നഗ്ന ദൃശ്യങ്ങള്‍ പുറത്തുവിട്ടു!! രാഖി സാവന്തിന് ജാമ്യമില്ല

ബോളിവുഡ് താരം രാഖി സാവന്തിന്റെ മുന്‍കൂര്‍ ജാമ്യം കോടതി നിഷേധിച്ചു. തങ്ങളുടെ സ്വകാര്യ വീഡിയോകള്‍ ചോര്‍ത്തിയെന്നാരോപിച്ച് വേര്‍പിരിഞ്ഞ ഭര്‍ത്താവ് നല്‍കിയ പരാതിയിലാണ് നടപടി. അഡീഷണല്‍ സെഷന്‍സ് ജഡ്ജി (ഡിന്‍ദോഷി കോടതി), ശ്രീകാന്ത് വൈ ഭോസാലെ…

ബോളിവുഡ് താരം രാഖി സാവന്തിന്റെ മുന്‍കൂര്‍ ജാമ്യം കോടതി നിഷേധിച്ചു. തങ്ങളുടെ സ്വകാര്യ വീഡിയോകള്‍ ചോര്‍ത്തിയെന്നാരോപിച്ച് വേര്‍പിരിഞ്ഞ ഭര്‍ത്താവ് നല്‍കിയ പരാതിയിലാണ് നടപടി. അഡീഷണല്‍ സെഷന്‍സ് ജഡ്ജി (ഡിന്‍ദോഷി കോടതി), ശ്രീകാന്ത് വൈ ഭോസാലെ ജനുവരി 8 ന് സാവന്തിന്റെ ജാമ്യാപേക്ഷ നിരസിച്ചു.

അംബോളി പൊലീസ് സ്റ്റേഷനിലാണ് ആദില്‍ നടിയ്‌ക്കെതിരെ പരാതി നല്‍കിയത്. തന്നെ അപമാനിക്കാനായി വിവിധ ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളിലൂടെ സ്വകാര്യ ദൃശ്യങ്ങള്‍ പുറത്തുവിട്ടെന്നാണ് പരാതി.

ഇതിന്റെ അടിസ്ഥാനത്തില്‍ ഐടി നിയമപ്രകാരമാണ് നടിക്കെതിരെ അംബോളി പൊലീസ് കേസെടുത്തത്. നടിയെ അറസ്റ്റ് ചെയ്യാന്‍ നീക്കം നടക്കുന്നതിനിടെയാണ് അഭിഭാഷകന്‍ അലി കാഷിഫ് ഖാന്‍ ദേശ്മുഖ് മുഖേനെ രാഖി ദിന്‍ദോഷി കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചിരുന്നു. തന്നെ പീഡിപ്പിക്കുകയും വേട്ടയാടുകയും ചെയ്യാനായി തനിക്കെതിരെ കള്ളക്കേസുണ്ടാക്കിയതാണെന്ന് നടി വാദിച്ചു.

അതേസമയം അശ്ലീലം മാത്രമല്ല, നഗ്‌നത പ്രദര്‍ശിപ്പിക്കുന്ന തരത്തിലുള്ള ദൃശ്യങ്ങളാണ് നടി പുറത്തുവിട്ടതെന്നു കോടതി വ്യക്തമാക്കി. വസ്തുതകളുടെയും സാഹചര്യ തെളിവുകളുടെയും അടിസ്ഥാനത്തില്‍ ജാമ്യം അനുവദിക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി.