ഏയ് ഒന്നും കരുതണ്ട കഞ്ഞി എങ്കിൽ കഞ്ഞി പ്രാതലിന് എനിക്കുവേണ്ടി ഒന്നും ഒരുങ്ങണ്ട എന്നദ്ദേഹം പറഞ്ഞു

ലാലേട്ടനെക്കുറിച്ച് പറയുമ്പോൾ മലയാളികൾ പലപ്പോഴും മടിക്കാതെ ആവർത്തിക്കുന്ന വാക്കാണ് നമ്മുടെ സ്വകാര്യ അഹങ്കാരമാണ് ലാലേട്ടൻ എന്ന് അല്ലേ. അതേ അത്രയ്ക്കും സിംമ്പിൾ ആണ് മോഹൻലാൽ എന്ന താരം. അതുകൊണ്ടുതന്നെ അദ്ദേഹം സോഷ്യൽ മീഡിയയിൽ പങ്കുവെയ്ക്കുന്ന…

ലാലേട്ടനെക്കുറിച്ച് പറയുമ്പോൾ മലയാളികൾ പലപ്പോഴും മടിക്കാതെ ആവർത്തിക്കുന്ന വാക്കാണ് നമ്മുടെ സ്വകാര്യ അഹങ്കാരമാണ് ലാലേട്ടൻ എന്ന് അല്ലേ. അതേ അത്രയ്ക്കും സിംമ്പിൾ ആണ് മോഹൻലാൽ എന്ന താരം. അതുകൊണ്ടുതന്നെ അദ്ദേഹം സോഷ്യൽ മീഡിയയിൽ പങ്കുവെയ്ക്കുന്ന ഓരോന്നും ആരാധകർ ഏറ്റെടുക്കാറുണ്ട് , നിരവധി സിനിമകൾ മോഹൻലാൽ മലയാളികൾക്ക് വേണ്ടി സമ്മാനിച്ച് കഴിഞ്ഞു, വില്ലനായി മലയാള സിനിമയിലേക്ക് എത്തിയ മോഹൻലാൽ ഇപ്പോൾ താര രാജാവായി അരങ്ങ് വാഴുകയാണ്. മോഹൻലാൽ അഭിനയിച്ച്, പ്രേക്ഷകരുടെ മുന്നിലെത്തിയ ആദ്യത്തെ സിനിമ മഞ്ഞിൽ വിരിഞ്ഞ പൂക്കൾ ആയിരുന്നു. ആദ്യചിത്രം പുറത്തിറങ്ങുമ്പോൾ മോഹൻലാലിന് 20 വയസ്സായിരുന്നു പ്രായം. ആ ചിത്രത്തിൽ വില്ലൻ വേഷമായിരുന്നു മോഹൻലാലിന്.ശങ്കർ‍ ആയിരുന്നു മോഹൻലാലിന്റെ ആദ്യ ചിത്രത്തിൽ നായക കഥാപാത്രത്തെ അവതരിപ്പിച്ചത്.

ഇപ്പോൾ മോഹൻലാലിനെക്കുറിച്ച് അദ്ദേഹത്തിന്റെ ഫാൻസ്‌ പേജിൽ വന്ന ഒരു കുറിപ്പാണ് ഏറെ ശ്രദ്ധ നേടുന്നത്. വാഗമണ്ണിലെ അദ്ദേഹത്തിന്റെ വന യാത്രയെകുറിച്ചാണ് കുറിപ്പിൽ പറയുന്നത്.

കുറിപ്പ് ഇങ്ങനെ, ഏതാണ്ട് രണ്ടു മണിക്കൂർ ദൂരം ചുരം കയറി വാഗമൺ താണ്ടി പശുപാറയിൽ എത്തണം ലാലേട്ടന് കുളമാവിൽ നിന്ന് ഋതംഭര വരെ എത്താൻ. എന്നോട് ചോദിച്ചു എത്ര ദൂരം ഉണ്ടാകും ? ഞാൻ പറഞ്ഞു ഒരുപാട് ദൂരം ഉണ്ട് ലാലേട്ടാ , ഷൂട്ടിംഗ് തിരക്കിനിടയിൽ അത്ര ദൂരം സഞ്ചരിക്കണോ ? ഒരുപാട് ദൂരം എന്നുപറഞ്ഞാൽ എത്ര ദൂരം? രണ്ടുമണിക്കൂർ മൂന്നുമണിക്കൂർ…? അതൊക്കെ ഇഷ്ടമുണ്ടെങ്കിൽ വരാമല്ലോഎന്നായിരുന്നു ലാലേട്ടന്റെ മറുപടി…. ഇന്നായിരുന്നു ആ ദിനം… ഇന്നലെ വിളിച്ചു പറഞ്ഞു രാവിലെ ആറരയ്ക്ക് ഞാൻ ഇറങ്ങും എട്ടര ആകുമ്പോൾ എത്തും.. അപ്പൊ നമുക്ക് ഒരു നാലഞ്ച് മണിക്കൂർ അവിടെ ചിലവഴിക്കാൻ കിട്ടുമല്ലോ.. ശരി ലാലേട്ടാ.. പ്രാതലിന് എന്ത് കരുതണം ? ഏയ് ഒന്നും കരുതണ്ട കഞ്ഞി എങ്കിൽ കഞ്ഞി, എനിക്കുവേണ്ടി ഒന്നും ഒരുങ്ങണ്ട !

ലാലേട്ടൻ കൃത്യസമയത്ത് എത്തി , പ്രാതലുണ്ടു , നമ്മുടെ മുഴുവൻ സ്ഥലവും കാടും, മേടും, മലയും , ഏല ചോലയും , വനചോലയും , വെള്ള ചാട്ടവും , നടന്നു കണ്ടു , എല്ലാ ദുർഘടമേറിയ സ്ഥലങ്ങളിലും ഒരു കുഞ്ഞിന്റെ ഉത്സാഹവും , ആകാംഷയും , ചുറുചുറുക്കും കൊണ്ട് നടന്നു തീർത്തു … ഋതംഭരയുടെ ഭാവി വിലയിരുത്തി, ശ്രീനാഥ്ജിയെ (ചെയർമാൻ) ടെലികോൾ ചെയ്തു സുഖാന്വേഷണങ്ങൾ നടത്തിഋതംഭര കുടുംബത്തെ ചേർത്തുപിടിച്ചു ചിത്രങ്ങൾ എടുത്തു … എല്ലാവരുമൊന്നിച്ച് ഊണു കഴിച്ചു ….ഇനിവരാനുള്ള സമയവും കുറിച്ച് തിരിച്ചു പോയി …..ലാലേട്ടൻ വന്നു പോയപ്പോൾ എല്ലാവരും നെറ്റി ചുളിച്ചെന്നോട് ചോദിച്ചു …. ഇപ്പോൾ ഇവിടെ വന്നു പോയത് ‘മോഹൻലാൽ’ തന്നെയല്ലേ ? എനിക്കിന്നും അതിനുത്തരമില്ല …. സ്റ്റേഹം ലാലേട്ടാ ..