നാണമില്ലേ ഇങ്ങനൊരു പടം ചെയ്യാന്‍ എന്നുവരെ ആളുകള്‍ ചോദിച്ചു: വെളിപ്പെടുത്തലുമായി റോഷന്‍ ആന്‍ഡ്രൂസ്

2013ല്‍ മുംബൈ പൊലീസുമായി വന്നപ്പോള്‍, ‘തനിക്ക് നാണമില്ലേ ഇങ്ങനെയൊരു പടം ചെയ്യാന്‍’ എന്ന് ചോദിച്ചവരുണ്ടെന്നും എന്നാല്‍ ഇപ്പോള്‍ വര്‍ഷങ്ങള്‍ക്കു ശേഷം ആ സിനിമയെക്കുറിച്ച് ആളുകള്‍ സംസാരിക്കുന്നുണ്ടെന്നും സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസ്. ഒരു അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു…

2013ല്‍ മുംബൈ പൊലീസുമായി വന്നപ്പോള്‍, ‘തനിക്ക് നാണമില്ലേ ഇങ്ങനെയൊരു പടം ചെയ്യാന്‍’ എന്ന് ചോദിച്ചവരുണ്ടെന്നും എന്നാല്‍ ഇപ്പോള്‍ വര്‍ഷങ്ങള്‍ക്കു ശേഷം ആ സിനിമയെക്കുറിച്ച് ആളുകള്‍ സംസാരിക്കുന്നുണ്ടെന്നും സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസ്. ഒരു അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സല്യൂട്ടില്‍ വില്ലനെ കാണിക്കുന്നില്ല എന്നത് ഒരു വലിയ പ്രശ്നമായി പലരും പറയുന്നുണ്ട്. അവര്‍ ആ സമയത്ത് അരവിന്ദ് കരുണാകരന്റെ മാനസികാവസ്ഥയിലേക്ക് എത്തുകയാണ്. ഇത്ര നാള്‍ തേടി നടന്ന കുറ്റവാളിയെ കാണാന്‍ കഴിയുന്നില്ല എന്ന മാനസികാവസ്ഥയിലേക്ക് എത്തുന്ന പ്രേക്ഷകന് ഉണ്ടാകുന്ന ആ അന്ധാളിപ്പാണ് അരവിന്ദിനും ഉണ്ടായിരിക്കുന്നത്. അതാണ് ആ സിനിമയില്‍ കൊണ്ടു വരാന്‍ ശ്രമിച്ചത്. അതില്‍ സിനിമ വിജയിച്ചു. റോഷന്‍ പറയുന്നു.

കഥാപാത്രത്തിനുണ്ടാകുന്ന അസ്വസ്ഥത പ്രേക്ഷകര്‍ക്കുണ്ടാകുന്നു എന്നതിലാണ് വിജയം. രണ്ടാമതോ മൂന്നാമതോ ഒക്കെ സിനിമ കാണുമ്പോഴാണ് ഇതിന്റെ പല കാര്യങ്ങളും ഒരു പുസ്തകം വായിക്കുന്നതു പുതിയ അനുഭവങ്ങള്‍ പ്രേക്ഷകര്‍ക്കു നല്‍കുന്നത്. അതുകൊണ്ടാണ് സിനിമ ഒടിടിക്ക് നല്‍കിയത്, റോഷന്‍ കൂട്ടിച്ചേര്‍ത്തു.