ഞാനൊരു ഇര! നാലഞ്ചു ദിവസങ്ങളിലേറെയായി അനുഭവിക്കുന്നു ; കുറിപ്പുമായി രചന നാരായണൻകുട്ടി 

സെലിബ്രറ്റികൾക്ക് സൈബർ ആക്രമണം നേരിടേണ്ടി വരുന്നത്  വലിയ  പുതുമ ഉള്ള കാര്യം ഒന്നുമല്ല. സൈബര്‍ ആക്രമണങ്ങള്‍ നേരിടേണ്ടി വരുന്നതിനെ പറ്റി പറഞ്ഞിരിക്കുകയാണ് നടി രചന നാരയണന്‍കുട്ടി. കലാകാരന്മാര്‍ വിമര്‍ശനത്തിന് വിധേയരായേക്കാം. എന്നാല്‍ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമങ്ങളെ…

സെലിബ്രറ്റികൾക്ക് സൈബർ ആക്രമണം നേരിടേണ്ടി വരുന്നത്  വലിയ  പുതുമ ഉള്ള കാര്യം ഒന്നുമല്ല. സൈബര്‍ ആക്രമണങ്ങള്‍ നേരിടേണ്ടി വരുന്നതിനെ പറ്റി പറഞ്ഞിരിക്കുകയാണ് നടി രചന നാരയണന്‍കുട്ടി. കലാകാരന്മാര്‍ വിമര്‍ശനത്തിന് വിധേയരായേക്കാം. എന്നാല്‍ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമങ്ങളെ പറ്റിയാണ് രചന പറയുന്നത്. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി താന്‍ നിരീക്ഷിച്ച് അനുഭവിച്ചറിഞ്ഞ കാര്യങ്ങളാണ് ഈ പറയുന്നതെന്നാണ് ഫേസ്ബുക്കിലെഴുതിയ കുറിപ്പിലൂടെ രചന നാരയണന്‍ കുട്ടി പറഞ്ഞിരിക്കുന്നത്. രചനയുടെ കുറിപ്പിങ്ങനെയാണ്. ഒരു പ്രതിഷേധം എന്നോണം റിസ്‌ലൈന്‍സ് 2024 എന്ന ക്യാപ്ഷൻ നൽകിയാണ് ഈയൊരു കുറിപ്പ്  രചന എഴുതിയിരിക്കുന്നത്. പൂർണ്ണരൂപം നോക്കാം. 2014 മുതല്‍ തുടങ്ങിയതാണ് ഇത്! 2016 ആയപ്പോള്‍ വളരെ വ്യക്തമായി ഞാന്‍ മനസിലാക്കി ഞാന്‍ ഒരു ടാര്‍ഗറ്റഡ് അറ്റാക്കിനു ഇരയായി കൊണ്ടിരിക്കുകയാണെന്ന്. ഞാന്‍ അല്ല എന്നെ പോലെ പലരും. രണ്ടു വര്‍ഷം ഒരുപാട് ആത്മപരിശോധന നടത്തിയ ശേഷം ആണ് ഞാന്‍ ഇത് തിരിച്ചറിഞ്ഞത്. ഇപ്പോള്‍ 10 നീണ്ട വര്‍ഷങ്ങള്‍…ഇന്നും അത് തുടരുന്നുണ്ട് എന്നതില്‍ യാതൊരു സംശയവും ഇല്ല! കാര്യത്തെ കുറച്ചു ഗൗരവത്തോടെ തന്നെ പറയാം.

ആത്മനിഷ്ഠമായ വിധിന്യായങ്ങള്‍ നിലനില്‍ക്കുന്ന സര്‍ഗ്ഗാത്മകതയുടെ മണ്ഡലത്തില്‍, വ്യക്തികള്‍, കലാകാരന്മാര്‍ വിമര്‍ശനത്തിന് വിധേയരായേക്കാം. കഴിഞ്ഞ കുറച്ചധികം വര്‍ഷങ്ങളായി, എന്റെ കഴിവുകളെ അപകീര്‍ത്തിപ്പെടുത്താനും എന്റെ കഴിവുകളില്‍ സംശയം ജനിപ്പിക്കാനും ലക്ഷ്യമിട്ട് ഒരു പ്രത്യേക കമ്യൂണിറ്റി സംഘടനയില്‍ ഉള്ളവരുടെ സംഘടിത ശ്രമത്തിന്റെ ലക്ഷ്യമായി ഞാന്‍ മാറി. സൃഷ്ടിപരമായ ഫീഡ്ബാക്ക് ഏതൊരു കലാപരമായ യാത്രയുടേയും അവിഭാജ്യ ഘടകമാണെങ്കിലും, ഈ പ്രത്യേക ആക്രമണത്തിന്റെ സ്വഭാവം, അത്തരം ഒരു സംഘടിത പ്രചാരണത്തിന് പിന്നിലെ ഉദ്ദേശങ്ങളെക്കുറിച്ച് എന്നില്‍ ചോദ്യങ്ങള്‍ ഉയര്‍ത്തിയിരുന്നു. ജീവിതത്തെ ഏറ്റവും ലളിതമായി കണ്ടുകൊണ്ടിരുന്ന എന്നിലേക്ക്, ഞാന്‍ എന്ന കലാകാരിക്ക് എന്തൊക്കയോ കുറവുകള്‍ ഉണ്ടെന്ന പരസ്യ പ്രചരണം ഈ കമ്യൂണിറ്റി  സംഘടനയുടെ ലക്ഷ്യങ്ങളില്‍ ഒന്നായി മാറിയപ്പോള്‍ അത്രയും നാള്‍ സര്‍ഗാത്മകതയില്‍ ജീവിതത്തെ ലയിപ്പിച്ചു വച്ചിരുന്ന ഞാന്‍ മാറി നിന്നു ചിന്തിക്കാന്‍ തുടങ്ങി. കലാപരമായ കഴിവുകളെ വിലയിരുത്തുന്നതില്‍, അന്തര്‍ലീനമായ ആത്മനിഷ്ഠയെ അംഗീകരിക്കേണ്ടത് നിര്‍ണ്ണായകമാണ്. കല, അതിന്റെ സ്വഭാവമനുസരിച്ച്, വൈവിധ്യപൂര്‍ണ്ണമാണ്, കഴിവുകള്‍ എന്താണെന്നതിനെക്കുറിച്ചുള്ള അഭിപ്രായങ്ങള്‍ വളരെ വ്യത്യസ്ഥവുമാണ്. കഴിവില്ലായ്മയായി ഒരാള്‍ക്ക് തോന്നിയേക്കാവുന്ന ഒന്ന്, മറ്റൊരാള്‍ അതിന്റെ യൂണിക്‌നെസ്സും ഇന്‍ഡിവ്യൂഡാലിറ്റിും ആയി പ്രശംസിച്ചേക്കാം (അതും ഞാന്‍ സന്തോഷത്തോടെ അനുഭവിച്ചിട്ടുണ്ട്. അനുഭവിച്ചു കൊണ്ടിരിക്കുന്നു). ഈ വൈവിധ്യമാണ് കലാപരമായ സമൂഹത്തെ ഊര്‍ജ്ജസ്വലവും ചലനാത്മകവുമാക്കുന്നത്, കഴിവിന്റെ സങ്കുചിതമായ നിര്‍വചനം പിന്തുടരുന്നതില്‍ ഈ വൈവിധ്യത്തെ ഞെരുക്കാന്‍ ലക്ഷ്യമിട്ടുള്ള ശ്രമങ്ങള്‍ക്ക് സാക്ഷ്യം വഹിക്കുന്നത് ഖേദകരവും നിരാശാജനകവുമാണ്.

ടാര്‍ഗറ്റ് ചെയ്ത ആക്രമണം എന്റെ ജോലിയെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുക മാത്രമല്ല, ക്രീയേറ്റീവ് കമ്യൂണിറ്റികള്‍ക്കുള്ളിലെ ഓണ്‍ലൈന്‍ ഉപദ്രവത്തിന്റെ വലിയ പ്രശ്നത്തെക്കുറിച്ചുള്ള ആശങ്കകള്‍ ഉയര്‍ത്തുകയും ചെയ്യാന്‍ തുടങ്ങിയിട്ട് ഏറെ നാളായി. സംസാരിച്ചു വരുമ്പോള്‍ ഞാന്‍ മാത്രമല്ല, എന്നെ പോലെ ഒരുപാട് പേര്‍ ഈ അവസ്ഥയിലൂടെ കടന്നു പോകുന്നുണ്ടെന്നു മനസ്സിലായി. സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ കലാകാരന്മാര്‍ക്ക് അനുഗ്രഹവും വിലാപവും ആയ ഒരു കാലഘട്ടത്തില്‍, ക്രിയാത്മകമായ വിമര്‍ശനങ്ങള്‍ക്കും ക്ഷുദ്രകരമായ ആക്രമണങ്ങള്‍ക്കും ഇടയിലുള്ള രേഖ വളരെ മങ്ങിയതാണ്. അത്തരം വെല്ലുവിളികളെ നേവിഗേറ്റ് ചെയ്യുന്നതില്‍ റിസിലീന്‍സ് ഒരു പ്രധാന ഘടകമാണ്. നിഷേധാത്മകതയ്ക്ക് വശംവദയാകുന്നതിനു പകരം, എന്റെ കലാപരമായ അന്വേഷണത്തിന്റെ കോര്‍ റീസണ്‍സ് ആയ പാക്ഷന്‍, സെല്‍ഫ് എക്‌പ്രെഷന്‍, ഗ്രോത്ത് ഇവയിലൊക്കെ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ഞാന്‍ പണ്ടേ തീരുമാനിച്ചു. തുടര്‍ച്ചയായ മെച്ചപ്പെടുത്തലിനുള്ള പ്രതിബദ്ധതയും സൃഷ്ടിപരമായ ഫീഡ്ബക്കിനുള്ള തുറന്ന മനസ്സും ഏതൊരു കലാകാരന്റെയും യാത്രയുടെ അവിഭാജ്യ ഘടകമാണ്. എന്നിരുന്നാലും, ഒരാളെ കഴിവില്ലാത്തവനായി മുദ്രകുത്താനുള്ള സംഘടിത ശ്രമത്തിന് പിന്നിലെ ലക്ഷ്യം സമൂഹത്തിന്റെ മൂല്യങ്ങളേയും ധാര്‍മ്മികതയെയും പ്രതിഫലിപ്പിക്കുന്നു. എന്റെ കലാപരമായ കഴിവുകള്‍ക്ക് നേരെയുള്ള ടാര്‍ഗറ്റഡ് ആക്രമണം കൂടുതല്‍ പിന്തുണയുള്ളതും ഉള്‍ക്കൊള്ളുന്നതുമായ ഒരു സര്‍ഗ്ഗാത്മക അന്തരീക്ഷത്തിന്റെ ആവശ്യകതയെ ഓര്‍മ്മിപ്പിക്കുന്നുണ്ട്. സൃഷ്ടിപരമായ വിമര്‍ശനം വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുന്നതാവണം. കലാപരമായ ആവിഷ്‌ക്കാരത്തിലെ പര്യവേക്ഷണത്തേയും വൈവിധ്യത്തേയും നിരുത്സാഹപ്പെടുതുന്നതാവരുത്. ഈ വെല്ലുവിളികളെ ഞാന്‍ അഭിമുഖീകരിക്കുമ്പോള്‍, എന്റെ ദൃഢനിശ്ചയം അചഞ്ചലമായി തുടരുന്നു. നമ്മുടെ കലാപരമായ ദിശബോധത്തെ സമ്പന്നമാക്കുന്ന, വൈവിധ്യമാര്‍ന്ന കഴിവുകളോടുള്ള ബഹുമാനവും, പ്രോത്സാഹനവും, അഭിനന്ദനവും നല്‍കുക എന്ന സമ്പന്ന സംസ്‌ക്കാരം വളര്‍ത്തിയെടുക്കുന്നതിനെക്കുറിച്ച് എന്റെ ഈ വ്യക്തിപരമായ അനുഭവം സമൂഹത്തിനുള്ളില്‍ വിശാലമായ സംഭാഷണത്തിന് പ്രേരിപ്പിക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. മറുപുറം: ഇതൊന്നും അല്ലാതെ ഇന്നും എന്നെ സ്‌നേഹിക്കുന്ന, എന്റെ കഴിവില്‍ വിശ്വസിക്കുന്ന, ഞാന്‍ എന്ന വ്യക്തിയെ അറിയുന്ന ബഹുഭൂരിപക്ഷം വരുന്ന ഒരു ജനവിഭാഗം ഉണ്ട്.. ഈ നാലഞ്ചു ദിവസങ്ങളില്‍ ആയി ഏറെ ആയി ഞാന്‍ അത് അനുഭവിച്ചറിയുന്നുമുണ്ട്.   ഇപ്പോള്‍ തിരുവനന്തപുരത്തേക്കുള്ള ഡിലൈഡ് ഫ്‌ളൈറ്റ് കാത്തിരിപ്പിനിടയിലും ആ സ്‌നേഹം എന്നെ തഴുകികൊണ്ടേയിരിക്കുന്നുണ്ട്. ആ സ്‌നേഹത്തിനും പ്രാര്‍ത്ഥനക്കും മുമ്പില്‍ എന്റെ സാദര പ്രണാമം. നിറഞ്ഞ സ്‌നേഹം. ഈ നിറഞ്ഞ സ്‌നേഹം മാത്രമാണ് ഇപ്പോള്‍ ഇതെഴുതാന്‍ കാരണവും.  ടാര്‍ഗറ്റഡ് അറ്റാക്ക് നടത്തുന്നവരോടും സ്‌നേഹം മാത്രം കാരണം, എപ്പോഴും അടുത്തറിയുന്നവരോട് പറയാറുള്ളതുപോലെ, ഞാന്‍ ആദ്യം ഒരു മനുഷ്യനാണ്, പിന്നെ ആണ് ഒരു കലാകാരി ആവുന്നത്! സഹിഷ്ണുത സ്‌നേഹം ശുഭദിനം എന്നാണ് രചന തന്റെ ഫേസ്ബുക്കിൽ കുറിച്ചിരിക്കുന്നത്. അതേസമയം തന്നെ ഗായിക ചിത്രയെ ചുറ്റിപ്പറ്റിയുള്ള ചില വാർത്തകളും ഇപ്പോൾ മാധ്യമങ്ങളിൽ നിറയുന്നുണ്ട്. കഴിഞ്ഞ ദിവസം അയോധ്യയില്‍ നിന്നുള്ള അക്ഷതം കെ.എസ് ചിത്ര സ്വീകരിച്ചിരുന്നു. ഇതിന്റെ വീഡിയോ പുറത്തു വന്നപ്പോൾ വീഡിയോയെ  വിമര്‍ശിച്ചും അനുകൂലിച്ചും ഒക്കെ നിരവധി ആളുകള്‍ എത്തിയിരുന്നു. ഗായിക ചിത്രയ്‌ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ വ്യാപക വിമര്‍ശനമാണ് ഉയര്‍ന്ന് വരുന്നത് കെ.എസ് ചിത്രയെ പരിഹസിച്ചുള്ള ട്രോളുകൾ അടക്കം ഇറങ്ങിയതോടെ പ്രതികരിച്ച് നിരവധിപ്പേർ രംഗത്ത് എത്തി.