മോഹൻലാലിനെപ്പോലെ ആര് കഷ്ടപ്പെടും..? തെലുങ്ക് താരങ്ങള്‍ പോലും ചെയ്യില്ല..! സ്ഫടികം ജോര്‍ജ് ചോദിക്കുന്നു…

കാലങ്ങള്‍ക്ക് അതീതമായി പ്രേക്ഷക മനസ്സില്‍ നിലനില്‍ക്കുന്ന ഒരുപാട് സിനിമകള്‍ മലയാളത്തിലുണ്ട്. സ്ഫടികം എന്ന മോഹന്‍ലാല്‍ ചിത്രവും ആ ലിസ്റ്റില്‍ പെടുന്നതാണ്. അന്ന് ആട്‌തോമ സൃഷ്ടിച്ച തരംഗമൊന്നും മറ്റൊരു സിനിമയുമായി താരതമ്യം ചെയ്യാന്‍ പോലും കഴിയാത്തതാണ്. ഇപ്പോഴിതാ സിനിമയെ കുറിച്ചും അതിലെ മോഹന്‍ലാലിന്റെ കഥാപാത്രത്തെ കുറിച്ചും സ്ഫടികം ജോര്‍ജ് പറഞ്ഞ വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്.

കള്ളുകുടിയും തെമ്മാടിത്തരവും… തുണി പറച്ചടിക്കുന്ന കവലച്ചട്ടമ്പി, മുട്ടനാടിന്റെ ചങ്കിലെ ചോര കുടിക്കുന്ന, ഇരട്ട ചങ്കനായ ആട് തോമയായി മോഹന്‍ലാല്‍ എത്തുമ്പോള്‍ അത് പ്രേക്ഷകര്‍ ഇരുകൈയ്യും നീട്ടി സ്വീകരിക്കുമെന്ന് സംവിധായകന്‍ ഭദ്രന് അന്നേ പൂര്‍ണ വിശ്വാസമുണ്ടായിരിക്കണം. സ്ഫടികം സിനിമ ചെയ്യുന്ന സമയത്ത് ഒന്നര വര്‍ഷത്തോളം മറ്റ് സിനിമകളില്‍ ഞാന്‍ അഭിനയിച്ചിരുന്നില്ല.

spadikam-movie

ചിത്രത്തിന്റെ തെലുങ്കിലും ഞാന്‍ അഭിനയിച്ചിരുന്നു. അവിടെ ക്വാറിയൊക്കെ എസി ഒക്കെ ഫിറ്റ് ചെയ്ത് സെറ്റിട്ടിരിക്കുകയായിരുന്നു. മോഹന്‍ലാലിലെപ്പോലെ യഥാര്‍ഥ ക്വാറിയില്‍പോയി വെയിലൊക്കെ ഏറ്റ് കഥാപാത്രത്തിന് വേണ്ടി കഠിനാധ്വാനം ചെയ്യാനൊന്നും നാഗാര്‍ജുനയ്‌ക്കൊ തെലുങ്കിലെ മറ്റ് സിനിമാ പ്രവര്‍ത്തകര്‍ക്കോ താല്‍പര്യമില്ല. അതുകൊണ്ട് തന്നെ ആ സിനിമ അവിടെ പരാജയമായിരുന്നു. അതേസമയം,

‘കഥപാത്രത്തിന്റെ നിലവാരം വല്ലാതെ താഴുന്ന തെറികള്‍ പറയാന്‍ എനിക്ക് താല്‍പര്യമില്ല. സ്ഫടികത്തിന്റെ ഓഡീഷന് പോയപ്പോള്‍ ഭദ്രന്‍ ആരാണ് എന്ന് പോലും എനിക്ക് അറിയില്ലായിരുന്നു. അന്ന് അദ്ദേഹം കഥ പറഞ്ഞപ്പോള്‍ തന്നെ എന്നോട് പറഞ്ഞിരുന്നു. ഇതിലും മനോഹരമായ ഒരു കഥാപാത്രം തനിക്ക് ഇനി ലഭിക്കില്ലെന്ന്.”അന്ന് അത് പുളുവാണെന്നാണ് ഞാന്‍ കരുതിയത്. പക്ഷെ സിനിമ പുറത്തിറങ്ങിയപ്പോള്‍ അത് അങ്ങനെയല്ല എന്ന് എനിക്ക് മനസിലായി എന്നും അദ്ദേഹം പറയുന്നു.