ഇനിയും എടുത്താൽ ആ രംഗത്തിൽ ഞാൻ അഭിനയിക്കില്ല എന്ന് ഞാൻ പറഞ്ഞു

വളരെ ചുരുങ്ങിയ  സമയം കൊണ്ട് നിരവധി ആരാധകരെ സ്വന്തമാക്കിയ താരമാണ് ദുൽഖർ സൽമാൻ. കുറച്ച് വർഷങ്ങൾ മാത്രമേ ആയിട്ടുള്ളു ദുൽഖർ സിനിമയിലേക്ക് എത്തിയതെങ്കിലും ഇന്ന് പാൻ ഇന്ത്യൻ ലെവലിൽ ആണ് താരം അറിയപ്പെടുന്നത്. സെക്കൻഡ്…

വളരെ ചുരുങ്ങിയ  സമയം കൊണ്ട് നിരവധി ആരാധകരെ സ്വന്തമാക്കിയ താരമാണ് ദുൽഖർ സൽമാൻ. കുറച്ച് വർഷങ്ങൾ മാത്രമേ ആയിട്ടുള്ളു ദുൽഖർ സിനിമയിലേക്ക് എത്തിയതെങ്കിലും ഇന്ന് പാൻ ഇന്ത്യൻ ലെവലിൽ ആണ് താരം അറിയപ്പെടുന്നത്. സെക്കൻഡ് ഷോ എന്ന ചിത്രത്തിൽ കൂടിയാണ് മലയാള സിനിമയിലേക്ക് താരം തന്റെ അരങ്ങേറ്റം നടത്തുന്നത് എങ്കിലും ആദ്യ ചിത്രം വേണ്ടത്ര ശ്രദ്ധ നേടിയിരുന്നില്ല. എന്നാൽ ചിത്രത്തിലെ ദുൽഖറിന്റെ അഭിനയം വളരെ പെട്ടന്ന് തന്നെ ശ്രദ്ധിക്കപ്പെടുകയായിരുന്നു. നിരവധി ആരാധകരെ ആദ്യ ചിത്രത്തിൽ കൂടി തന്നെ സ്വന്തമാക്കാൻ ദുൽഖറിന് കഴിഞ്ഞു. അതിനു ശേഷം നിരവധി ചിത്രങ്ങളിൽ ആണ് താരം അഭിനയിച്ചത്. മലയാളത്തിൽ മാത്രമല്ല, തമിഴിലും ഹിന്ദിയിലും എല്ലാം തന്റെ കഴിവ് തെളിയിക്കാൻ താരത്തിനു കഴിഞ്ഞു.

എന്നാൽ ഇപ്പോൾ ദുൽഖറിന്റെ കരിയറിന്റെ തുടക്കകാലത്തെ ചിത്രങ്ങളിൽ ഒന്നായ ഉസ്താദ് ഹോട്ടൽ സിനിമയുടെ ഷൂട്ടിങ് സമയത്ത് ഉണ്ടായ ചില കാര്യങ്ങൾ വെളിപ്പെടുത്തിയിരിക്കുകയാണ് നടൻ സിദ്ധിഖ്‌. ഉസ്താദ് ഹോട്ടലിലും സി ഐ എ യിലും എല്ലാം ദുൽഖറിന്റെ അച്ഛൻ വേഷം ചെയ്തത് ഞാൻ ആയിരുന്നു. ദുൽഖറിന്റെ കരിയറിന്റെ തുടക്ക കാലത്ത് ഉള്ള ചിത്രങ്ങൾ ആയിരുന്നു ഇത്. ഉസ്താദ് ഹോട്ടൽ സിനിമയുടെ ഷൂട്ടിങ് സമയത്ത് ഒരു സീനിൽ ദുൽഖർ അഭിനയിച്ചപ്പോൾ ആ രംഗം വളരെ മനോഹരമായി തന്നെ ദുൽഖർ അഭിനയിച്ചു. എന്നാൽ ഒരു ടേക്ക് കൂടി വേണം എന്ന് ക്യാമെറ മാൻ പറഞ്ഞു. അതെന്തിനാണ് ഇനിയും ഒരു ടേക്ക് കൂടി? ഈ ടേക്കിൽ തന്നെ ദുൽഖർ ചെയ്തിട്ടുണ്ടല്ലോ എന്ന് ഞാൻ ചോദിച്ചു.

എന്നാൽ സാറിന് അത് പറഞ്ഞാൽ മനസ്സിലാകില്ല എന്നാണ് ക്യാമെറമാൻ പറഞ്ഞത്. എന്നാൽ എനിക്ക് മനസ്സിലാകാത്ത കാര്യം ആണെങ്കിൽ ആ രംഗത്തിൽ ഇനി ഞാൻ അഭിനയിക്കില്ല എന്ന് ഞാനും പറഞ്ഞു. അങ്ങനെ എന്റെ നിർബന്ധത്തിൽ ആ സീൻ തന്നെ സിനിമയിൽ കാണിച്ചു. ഒരാള് പോലും അതിലെ അഭിനയത്തിന് ദുൽഖറിനെ കുറ്റം പറഞ്ഞു ഞാൻ കേട്ടില്ല. എന്നാൽ ഇത് അറിഞ്ഞപ്പോൾ മമ്മൂക്ക എന്നെ വിളിച്ചു. എന്നിട്ട് എന്തിനാണ് അവനു ടേക്ക് വേറെ പോകാൻ സമ്മതിക്കാതെ സപ്പോർട്ട് ചെയ്തു നിന്നത്? അവർ ടേക്ക് ഒക്കെ പോയി അല്ലെ പഠിക്കുന്നത്. അത് അങ്ങനെ തന്നെ പോകട്ടെ, നമ്മൾ എന്തിനാണ് അതിൽ ഇടപെടുന്നത് എന്നാണ് മമ്മൂക്ക ചോദിച്ചത് എന്നുമാണ് സിദ്ധിഖ് അഭിമുഖത്തിൽ പറഞ്ഞത്.