ഷാരുഖിന് മുട്ടന്‍ പണി, ആര്യന്‍ വീണ്ടും ജയിലിലേക്ക്

ലഹരിക്കേസില്‍ ജയിലിലായ ആര്യന്‍ ഖാന്‍ 25 ദിവസങ്ങള്‍ക്ക് ശേഷമാണ് ജയില്‍ മോചിതനായത്. മുംബൈയിലെ അര്‍ത്തൂര്‍ ജയിലില്‍ കഴിഞ്ഞ ആര്യന്‍ മന്നത്തിലേക്ക് തിരിച്ചെത്തിയതിന്റെ സന്തോഷം അവസാനിക്കാന്‍ പോകുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഷാരുഖിന് മുട്ടന്‍പണി വരികയാണെന്ന രീതിയിലുള്ള വെളിപ്പെടുത്തലാണ്…

ലഹരിക്കേസില്‍ ജയിലിലായ ആര്യന്‍ ഖാന്‍ 25 ദിവസങ്ങള്‍ക്ക് ശേഷമാണ് ജയില്‍ മോചിതനായത്. മുംബൈയിലെ അര്‍ത്തൂര്‍ ജയിലില്‍ കഴിഞ്ഞ ആര്യന്‍ മന്നത്തിലേക്ക് തിരിച്ചെത്തിയതിന്റെ സന്തോഷം അവസാനിക്കാന്‍ പോകുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഷാരുഖിന് മുട്ടന്‍പണി വരികയാണെന്ന രീതിയിലുള്ള വെളിപ്പെടുത്തലാണ് പുറത്ത് വന്നിരിക്കുന്നത്. ആര്യന്‍ഖാനെ മയക്കുമരുന്നുകേസില്‍ നിന്നൊഴിവാക്കാന്‍ ഷാരൂഖ്ഖാന്റെ മാനേജര്‍ പൂജ ദദ്ലാനി 50 ലക്ഷം രൂപ സാക്ഷിയായ കെ.പി. ഗോസാവിക്ക് നല്‍കിയിരുന്നതായി മറ്റൊരു സാക്ഷിയായ സാം ഡിസൂസയുടെ വെളിപ്പെടുത്തലാണ് പുറത്തുവന്നത്.

സാം ഡിസൂസയുടെ വെളിപ്പെടുത്തല്‍ ഇങ്ങനെ,

ഒക്ടോബര്‍ മൂന്നാം തിയ്യതി പുലര്‍ച്ചെ നാല് മണിക്കാണ് പൂജ ദദ്‌ലാനിയും ഗോസാവിയും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്ക് ഞാന്‍ അവസരമൊരുക്കിയത്. കൂടിക്കാഴ്ചക്ക് അവസരമൊരുക്കിയ ശേഷം ഞാന്‍ അവിടെനിന്നു പോയെന്നും ഗോസാവി 50 ലക്ഷം രൂപ കൈപ്പറ്റിയെന്നാണ് പിന്നീട് കേട്ടത്.. സമീര്‍ സര്‍ എന്ന പേരില്‍ ഒരു നമ്പര്‍ ഗോസാവി മൊബൈലില്‍ സേവ് ചെയ്തിരുന്നു. ഇത് സമീര്‍ വാങ്കഡെയുടെ നമ്പറാണെന്നാണ് പറഞ്ഞിരുന്നത്. ഞങ്ങളുടെ മുന്നില്‍വെച്ച് ഈ നമ്പറില്‍ നിന്ന് ഗോസാവിക്ക് കോള്‍ വരികയും സംസാരിക്കുകയും ചെയ്തു. എന്നാല്‍ ട്രൂകോളര്‍ പരിശോധിച്ചപ്പോള്‍ ഇത് ഗോസാവിയുടെ അംഗരക്ഷകനായ പ്രഭാകര്‍ സെയിലിന്റെ നമ്പറാണെന്ന് കണ്ടെത്തി. ഇതോടെ ഗോസാവി ചതിക്കുകയാണെന്ന് മനസിലായി. ഞാന്‍ സമ്മര്‍ദം ചെലുത്തി ഈ പണം ഷാരൂഖിന്റെ മാനേജര്‍ക്ക് തിരികെ നല്‍കി.