. എങ്കില്‍ മിനിമം ഒരു 500 കോടി എങ്കിലും ബോക്സ് ഓഫീസ് കളക്ഷന്‍ നേടുമായിരുന്നു എന്നാണ് ഒമര്‍ ലുലു പറയുന്നത്.

‘ജയിലര്‍, നെല്‍സണ്‍ എന്ന ഡയറക്ടറുടെ ഗംഭീര തിരിച്ചുവരവ്. രജനി അണ്ണന്റെ സ്വാഗ് ഒന്നു പറയാനില്ല. പിന്നെ ലാലേട്ടന്‍ ശിവരാജ് കുമാര്‍ ചുമ്മാ തീ. വിനായകന്‍ കിട്ടിയ വേഷം നല്ലവണ്ണം ചെയ്തുവെങ്കിലും, ആദ്യം പ്‌ളാന്‍ ചെയ്ത പോലെ വിനായകനു പകരം മമ്മുക്ക വില്ലനായി വന്നിരുന്നുവെങ്കില്‍ പടത്തിന് ഒരു ഡബിള്‍ ഇംമ്പാക്ക്റ്റ് കിട്ടിയേനെ അങ്ങനെയാണെങ്കില്‍ മിനിമം ഒരു 500 കോടി എങ്കിലും ബോക്സ് ഓഫീസ് കളക്ഷന്‍ വന്നേനെ. Pakka Entertaintment’, എന്നാണ് ഒമര്‍ ലുലു കുറിച്ചത്.

ജയിലറിന്റെ ഓഡിയോ ലോഞ്ചിനിടെ ആയിരുന്നു ചിത്രത്തില്‍ വില്ലനാകാന്‍ ആദ്യം നിശ്ചയിച്ചിരുന്നത് മമ്മൂട്ടിയെ ആണെന്ന് പ്രചരിച്ചിരുന്നത്. ആദ്യം വലിയൊരു സ്റ്റാറിനെയാണ് വില്ലനായി തീരുമാനിച്ചിരുന്നത്. എന്നാല്‍ ഫൈറ്റ് സീനൊക്കെ ഉണ്ട്. അദ്ദേഹത്തെ അടിക്കാന്‍ തനിക്ക് സാധിക്കില്ല എന്ന ചിന്തയില്‍ ആ തീരുമാനം മാറ്റിയെന്നാണ് രജനികാന്ത് പറഞ്ഞിരുന്നത്. രജനികാന്ത് സംസാരിക്കുമ്പോള്‍, നെല്‍സണ്‍ അടുത്തിരുന്ന ആളോട് മമ്മൂട്ടി എന്ന് പറയുന്ന വീഡിയോയും വൈറലായിരുന്നു.