മിനി സ്ക്രീനിലും ,ബിഗ്‌സ്‌ക്രീനിലും ഒരുപോലെ തിളങ്ങി നിന്ന നടിയാണ് സീമ ജി നായർ. എന്നാൽ ജീവിത്തില്‍ ഒരിക്കലും നടി ആകരുതെന്ന് ആഗ്രഹിച്ച വ്യക്തിയായിരുന്നു താനെന്ന് സീമ ജി നായർ പറയുന്നു . പക്ഷെ എന്ത് ആകരുതെന്ന് ആഗ്രഹിച്ചോ അത് തന്നെ ആയി. നമ്മള്‍ ഒന്ന് മനസ്സില്‍ കാണുന്നു. ദൈവം മറ്റൊന്ന് നമുക്കായി വെക്കുന്നു. തനിക്കും അമ്മക്കും ഒട്ടും ഇഷ്ടം ഉണ്ടായിരുന്നില്ല അഭിനയിക്കാൻ സീമ ജി നായർ പറയുന്നു. ഒരു ഓൺലൈൻ മീഡിയക്ക് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു സീമ ജി നായർ. താനെങ്ങനെ ഒരു എങ്ങനെ നടിയായി എന്ന് ത്നിക്ക് പോലും വ്യക്തതയില്ല സീമ ജി നായർ കൂട്ടിച്ചേർക്കുന്നു. സീമയുടെ അമ്മയും ഒരു നടിയായിരുന്നു. അതുകൊണ്ട് തന്നെ അമ്മ അനുഭവിച്ച വിഷമങ്ങള്‍ കണ്ടതുകൊണ്ടാണ് അമ്മയെപ്പോലെ ഒരു നടി ആകരുതെന്ന് സീമ ജി നായർ ആഗ്രഹിച്ചത്. പക്ഷെ ജീവിതത്തിൽ അന്ന് ഒരുപാട് സാമ്പത്തിക പ്രശ്നങ്ങളുണ്ട്. പണ്ടത്തെ കാലങ്ങളില്‍ നാടക നടിമാരെ കണ്ടുകൊണ്ടിരുന്നത് സമൂഹം ഒരുതരാം അറപ്പോടും വെറുപ്പോടും കൂടിയാണ്.
ആ ഒരു വെറുപ്പ് അമ്മയുടെ മക്കള്‍ക്ക് ഉണ്ടാകരുതെ എന്ന് തന്റെ അമ്മ ആഗ്രഹിച്ചു . അമ്മയുടെ രണ്ട് മക്കള്‍ കലാരംഗത്ത് ഉണ്ടായിരുന്നു പക്ഷെ അഭിനയരംഗത്ത് മറ്റാരും ഉണ്ടായിരുന്നില്ല. പിന്നീട താൻ നടിയായി തീരുകയും ചെയ്ത എന്നാൽ തന്റെ അമ്മയുടെ അഭിനയിക്കാനുള്ള കഴിവ് തനിക്കാണ് കിട്ടിയത് എന്നും സീമ ജി നായർ പറയുന്നുണ്ട്. നാടകരംഗത്തേക്കും അഭിനയത്തിലേക്കുമൊക്കെ എങ്ങനെ എത്തിച്ചേർന്നു എന്നും ഈ അഭിമുഖത്തിൽ സീമ ജി നായർ പറയുന്നുണ്ട്. . കൊച്ചിന്‍ സംഘമിത്രയിലെ സതീഷനാണ് നാടകത്തിലേക്ക് ആർട്ടിസ്റ്റിനെ കിട്ടാതെ വന്നപ്പോള്‍ തന്നെ സമീപിക്കുന്നത്. അവർ വീട്ടിലേക്ക് വന്ന സമയത്ത് സീമ വീടിനു പുറത്ത് സൈക്കിള്‍ ചവിട്ടാനൊക്കെ പോയിരിക്കുകയാണ്. അന്ന് താനൊരു ചെറിയ പെണ്‍കുട്ടിയാണ് എന്നും താരം ഓർമ്മിക്കുന്നു. സീമയുടെ ‘അമ്മ അന്ന് അഭിനയിക്കാന്‍ പോയിരിക്കുകയാണ്. തനിക്ക് വേണ്ടിയാണ് വന്നത് എന്ന് അറിഞ്ഞപ്പോള്‍ ഒരിക്കലും നടക്കില്ലെന്ന് പറഞ്ഞു. തനിക്ക് അഭിനയിക്കാനും അറിയില്ലെന്ന് പറഞ്ഞു. അഭിനയിക്കാന്‍ അറിയണ്ട, വീട്ടില്‍ എങ്ങനെയാണ് സംസാരിക്കുന്നത് അതുപോലെ സംസാരിച്ചാല്‍ മതിഎന്ന് വന്നവർ പറഞ്ഞു . ‘അമ്മ വീട്ടിൽ ഇല്ലാത്ത കൊണ്ട് ഈ കാര്യം അമ്മയെ അറിയിക്കാനും പറ്റുന്നില്ല. അന്ന് ഫോണൊന്നും ഇല്ലാത്ത കാലമാണെന്നും സീമ കൂട്ടിച്ചേർത്തു. ഓണ സീസണില്‍ പത്ത് ദിവസത്തേക്ക് മാത്രം വന്നാൽ മതിയെന്നും അവർ പറഞ്ഞു. അതനുസരിച്ചു അന്ന് അവരുടെ വാക്കും കേട്ട് പത്ത് ദിവസത്തേക്ക് എന്നും പറഞ്ഞ് ഇറങ്ങിയതാണ് എന്നും സീമ പറയുന്നു ‘
വളരെ ആർട്ടിഫിഷലായിട്ടാണ് അന്നൊക്കെ നാടകം പ്രസന്റ് ചെയ്യുകഎന്നും എന്നാല്‍താൻ സാധാരണ രീതിയിലാണ് നാടകത്തിൽ സംസാരിക്കുന്നത്. ഇത് കണ്ട് പ്രേക്ഷകരൊക്കെ ഇത് എന്താണ് ഇങ്ങനെയൊക്കെ എന്ന് കരുതിയിട്ടുണ്ടെന്നും സീമ ജി നായർ വെളിപ്പെടുത്തി. ചെറുപ്പത്തിൽ സീമ ജി നായർ പാട്ട് പഠിക്കാനും പോയിരുന്നു. പാടുമ്പോള്‍ ഇങ്ങനത്തെ ശബ്ദം അല്ല എന്നും കുറച്ച് കൂടെ നല്ല ശബ്ദമാണ് എന്നും സ്കളിലോക്കെ പാട്ടുകാരിയായിരുന്നു എന്നും താരം പറഞ്ഞു. ഒരു അഭിനേതാവ് എന്നതിന് പുറമെ ഒരു ജീവകാരുണ്യ പ്രവർത്തക എന്ന രീതിയിലാണിപ്പോൾ സീമ ജി നായരെ ഇപ്പോൾ കൂടുതലും അറിയപ്പെടുന്നത് . എന്നാൽ അത്തരം സഹായം ലഭിക്കാനൊക്കെ വേണ്ടി ആളുകളുമായി നിരന്തരം സംസാരിക്കേണ്ടി വരുമെന്നും അതൊന്നും പലർക്കും മനസ്സിലാകില്ല എന്നും സീമ ജി നായർ പറയുന്നു . അഭിനേത്രിയായി മാറിയതില്‍ ഇപ്പോഴും വിഷമമുണ്ട്. വേറെ എന്തെങ്കിലും നല്ല വരുമാന മാർഗ്ഗമുണ്ടെങ്കില്‍ എന്നേ താൻ അഭിനയം നിർത്തുമായിരുന്നുഎന്നും താരം വ്യക്തമാക്കി . അർഹതപ്പെട്ട അംഗീകാരമോ റോളുകളോ സീമക്ക് ലഭിക്കുന്നില്ലെന്ന് പലരും പറഞ്ഞിരുന്നു. കഴിഞ്ഞ ആഴ്ച പോലും തന്നെ ചവിട്ടിതാഴ്ത്തി വേറെ ആർട്ടിസ്റ്റിനെ വെച്ച കണ്‍ട്രോളർമാർ ഇവിടെയുണ്ടെന്നും സീമ ജി നായർ വെളിപ്പെടുത്തി.