മാധ്യമങ്ങളോട് പ്രത്യേക നിർദ്ദേശവുമായി സുരേഷ് ഗോപി

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സുരേഷ് ഗോപിയുടെ പേര് ആണ് സോഷ്യൽ മീഡിയയിൽ ഉയർന്നു കേൾക്കുന്നത്. മാധ്യമപ്രവർത്തകയോട് അപമര്യാദയായി പെരുമാറി എന്ന് ആരോപിച്ച് കൊണ്ടാണ് ഒരു വിഭാഗം ആളുകൾ സുരേഷ് ഗോപിയെ വിചാരണ ചെയ്യുന്നത്. ഇതിന്റെ വിഡിയോയും സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. എന്നാൽ സുരേഷ് ഗോപിയെ  ഈ വിഷയത്തിൽ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് എത്തിയിരിക്കുന്നത്. എന്നാൽ അപമര്യാദയായി സുരേഷ് ഗോപി തന്നോട് പെരുമാറി എന്ന് ആരോപിച്ച് മാധ്യമപ്രവർത്തകയും നിയമപരമായി മുന്നോട്ട് പോയിരുന്നു. അനുകൂലവും പ്രതികൂലവുമായ നിരവധി അഭിപ്രായങ്ങൾ ആണ് സുരേഷ് ഗോപിക്ക് നേരെ ഉയർന്നത്.

എന്നാൽ തന്നെ വഴി തടഞ്ഞു കൊണ്ട് ചോദ്യങ്ങൾ  ചോദിക്കുന്ന മാധ്യമപ്രവർത്തകർക്ക് എതിരെ  താനും കേസ് കൊടുക്കുമെന്ന് സുരേഷ് ഗോപി പറഞ്ഞിരുന്നു. എന്നാൽ  ഭാഗത്ത് നിന്ന് ഉണ്ടായ പ്രവർത്തി മാധ്യമപ്രവർത്തകയെ വേദനിപ്പിച്ചു എന്ന് അറിഞ്ഞ സമയം തന്നെ സുരേഷ് ഗോപി മാധ്യമപ്രവർത്തകയോട് മാപ്പ് ചോദിച്ചിരുന്നു. എന്നിട്ടും മാധ്യമപ്രവർത്തക സുരേഷ് ഗോപിക്കെതിരെ നിയമപരമായി മുന്നോട്ട് പോകുകയായിരുന്നു. എന്നാൽ ഇതിനിടയിൽ കഴിഞ്ഞ ദിവസം സുരേഷ് ഗോപി  മാധ്യമ പ്രവർത്തകരോട് പറഞ്ഞ കാര്യങ്ങൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വീണ്ടും പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്.

ഇന്നലെ ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനൊപ്പം കേരള പിറവി ആഘോഷത്തില്‍ പങ്കെടുക്കാന്‍ കൊച്ചിയിലെ ‘അമ്മ’ ആസ്ഥാനത്ത് എത്തിയതായിരുന്നു സുരേഷ് ഗോപി. എന്നാൽ പരിപാടി കഴിഞ്ഞ് പുറത്തിറങ്ങിയ നടന് മുന്നില്‍ മാധ്യമപ്രവർത്തകർ എത്തുകയായിരുന്നു. മൈക്കുമായി എത്തിയ മാധ്യമപ്രവര്‍ത്തകരോട് ‘നോ ബോഡി ടച്ചിംഗ്, പ്ലീസ് കീപ് എവേ ഫ്രം മീ’ എന്നാണ് സുരേഷ് ഗോപി പറഞ്ഞത്. ഇത് മുഴുവൻ മാധ്യമപ്രവർത്തകരെയും പരിഹസിച്ച് കൊണ്ടാണ് സുരേഷ് ഗോപി പറഞ്ഞത്. നിരവധി പേരാണ് സുരേഷ് ഗോപിയെ പിന്തുണച്ച് കൊണ്ട് ഈ വീഡിയോയ്ക്ക് താഴെ കമെന്റുകളുമായി എത്തിയത്.