‘പട്ടിണി കിടക്കാം പക്ഷെ’ ; കൂടെ കിടക്കാൻ ഒരാണില്ലാതെ പറ്റില്ലെന്ന് സാമന്ത

തെന്നിന്ത്യന്‍ സിനിമയിലെ മുൻനിര നായികമാരിൽ ഒരാളാണ് സാമന്ത രുത് പ്രഭു. യാതൊരു സിനിമാ പാരമ്പര്യവുമില്ലാതെ സിനിമാ ലോകത്തേക്ക് കടന്നുവന്ന സാമന്ത കുറഞ്ഞ കാലം കൊണ്ടാണ് വലിയ താരമൂല്യമുള്ള നായികയായി മാറിയത്. സോഷ്യൽ മീഡിയയിൽ സജീവമാണ് സാമന്ത. ഇടയ്ക്ക് തന്റെ പുതിയ ചിത്രങ്ങളും താൻ നടത്തുന്ന യാത്രയുടെ  വിശേഷങ്ങളുമൊക്കെ സാമന്ത ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.  അതിനിടെ സാമന്തയുടെ പഴയൊരു വീഡിയോയും ഇപ്പോഴിതാ സോഷ്യൽ മീഡിയയിലൂടെ വീണ്ടും ശ്രദ്ധ നേടുകയാണ്. 2017ൽ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ താരം സെക്‌സിനെ കുറിച്ച് പറഞ്ഞ വാക്കുകളാണ് ഇപ്പോൾ വീണ്ടും വൈറലാകുന്നത്. റാപ്പിഡ് ഫയര്‍ റൗണ്ടില്‍, ഭക്ഷണം അല്ലെങ്കില്‍ സെക്‌സ്? ഏത് തിരഞ്ഞെടുക്കും എന്ന ചോദ്യത്തിനായിരുന്നു സാമന്തയുടെ മറുപടി. സെക്‌സ് എന്നാണ് സാമന്ത പറഞ്ഞത്. ‘എനിക്ക് എപ്പോള്‍ വേണമെങ്കിലും പട്ടിണി കിടക്കാൻ കഴിയും’ എന്നും സാമന്ത പറഞ്ഞു. പലരും സെക്സിനെ കുറിച്ച് തുറന്നു പറയാൻ മടിക്കുന്ന സമയത്ത് യാതൊരു ഇന്‍ഹിബിഷനും ഇല്ലാതെ, വളരെ ബോള്‍ഡായി, സെക്‌സിനെ വളരെ നോര്‍മലൈസ് ചെയ്തു കൊണ്ടു നൽകിയ മറുപടിക്ക് സാമന്തയെ അഭിനന്ദിക്കുകയാണ് ആരാധകര്‍.

‘സാം റിയലാണ്, ലൈംഗികത തിരഞ്ഞെടുക്കുന്നതില്‍ എന്താണ് തെറ്റ്?’ എന്നൊക്കെയാണ് ആരാധകർ കമന്റ് ചെയ്യുന്നത്. അതേസമയം സെക്സ് ഇല്ലാതെ വർഷങ്ങളോളം ജീവിച്ച മനുഷ്യരുണ്ട് എന്നാൽ ഫുഡ് ഇല്ലാതെ ഒരാഴ്ച പോലും ഒരാൾക്കും ജീവിക്കാൻ കഴിയില്ല, ഭക്ഷണം ഇല്ലാതെ എന്ത് സെക്സ് എന്നുള്ള ചോദ്യങ്ങളും വീഡിയോക്ക് താഴെ വരുന്നുണ്ട്. എന്നാൽ കൂടുതൽ പേരും സാമന്തയുടെ സത്യസന്ധമായ മറുപടിക്കാണ് കയ്യടിക്കുന്നത്. സെക്സ് ഇല്ലാതെ ജീവിക്കാൻ കഴിയാത്തവരുമുണ്ടെന്ന് ചിലർ കുറിക്കുന്നു. അതേസമയം തെന്നിന്ത്യയിലെ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നായികമാരിൽ ഒരാളാണ് താരം. പതിനാല് വർഷത്തെ കരിയറിൽ ഒട്ടനവധി ഹിറ്റ് സിനിമകളുടെയും ഭാഗമായിട്ടുണ്ട് സാമന്ത. എന്നാൽ കഴിഞ്ഞ കുറച്ചു വർഷങ്ങളായി ജീവിതത്തിൽ ഉയർച്ച താഴ്ചകളിലൂടെയാണ് സാമന്ത കടന്നു പോകുന്നത്. ഭർത്താവ് നാഗ ചൈതന്യയുമായുള്ള വിവാഹ മോചനത്തിന് ശേഷം പലവിധ പ്രശ്നങ്ങളിലൂടെയാണ് നടി കടന്നു പോകുന്നത്. വിവാ ഹമോചനത്തിന് പിന്നാലെ വലിയ രീതിയിലുള്ള വിമർശനങ്ങൾ സമാന്തയ്ക്ക് നേരിടേണ്ടി വന്നു. ഇതുമൂലം വലിയ രീതിയിലുള്ള മാനസിക സമ്മർദ്ദവും നടി അനുഭവിച്ചു വന്നിരുന്നു. സാമന്ത വിഷാദത്തിലൂടെ കടന്നു പോവുകയാണെന്ന തരത്തിലുള്ള റിപ്പോർട്ടുകൾ വരെ പുറത്തു വന്നിരുന്നു. വിവാഹ മോചനത്തിന്റെ വേദനയിൽ നിന്ന് കര കയറുന്നതിനിടെയാണ് അസുഖത്തിന്റെ രൂപത്തിൽ അടുത്ത പ്രശ്‌നം സാമന്തയുടെ ജീവിതത്തിലേക്ക് കടന്നു വരുന്നത്.

മയോസൈറ്റിസ് എന്ന അപൂർവ രോഗമായിരുന്നു സാമന്തയെ ബാധിച്ചത്. കഴിഞ്ഞ ഒരു വർഷത്തിലേറെയായി സാമന്ത ഈ രോഗത്തിന് ചികിത്സയിലാണ്. നിലവിൽ സിനിമയിൽ നിന്നടക്കം ഇടവേളയെടുത്ത് അതിന്റെ ചികിത്സയുമായി മുന്നോട്ട് പോവുകയാണ് താരം. വ്യക്തി ജീവിതത്തിൽ മാത്രമല്ല ഇപ്പോൾ കരിയറിലും മോശം സമയത്തിലൂടെയാണ് സാമന്ത കടന്നുപോകുന്നത്. ഖുഷി, ശാകുന്തളം, യശോദ എന്നിങ്ങനെ സാമന്തയുടേതായി അവസാനം പുറത്തിറങ്ങിയ ചിത്രങ്ങൾ മിക്കതും വലിയ പരാജയങ്ങളായിരുന്നു. സിറ്റഡെൽ എന്ന വെബ് സീരീസും ചെന്നൈ സ്റ്റോറീസ് എന്ന ഇംഗ്ലീഷ് ചിത്രവുമാണ് സമാന്തയുടേതായി അണിയറിൽ ഒരുങ്ങുന്നത്. അതിനിടെ നിർമാണ രംഗത്തേക്കും കടക്കാൻ ഒരുങ്ങുകയാണ് സാമന്ത. അടുത്തിടെ പുതിയൊരു പ്രൊഡക്ഷൻ ഹൗസ് ആരംഭിക്കുന്നതായി സാമന്ത സോഷ്യൽ മീഡിയയിലൂടെ അറിയിച്ചിരുന്നു. ത്രലാല മൂവിംഗ് പിക്‌ചേഴ്‌സ് എന്ന പേരിലാണ് പുതിയ സംരംഭം. കഴിഞ്ഞ ദിവസമാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം സാമന്ത നടത്തിയത്. നിരവധിപേരാണ് താരത്തിന് ആശംസകളുമായി എത്തിയത്.