ചിരിയോടെ മരണത്തെ കുറിച്ച് ഫേസ്ബുക്ക് പോസ്റ്റുകള്‍… തൊട്ടുപിന്നാലെ അപ്രതീക്ഷിത വിയോഗം!!! ഞെട്ടലോടെ ആരാധകര്‍

നടനും സംവിധായകനുമായ പ്രതാപ് പോത്തന്റെ അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടലിലാണ് മലയാള സിനിമാലോകം. മലയാള സിനിമയിലെ ബഹുമുഖ പ്രതിഭയായി തിളങ്ങി നിന്ന വ്യക്തിയായിരുന്നു പ്രതാപ് പോത്തന്‍. ചെന്നൈയിലെ ഫ്ലാറ്റില്‍ വീട്ടിലെ സഹായി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.…

നടനും സംവിധായകനുമായ പ്രതാപ് പോത്തന്റെ അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടലിലാണ് മലയാള സിനിമാലോകം. മലയാള സിനിമയിലെ ബഹുമുഖ പ്രതിഭയായി തിളങ്ങി നിന്ന വ്യക്തിയായിരുന്നു പ്രതാപ് പോത്തന്‍. ചെന്നൈയിലെ ഫ്ലാറ്റില്‍ വീട്ടിലെ സഹായി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. 69 വയസായിരുന്നു. മരണത്തിന് തൊട്ടുമുമ്പുപോലും അദ്ദേഹം സോഷ്യല്‍ മീഡിയയില്‍ സജീവമായിരുന്നു.

ജീവിതത്തെ കുറിച്ചും മരണത്തെ കുറിച്ചും നിരവധി പോസ്റ്റുകള്‍ പങ്കുവച്ചാണ് അദ്ദേഹം വിടവാങ്ങിയിരിക്കുന്നത്. ഈ പോസ്റ്റുകള്‍ ആരാധകരെ കണ്ണീരിലാഴ്ത്തിയിരിക്കുകയാണ്.

‘എനിക്ക് തോന്നുന്നു കലാ രംഗത്ത്, പ്രത്യേകിച്ച് സിനിമയില്‍ എല്ലാവരും നിലനില്‍പിന് വേണ്ടിയാണ് പരിശ്രമിക്കുന്നത്’ ജിം മോറിസണ്‍- എന്നാണ് അദ്ദേഹം അവസാനമായി ഫേസ്ബുക്കില്‍ കുറിച്ചത്.

പതിനാറ് മണിക്കൂര്‍ മുന്‍പ് രണ്ട് ഫേസ്ബുക്ക് പോസ്റ്റുകളാണ് പ്രതാപ് പോത്തന്‍ ചെയ്തിരിക്കുന്നത്.

‘ഗുണനം എന്നത് ഒരു കളിയുടെ പേരാണ്. എല്ലാ തലമുറകളും ആ കളി കളിക്കുന്നു’. ഒരു പോസ്റ്റ് ഇങ്ങനെയാണ്. മറ്റൊന്ന് ‘ജീവിതം എന്നത് ബില്ലുകള്‍ അടയ്ക്കാനാണ്’എന്നും അദ്ദേഹം കുറിച്ചിട്ടുണ്ട്.

16 മണിക്കൂര്‍ മുമ്പുള്ള പോസ്റ്റിങ്ങനെ, ‘ഒരു പ്രശ്നത്തിന്റെ മൂലകാരണം ചികിത്സിക്കാതെ ലക്ഷണങ്ങള്‍ക്ക് ചികിത്സ നല്‍കിയാല്‍ പിന്നെ നിങ്ങള്‍ക്ക് ഫാര്‍മസിയെ ആശ്രയിക്കേണ്ടി വരും’. എന്നാണ്.

ഇന്നലെ രാത്രി 9.38 ന് പങ്കുവച്ച കുറിപ്പിങ്ങനെയാണ് ‘ദീര്‍ഘകാലം ചെറിയ അളവില്‍ ഉമിനീര്‍ വിഴുങ്ങുന്നതാണ് മരണത്തിന് കാരണം’- ജോര്‍ജ് കാര്‍ലിന്‍

ഇന്നലെ രാത്രി 9.36 ന് പോസ്റ്റ് ചെയ്തത് ഇങ്ങനെ: ‘ചിലയാളുകള്‍ കുറച്ച് കൂടുതല്‍ കരുതല്‍ കാണിക്കും. അതാണ് പ്രണയം എന്ന് തോന്നുന്നു’- എഎ.മില്‍നെ- വിന്നി ദ പൂ എന്നാണ്.

ഇപ്പോള്‍ ഈ പോസ്റ്റുകളെല്ലാം ആരാധകര്‍ക്ക് ഞെട്ടലുണ്ടാക്കിയിരിക്കുകയാണ്. ഇതിനെല്ലാം താഴെ ദുഃഖവും നിരവധി പേര്‍ രേഖപ്പെടുത്തുന്നുണ്ട്.