രണ്ട് കുട്ടികളുടെ അമ്മയാണ്..!! വേട്ടക്കാരനൊപ്പം നില്‍ക്കാനാവില്ല!! സാന്ദ്ര തോമസ് ചുവട് മാറ്റിയോ?

കഴിഞ്ഞ ദിവസം ദിലീപിന്റെ കുടുംബത്തെ മുഖചിത്രമാക്കി വനിത മാസിക പുറത്തിറക്കിയത് വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. ആ സമയത്ത് നടിയും നിര്‍മ്മാതാവും ആയ സാന്ദ്രാ തോമസ് പരോക്ഷമായി അതിനെ ന്യായീകരിച്ചു കൊണ്ട് പോസ്റ്റ് പങ്കുവെച്ചു എന്നതിന്…

കഴിഞ്ഞ ദിവസം ദിലീപിന്റെ കുടുംബത്തെ മുഖചിത്രമാക്കി വനിത മാസിക പുറത്തിറക്കിയത് വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. ആ സമയത്ത് നടിയും നിര്‍മ്മാതാവും ആയ സാന്ദ്രാ തോമസ് പരോക്ഷമായി അതിനെ ന്യായീകരിച്ചു കൊണ്ട് പോസ്റ്റ് പങ്കുവെച്ചു എന്നതിന് എതിരെയും വലിയ വിമര്‍ശനങ്ങളാണ് ഉയര്‍ന്നത്. ഈ മുഖചിത്രത്തില്‍ ദിലീപിന്റെ മകള്‍ മഹാലക്ഷ്മിയെ മാത്രമേ എനിക്ക് കാണാന്‍ സാധിക്കുന്നുള്ളൂ എന്നായിരുന്നു സാന്ദ്ര പറഞ്ഞത്. അതില്‍ കുഞ്ഞിന്റെ പേര് വലിച്ചിഴച്ചു എന്നും കുഞ്ഞിനെ ജന്മം കൊണ്ട് ഇരയാക്കപ്പെട്ടവള്‍ എന്ന് സാന്ദ്ര പറഞ്ഞതിന് എതിരെയെല്ലാം വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു ഇപ്പോഴിതാ ഇത്തരം വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് സാന്ദ്ര.

താരത്തിന്റെ കുറിപ്പിന്റെ പൂര്‍ണരൂപം വായിക്കാം…ചേച്ചി ഇരക്കൊപ്പമോ അതോ വേട്ടക്കാരനൊപ്പമോ…? ഈ ചോദ്യമുന്നയിച്ചുകൊണ്ടുള്ള നിരവധി നിരവധി മെസ്സേജുകള്‍ക്കുള്ള മറുപടി ഓരോരുത്തര്‍ക്കും വ്യക്തിപരമായി തരുന്നത് അസൗകര്യമായതിനാലാണ് ഈ പോസ്റ്റിടുന്നത് . ഈയൊരു ചോദ്യംതന്നെ അപ്രസക്തമാണ് . തീര്‍ച്ചയായും ഇരക്കൊപ്പംതന്നെ. എന്റെ കഴിഞ്ഞ ദിവസത്തെ പോസ്റ്റാണ് ഇങ്ങനെ ചിന്തിക്കാന്‍ നിങ്ങളില്‍ കുറച്ചു പേരെയെങ്കിലും പ്രേരിപ്പിച്ചതെങ്കില്‍ നമ്മുടെ തങ്കകൊലുസിന്റെ പ്രായമുള്ള ഒരു കുട്ടിയേയും ഇത്തരമൊരു സാഹചര്യത്തില്‍ വളര്‍ന്നുവരണ്ട ആ കുഞ്ഞിന്റെ മാനസികാവസ്ഥയും മാത്രമേ ഞാനപ്പോള്‍ ചിന്തിച്ചുള്ളു .ആരെയെങ്കിലും വെള്ളപൂശാനോ ന്യായീകരിക്കാനോ ആയിരുന്നില്ല

ആ പോസ്റ്റ് . രണ്ട് പെണ്‍കുട്ടികളുടെ അമ്മയായ എനിക്കെങ്ങനെ വേട്ടക്കാരനൊപ്പം നില്‍ക്കാനാകും…?ആദ്യം വന്ന കുറച്ചു കമന്റ്സ് ഞാനുദ്ദേശിച്ചതിനെ വളച്ചൊടിച്ചാണ് വന്നത്. ബാക്കിയുള്ളവര്‍ അത് പിന്തുടര്‍ന്നു. തങ്കക്കൊല്‍സിന് സുഖമില്ലാതെ ഇരുന്നതിനാല്‍ കമന്റുകള്‍ക്ക് കൃത്യമായി മറുപടി ചെയ്യാന്‍ പറ്റിയില്ല. അപ്പോഴേക്കും പോസ്റ്റിന്റെ ഉദ്ദേശം വേറെ വഴിക്ക് കൊണ്ടുപോകപ്പെട്ടിരുന്നു. എന്നെ അറിയാവുന്നവര്‍ ഇതൊന്നും വിശ്വസിക്കില്ല എന്നറിയാം എങ്കിലും ഒരു ക്ലാരിഫിക്കേഷന്‍ തരണമെന്ന് തോന്നി. ഞാന്‍ ഇരയ്‌ക്കൊപ്പം തന്നെയാണ്.