‘എമ്പുരാൻ’.. ലൂസിഫറിന്റെ രണ്ടാം ഭാഗമായെത്തുന്ന ചിത്രമാണ് എമ്പുരാൻ. നടൻ പൃഥ്വിരാജ് മോഹൻലാലിനെ നായകനാക്കി സംവിധാനം ചെയ്യുന്ന എമ്പുരാനായി കാത്തിരിക്കുകയാണ് താരങ്ങളുടെ ആരാധകര്‍. വമ്പൻ ഹിറ്റായ ലൂസിഫറിന്റെ തുടര്‍ ചിത്രമായി എമ്പുരാൻ എത്തുമ്പോള്‍ ആരാധകരുടെ ആകാംക്ഷ പ്രത്യേകം പറയേണ്ട കാര്യവുമില്ല. എമ്പുരാന്‍ പ്രഖ്യാപിച്ചിട്ട് വര്‍ഷങ്ങളായിട്ടും ചിത്രത്തെ കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ മാത്രമാണ് പ്രചരിച്ചു കൊണ്ടിരിക്കുന്നത്. യൂത്തിന്റെ പ്രീയപ്പെട്ട താരം ദുല്‍ഖർ സൽമാനും എമ്പുരാനിലുണ്ടാകുമെന്ന് ചില റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചിരുന്നു. അതിനുപുറമെ മമ്മൂട്ടിയും എമ്പുരാനില്‍ ഉണ്ടാകുമെന്ന റിപ്പോര്‍ട്ടുകള്‍ കുറച്ചധികം നാളുകളായി പ്രചരിക്കുന്നുണ്ട്. എന്നാലിപ്പോൾ ഇത്തരം വാർത്തകളിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് പൃഥ്വിരാജ്.
എമ്പുരാനിൽ ഏതൊക്കെ അഭിനേതാക്കൾ ഉണ്ടാകുമെന്നു താൻ പുറത്തുവിട്ടിട്ടില്ല എന്നാണ് പ്രിത്വിരാജ് പറയുന്നത്. എമ്പുരാനിൽ മോഹൻലാല്‍ ഉണ്ടാകും എന്നേ നിലവില്‍ പറയാനാകൂ എന്നും പൃഥ്വിരാജ് വ്യക്തമാക്കിയിട്ടുണ്ട്. ദുല്‍ഖർ സൽമാനൊപ്പം തനിക്ക് ഒരു മലയാള സിനിമയില്‍ വേഷമിടണമെന്നുണ്ട് എന്നും പൃഥ്വിരാജ് പറയുന്നു. ദുല്‍ഖറിനും അങ്ങനെ ഒരു ആഗ്രഹമുണ്ടാകുമെന്നും ഞങ്ങളെ രണ്ടു പേരെയും ഒന്നിച്ച് സിനിമയില്‍ കാണാൻ ജനങ്ങളും ആഗ്രഹിക്കുന്നുണ്ടാകുമെന്നും പ്രിത്വിരാജ് പറയുന്നു. അതിനാല്‍ തന്നെ മികച്ച ഒരു തിരക്കഥയുമായുള്ള സിനിമയ്ക്ക് മാത്രമേ ഞങ്ങള്‍ രണ്ടുപേരും സമ്മതം നല്‍കൂവെന്നും ഞങ്ങള്‍ക്ക് രണ്ടുപേർക്കും യോജിക്കുന്ന ഒരു സിനിമ കഥ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു എന്നും പൃഥ്വിരാജ് വ്യക്തമാക്കുന്നു. അതേസമയം വിലായത്ത ബുദ്ധ എന്ന പുതിയ ചിത്രത്തിന്റെ ചിത്രീകരണത്തിനിടെ പൃഥ്വിരാജിന് പരുക്കേല്‍ക്കുകയും ശസ്‍ത്രക്രിയ നടത്തുകയും മൂന്ന് മാസം വിശ്രമിക്കേണ്ടിയും വന്നിരുന്നു. എന്നാല്‍ ആ പരുക്ക് പൂര്‍ണമായും ഭേദമായിട്ടില്ലെന്നാണ് പൃഥ്വിരാജ്അടുത്തിടെ വ്യക്തമാക്കിയിരുന്നു. തനിക്ക് നിലവില്‍ വലിയ ആക്ഷൻ രംഗങ്ങള്‍ ചെയ്യാൻ സാധിക്കില്ല എന്നും ലൂസിഫറില്‍ സയിദ് മസൂദായി എത്തിയ പൃഥ്വിരാജ് വ്യക്തമാക്കുന്നു. എമ്പുരാനിലും സയിദ് മസൂദായി എത്തുന്ന തനിക്ക് ആക്ഷൻ ചെയ്യണമെങ്കില്‍ 2024 ജൂണോടെ മാത്രമേ സാധിക്കുകയുള്ളൂ എന്നും അതിനാല്‍ താൻ ഉള്‍പ്പെടുന്ന അത്തരം രംഗങ്ങള്‍ അപ്പോള്‍ മാത്രമേ ചിത്രീകരിക്കുന്നുള്ളൂവെന്നും പൃഥ്വിരാജ് മറ്റൊരു അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു.
അതേസമയം, എമ്പുരാന്റെ ഷൂട്ടിംഗ് പൃഥ്വിരാജ് ആരംഭിച്ചിരുന്നു. ചിത്രത്തിന്റെ ആദ്യ ഷെഡ്യൂള്‍ പൂര്‍ത്തിയായ വിവരവും പൃഥ്വി അറിയിച്ചിരുന്നു. ലഡാക്കില്‍ ആയിരുന്നു ആദ്യ ഷെഡ്യൂളിന്റെ പൂര്‍ത്തീകരണം. സംവിധാനത്തിന് പുറമെ സയിദ് മസൂദ് എന്ന കഥാപാത്രത്തെ പൃഥ്വിരാജ് അവതരിപ്പിക്കുന്നുമുണ്ട്. സ്റ്റീഫന്‍ നെടുമ്പുള്ളി എങ്ങനെ അബ്രാം ഖുറേഷി ആയി എന്ന കഥയായിരിക്കും എമ്പുരാനില്‍ പറയുക എന്നാണ് വിവരം. നടൻ പൃഥ്വിരാജിന്റേതായി സലാര്‍ എന്ന സിനിമയാണ് പ്രദര്‍ശിപ്പിച്ചുകൊണ്ടിരിക്കുന്നത്. പ്രഭാസ് നായകനാകുന്ന സലാറില്‍ പൃഥ്വിരാജിന്റെ കഥാപാത്രവും നിര്‍ണായകമാണ്. പ്രശാന്ത് നീലിനൊപ്പം പ്രഭാസും പൃഥ്വിരാജുമെത്തിയ ചിത്രം വൻ ഹിറ്റായി മാറുകയും ചെയ്‍തു. നായകന്റെ അടുത്ത സുഹൃത്തായി സലാര്‍ സിനിമയില്‍ മലയാളത്തിന്റെ പ്രിയ നടൻ പൃഥ്വിരാജും വേഷമിട്ടിരിക്കുന്നു എന്ന പ്രത്യേകതയുമുണ്ട്. വര്‍ദ്ധരാജ മാന്നാറായെത്തിയ പൃഥ്വിരാജ് ഇമോഷണല്‍ രംഗങ്ങളിലടക്കം മികച്ചു നില്‍ക്കുന്നു എന്നാണ് സലാര്‍ കണ്ടവരുടെ മിക്കവരുടെയും അഭിപ്രായങ്ങളും. ഉത്തരേന്ത്യയിൽ ഉൾപ്പെടെ വലിയ സ്വീകാര്യതയാണ് ചിത്രത്തിന് ലഭിച്ചത് എന്ന കാര്യം കഴിഞ്ഞ ദിവസത്തെ കളക്ഷനിൽ നിന്ന് വ്യക്തമായിരുന്നു. ഇപ്പോഴിതാ മറ്റൊരു നാഴികക്കല്ല് കൂടി ചിത്രം പിന്നിടാൻ ഒരുങ്ങുകയാണ്. ഷാരൂഖ്-രാജ്‌കുമാർ ഹിറാനി ചിത്രമായ ഡങ്കിയ്ക്ക് ഒപ്പമാണ് സലാർ ക്രിസ്‌മസ്-ന്യൂയർ റിലീസായി പ്രദർശനത്തിന് എത്തിയത്. ഡങ്കി വേണ്ടത്ര ശ്രദ്ധിക്കാതെ പോയതോടെ സലാർ കളക്ഷനിൽ മുന്നേറുകയാണെന്നാണ് ബോക്‌സ് ഓഫീസ് കണക്കുകളിൽ നിന്ന് വ്യക്തമാവുന്നത്.