സ്വന്തം കുടുംബം രക്ഷപ്പെടുത്താനായി ഷക്കീല സ്വീകരിച്ച തൊഴിലാണ് സിനിമ! ഒന്നും മറക്കരുതെന്ന് ശാരദക്കുട്ടി

ഒമര്‍ ലുലുവിന്റെ ‘നല്ല സമയം’ എന്ന സിനിമയുടെ ട്രെയിലര്‍ ലോഞ്ചില്‍ നടി ഷക്കീല പങ്കെടുക്കുന്നു എന്ന കാരണത്താല്‍ കോഴിക്കോട് ഹൈലൈറ്റ് മാള്‍ അധികൃതര്‍ പരിപാടി റദ്ദാക്കിയത് വലിയ ചര്‍ച്ചകള്‍ക്കും വിവാദങ്ങള്‍്ക്കും വഴി വെച്ചിരുന്നു. ഷക്കീലയെ…

ഒമര്‍ ലുലുവിന്റെ ‘നല്ല സമയം’ എന്ന സിനിമയുടെ ട്രെയിലര്‍ ലോഞ്ചില്‍ നടി ഷക്കീല പങ്കെടുക്കുന്നു എന്ന കാരണത്താല്‍ കോഴിക്കോട് ഹൈലൈറ്റ് മാള്‍ അധികൃതര്‍ പരിപാടി റദ്ദാക്കിയത് വലിയ ചര്‍ച്ചകള്‍ക്കും വിവാദങ്ങള്‍്ക്കും വഴി വെച്ചിരുന്നു. ഷക്കീലയെ ഒഴിവാക്കിയാല്‍ പരിപാടി നടത്താമെന്ന് മാള്‍ അധികൃതര്‍ പറഞ്ഞെന്നും എന്നാല്‍ അങ്ങനെ പ്രോഗ്രാം നടത്തേണ്ടെന്ന് തീരുമാനിക്കുകയായിരുന്നു എന്ന് സംവിധായകന്‍ ഒമര്‍ലുലു അറിയിച്ചിരുന്നു. സംഭവത്തില്‍ ഷക്കീലയ്ക്ക് പിന്തുണ അറിയിച്ച് നിരവധിപ്പേരാണ് രംഗത്ത് വരുന്നത്. പ്രശസ്ത എഴുത്തുകാരി ശാരദക്കുട്ടി വിഷയത്തില്‍ ഉയര്‍ത്തിയ പ്രതികരമാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.

സ്വന്തം കുടുംബം രക്ഷപ്പെടുത്താനായി അവര്‍ സ്വീകരിച്ച ഒരു തൊഴിലാണ് സിനിമ. പിന്നീട് അവര്‍ തകര്‍ന്നുവെങ്കിലും സിനിമ എന്ന വ്യവസായം തകര്‍ന്നു നിന്ന കാലത്ത് അവരെ ഉപയോഗിച്ചു രക്ഷപ്പെട്ടതൊന്നും മറക്കാന്‍ പാടില്ലെന്നാണ് ഷക്കീല നേരിട്ട ഈ ദുരനുഭവത്തെ കുറിച്ച് ശാരദക്കുട്ടി കുറിക്കുന്നത്.. അവരുടെ കുറിപ്പിലെ വാചകങ്ങള്‍ ഇങ്ങനെയായിരുന്നു…
കോഴിക്കോട് ഹൈലൈറ്റ് മാളില്‍ സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് നടി ഷക്കീലയെ വിളിച്ചു വരുത്തിയിട്ട് , ഷക്കീലയായതു കൊണ്ട് Programme നടത്താനാവില്ല എന്ന് ഹൈലൈറ്റ് മാള്‍ അധികൃതര്‍ അറിയിച്ചതായി വാര്‍ത്ത കണ്ടു. ഒരു വീഡിയോയും കണ്ടു. അപമാനിക്കപ്പെടുന്നത് ഇതാദ്യമല്ല എന്നവര്‍ പറഞ്ഞു.ഷക്കീല ഒരു കലാകാരിയാണ്.

സ്വന്തം കുടുംബം രക്ഷപ്പെടുത്താനായി അവര്‍ സ്വീകരിച്ച ഒരു തൊഴിലാണ് സിനിമ . പിന്നീട് അവര്‍ തകര്‍ന്നുവെങ്കിലും സിനിമ എന്ന വ്യവസായം തകര്‍ന്നു നിന്ന കാലത്ത് അവരെ ഉപയോഗിച്ചു രക്ഷപ്പെട്ടതൊന്നും മറക്കാന്‍ പാടില്ല. അവര്‍ നേരിട്ട അപമാനങ്ങളെല്ലാം ഒറ്റക്കുള്ളതായിരുന്നു എല്ലാക്കാലവും . ഒരു വലിയ വ്യവസായത്തിന്റെ ഭാഗമായിരുന്നിട്ടും അവര്‍ക്കൊപ്പം ഒരിക്കലും ആരുമുണ്ടായിരുന്നില്ല. അവരുടെ വേദന ആരെയും ഒരിക്കലും നോവിക്കില്ല. പരസ്യമായി അവര്‍ക്കൊപ്പം നില്‍ക്കാനും ആരുമുണ്ടാവില്ല. സില്‍ക്ക് സ്മിതയെ ആത്മഹത്യക്കു ശേഷം വാഴ്ത്തി കഥയും കവിതയും എഴുതിയവര്‍ ഇവിടെയൊക്കെ ഉണ്ടല്ലോ അല്ലേ..? എസ്.ശാരദക്കുട്ടി കുറിപ്പ് പങ്കുവെച്ച് ചോദിക്കുന്നു.