മോശമായ ആംഗ്യം കാണിച്ചു, ലുലു മാളിൽ വച്ചുണ്ടായ ദുരനുഭവം പറഞ്ഞ് ദേവു

ലുലു മാളിൽ വച്ച് താൻ നേരിട്ട മോശം അനുഭവത്തിനെതിരെ പൊലീസിൽ പരാതി നൽകി മുൻ ബിഗ് ബോസ് മത്സരാർത്ഥികളിലൊരാളായിരുന്ന ദേവു(ശ്രീദേവി). ലുലു മാളിൽ വച്ച് ഡ്രൈവറായ ഒരാൾ തന്നോട് മോശമായ ആംഗ്യം കാണിച്ചു എന്നാണ്…

ലുലു മാളിൽ വച്ച് താൻ നേരിട്ട മോശം അനുഭവത്തിനെതിരെ പൊലീസിൽ പരാതി നൽകി മുൻ ബിഗ് ബോസ് മത്സരാർത്ഥികളിലൊരാളായിരുന്ന ദേവു(ശ്രീദേവി). ലുലു മാളിൽ വച്ച് ഡ്രൈവറായ ഒരാൾ തന്നോട് മോശമായ ആംഗ്യം കാണിച്ചു എന്നാണ് ദേവു പറയുന്നത്. തന്റെ കണ്ണിൽ നോക്കികൊണ്ടാണ് അയാൾ ആംഗ്യം കാണമിച്ചതെന്നും അയാളെ പിടിക്കൻ ചെന്നപ്പോൾ ഇറങ്ങിയോടി, എന്നാൽ സെക്യൂരിറ്റി തടയുകയായിരുന്നുവെന്നും ദേവു പറഞ്ഞു.

കഴിഞ്ഞ ദിവസം വൈകുന്നേരം ലുലു മാളിൽ വച്ചാണ് സംഭവം നടക്കുന്നത്. എനിക്കൊപ്പം സുഹൃത്തും ഉണ്ടായിരുന്നു. ഓട്ടോയുടെ ബില്ല് സുഹൃത്ത് കൊടുക്കുന്നതിനിടെ ഞാൻ പാർക്കിംഗിലേക്ക് മാറി നിന്നു. ആ സമയം ഒരു വ്യക്തി എന്റെ കണ്ണിൽ നോക്കിക്കൊണ്ട് തന്നെ മോശമായൊരു ആംഗ്യം കാണിച്ചു. ആദ്യം ചുണ്ടിലൊക്കെ ചൂട് അടിക്കുമ്പോൾ ചെയ്യുന്നത് പോലെ എന്നാണ് കരുതിയതെന്നും മനുഷ്യസഹജമാണെന്നാണ് ചിന്തിച്ചത്.

എന്റെ കണ്ണിൽ നോക്കിതന്നെ ആയാൾ ആ ആംഗ്യം കാണിച്ച് കൊണ്ടേയിരുന്നു. അയാൾ എന്റെ അടുത്തു കൂടെ കടന്ന് പോയപ്പോൾ ഞാൻ പുറകെ പോയി. ഇതിനിടയിൽ എന്റെ ഗസ്റ്റ് അകത്തുണ്ട് എന്ന് സെക്യൂരിറ്റിയോട് ഇയാൾ പറഞ്ഞപ്പോഴാണ് ആള് ഡ്രൈവർ ആണെന്ന് അറിഞ്ഞത്. ഒരു സ്ത്രീയോടും കാണിക്കാൻ പാടില്ലാത്തതാണ് അയാൾ എന്നോട് കാണിച്ചത്. ഞങ്ങൾ അയാളെ പിടിക്കാൻ പോകുന്നത് പോലെ നടന്നപ്പോൾ, ആയാൾ മാളിൽ നിന്നും ഇറങ്ങിയോടി. അവിടുത്തെ സെക്യൂരിറ്റി അയാളെ ബ്ലോക്ക് ചെയ്തു. അത്രയും ചുരുങ്ങിയ സമയത്തിനുള്ളിൽ അയാളെ ബ്ലോക്ക് ചെയ്ത സെക്യൂരിറ്റിയോട് താങ്ക്സ് ഉണ്ടെന്നും ദേവു പറഞ്ഞു.

അതേ സമയം ഇയാള് ചെന്ന് തന്നെ രണ്ട് പേര് ഫോളോ ചെയ്യുന്നുണ്ടെന്ന് സെക്യൂരിറ്റിയോട് പറഞ്ഞു. കാര്യങ്ങൾ ഞാൻ അവരെ ധരിപ്പിച്ചു. ഒരടി പൊട്ടി. എനിക്ക് ഭാര്യയും കുട്ടിയുമൊക്കെ ഉണ്ട്. അങ്ങനെ ചെയ്തിട്ടില്ലെന്നും ബിപിയുടെ കുഴപ്പമുണ്ട്. അതുകൊണ്ട് ഉമിനീര് വരില്ല എന്നൊക്കെ അയാൾ പറഞ്ഞു. ഞാൻ എടുത്ത് ചോദിച്ച് കഴിഞ്ഞപ്പോഴാണ് അയാൾ ഒടുവിൽ സമ്മതിച്ചത്. ക്ഷമിക്കണം എന്നും പറഞ്ഞു. ഞാൻ അയാളെ അടിച്ചു. എനിക്കും ഒരു മകൾ ഉള്ളതാണ്. ഇയാൾ ചെയ്ത പ്രവൃത്തി എത്ര സ്ത്രീകൾക്ക് അറിയാം എന്ന് എനിക്കറിയില്ല.

അയാൾ അഭിനയിച്ച് അങ്ങ് തകർക്കുകയാണ്. അവിടെ വച്ച് ഞാൻ ക്ഷമിച്ച് വിട്ടിരുന്നെങ്കിൽ മുന്നോട്ട് എന്താകും എന്നെനിക്കറിയില്ല. ഒടുവിൽ കളമശ്ശേരി പൊലീസ് സ്റ്റേഷനിൽ ഞാൻ പരാതി കൊടുത്തു. കേസ് ഫയൽ ചെയ്യാൻ പോകുവാണ്. കോതമംഗലം സ്വദേശിയായ ഡ്രൈവർ ആണ് അയാളെന്നും ദേവു പറഞ്ഞു.