അതിനു ശേഷം ഞാൻ പിന്നെ കുഞ്ചാക്കോ ബോബനുമായി മിണ്ടിയിട്ടില്ല!

മലയാളികൾക്ക് ഏറെ പരിചിതമായ താരമാണ് സാന്ദ്ര ആമി. അവതാരികയായി തുടക്കം കുറിച്ച താരം വളരെ പെട്ടന്ന് തന്നെ സിനിമയിലേക്ക് യെത്തുകയായിരുന്നു. കുഞ്ചാക്കോ ബോബൻ നായകനായി എത്തിയ കസ്തൂരിമാൻ എന്ന ചിത്രത്തിലെ ഷീല പോൾ എന്ന…

മലയാളികൾക്ക് ഏറെ പരിചിതമായ താരമാണ് സാന്ദ്ര ആമി. അവതാരികയായി തുടക്കം കുറിച്ച താരം വളരെ പെട്ടന്ന് തന്നെ സിനിമയിലേക്ക് യെത്തുകയായിരുന്നു. കുഞ്ചാക്കോ ബോബൻ നായകനായി എത്തിയ കസ്തൂരിമാൻ എന്ന ചിത്രത്തിലെ ഷീല പോൾ എന്ന സാന്ദ്രയുടെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. പണം ഉണ്ടെന്ന് തെറ്റിദ്ധരിച്ച് നായകൻറെ പുറകെ പ്രണയാവുമായി നടക്കുന്ന കഥാപാത്രം ആയിരുന്നു ഷീല. എന്നാൽ പണം ഇല്ല എന്ന് മനസ്സിലാകുന്നതോടെ ഷീലയുടെ സ്വഭാവവും മാറും. സാന്ദ്ര അവതരിപ്പിച്ച ഈ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. മീര ജാസ്മിന്റെ കൂട്ടുകാരി ആയാണ് സാന്ദ്ര വേഷമിട്ടത്. അതിനു ശേഷം ചുരുക്കം ചില മലയാള ചിത്രങ്ങൾ കൂടി ചെയ്തെങ്കിലും താരം തമിഴിലേക്ക് പ്രവേശിക്കുകയായിരുന്നു. നിരവധി നല്ല അവസരങ്ങൾ ആയിരുന്നു താരത്തിന്റെ കാത്ത് തമിഴിൽ ഉണ്ടായിരുന്നത്.

ഇപ്പോൾ കസ്തൂരിമാൻ ചിത്രത്തിന്റെ ഷൂട്ടിങ് സമയത്ത് കുഞ്ചാക്കോ ബോബനുമായി ഉണ്ടായ പ്രേശ്നത്തെ കുറിച്ച് സംസാരിക്കുകയാണ് സാന്ദ്ര ആമി. സാന്ദ്രയുടെ വാക്കുകൾ ഇങ്ങനെ, ആ സമയത്ത് ഒക്കെ ഞാൻ ഒരു കാരണവും ഇല്ലാതെ ആളുകളോട് പിണങ്ങുമായിരുന്നു. കസ്തൂരിമാൻ സിനിമയുടെ ഷൂട്ടിങ്ങിനിടയിൽ ഒരു ഗാനരംഗം ചിത്രീകരിച്ച് കൊണ്ട് ഇരുന്നപ്പോൾ കുഞ്ചാക്കോ ബോബൻ എന്നെ ചീത്ത വിളിച്ച് എന്ന് പറഞ്ഞു ഞാൻ പ്രെശ്നം ഉണ്ടാക്കിയിരുന്നു. അതിനു ശേഷം സിനിമയുടെ വിജയാഘോഷ പരുപാടിയിൽ പങ്കെടുത്തപ്പോൾ ഞാൻ അദ്ദേഹത്തിനോട് മിണ്ടിയില്ല. സ്വപ്നകൂട് സിനിമയുടെ ലൊക്കേഷനിൽ വെച്ച് കണ്ടപ്പോഴും ഞാൻ മിണ്ടാതെ മാറി നിന്ന്.

ഇന്ന് അതൊക്കെ ഓർക്കുമ്പോൾ എനിക്ക് ചിരി ആണ് വരുന്നത്. ഞാൻ എത്ര സില്ലി ആയിരുന്നുവെന്നു അത് ഇപ്പോൾ ഓർക്കുമ്പോൾ എനിക്ക് മനസ്സിലാകുന്നുണ്ട് എന്നും സാന്ദ്ര പറഞ്ഞു. ജ്യോതിക നായികയാകുന്ന കാട്രിൻ മൊഴിയിലാണ് സാന്ദ്ര അവസാനം അഭിനയിച്ചത്. അവതാരകനും നടനുമായ പ്രജിനാണ് സാന്ദ്രയുടെ ഭർത്താവ്.