ആറാം തമ്പുരാനെ കാണാന്‍ മാരുതി കാര്‍ ഓടിച്ച് പോയി മമ്മൂട്ടി!!! അന്നേ ഡ്രൈവിംഗ് ക്രേസാണ് മെഗാതാരത്തിന്

മലയാള സിനിയിലെ കുടുംബ ചിത്രങ്ങളുടെ സംവിധായകനാണ് സത്യന്‍ അന്തിക്കാട്. ഏറെ ഹിറ്റ് സിനിമകള്‍ സത്യന്‍ അന്തിക്കാട് ഒരുക്കിയിട്ടുണ്ട്. ഇപ്പോഴിതാ തന്റെ ആദ്യ കാര്‍ യാത്രയുടെ രസകരമായ ഓര്‍മ്മയാണ് സംവിധായകന്‍ പങ്കുവച്ചിരിക്കുന്നത്. മിക്കവരെയും പോലെ തന്റെ…

മലയാള സിനിയിലെ കുടുംബ ചിത്രങ്ങളുടെ സംവിധായകനാണ് സത്യന്‍ അന്തിക്കാട്. ഏറെ ഹിറ്റ് സിനിമകള്‍ സത്യന്‍ അന്തിക്കാട് ഒരുക്കിയിട്ടുണ്ട്. ഇപ്പോഴിതാ തന്റെ ആദ്യ കാര്‍ യാത്രയുടെ രസകരമായ ഓര്‍മ്മയാണ് സംവിധായകന്‍ പങ്കുവച്ചിരിക്കുന്നത്. മിക്കവരെയും പോലെ തന്റെ ആദ്യത്തെ കാറും മാരുതി 800-ആയിരുന്നു. മാത്രമല്ല സന്ദേശവും തലയണമന്ത്രം ചിത്രത്തിലും ആ കാറും സാക്ഷിയായിട്ടുണ്ട്. സൂപ്പര്‍താരങ്ങളും തന്റെ കാറില്‍ യാത്ര ചെയ്തിട്ടുണ്ടെന്നും സത്യന്‍ അന്തിക്കാട് പറയുന്നു.
sathyan anthikad43
33 വര്‍ഷം മുന്‍പാണ് ആദ്യമായി കാര്‍ വാങ്ങിയത്. മാരുതി 800 ആയിരുന്നു. കെഎല്‍ 7 എ 183 ആണ് നമ്പര്‍. ഇപ്പോഴും വീട്ടുമുറ്റത്ത് കുടുംബത്തിലെ അംഗത്തെപ്പോലെ ആ മാരുതി ഉണ്ടെന്നും സംവിധായകന്‍ പറയുന്നു. മാരുതിയ്ക്ക് ശേഷം ഹോണ്ട സിറ്റിയിലേക്ക് മാറിയെങ്കിലും ഇപ്പോഴും ഇഷ്ടം മാരുതിയോട് തന്നെയാണെന്നും അദ്ദേഹം പറയുന്നു.

അന്ന് ശ്രീനിവാസനും ഒന്നിച്ച് ചെയ്ത പല സിനിമകളും പിറന്നത് ആ കാറിലെ യാത്രകള്‍ക്കിടയിലാണ്. സന്ദേശവും തലയണമന്ത്രവും ആ കാര്‍ യാത്രയില്‍ പിറന്നത്. മമ്മൂട്ടിയും മോഹന്‍ലാലും ആ കാറില്‍ യാത്ര ചെയ്തിട്ടുണ്ട്.

പൊന്തന്‍മാട ചിത്രത്തിന്റെ ഷൂട്ടിംഗിനിടയില്‍ താനും മമ്മൂട്ടിയും കൂടി വികെ ശ്രീരാമനോടൊപ്പം പൂമുള്ളി മനയിലെ ആറാം തമ്പുരാനെ പരിചയപ്പെടാന്‍ പോയിരുന്നു. ആ യാത്രയില്‍ കാര്‍ ഡ്രൈവ് ചെയ്തത് മമ്മൂട്ടിയായിരുന്നു എന്ന് സത്യന്‍ അന്തിക്കാട് ഓര്‍മ്മ പങ്കുവച്ചു.

‘മഹേഷും മാരുതിയും’ എന്ന പുതിയ ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായിട്ടാണ് സത്യന്‍ അന്തിക്കാടിന്റെ വീഡിയോ പുറത്തുവന്നിട്ടുള്ളത്. ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരാണ് വീഡിയോ പുറത്തുവിട്ടിരിക്കുന്നത്.