എലിസബത്തിന് മാസം പതിനായിരം രൂപ കൊടുക്കാറുണ്ട്… ബേസില്‍ ജോസഫ്

വളരെ കുറഞ്ഞ കാലം കൊണ്ട് മലയാള സിനിമയില്‍ പേരെടുത്ത ശ്രദ്ധേയനായ യുവ സംവിധായകനാണ് ബേസില്‍ ജോസഫ്. സംവിധാനത്തില്‍ മാത്രമല്ല, അഭിനയത്തിലും ബേസില്‍ തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. ബേസിലിന്റെ സംവിധാനത്തില്‍ അവസാനം പുറത്തിറങ്ങിയ ചിത്രം മിന്നല്‍…

വളരെ കുറഞ്ഞ കാലം കൊണ്ട് മലയാള സിനിമയില്‍ പേരെടുത്ത ശ്രദ്ധേയനായ യുവ സംവിധായകനാണ് ബേസില്‍ ജോസഫ്. സംവിധാനത്തില്‍ മാത്രമല്ല, അഭിനയത്തിലും ബേസില്‍ തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. ബേസിലിന്റെ സംവിധാനത്തില്‍ അവസാനം പുറത്തിറങ്ങിയ ചിത്രം മിന്നല്‍ മുരളിയാണ്. കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ ജാന്‍ ഇ മാന്‍, ഉല്ലാസം, ജോജി, തുടങ്ങി നിരവധി സിനിമകളിലും ബേസില്‍ അഭിനയിച്ചിരുന്നു.

ഇപ്പോഴിതാ തന്റെ പേഴ്‌സണ്‍ ജീവിതത്തെ കുറിച്ചും ഭാര്യ എലിസബത്തിനെ കുറിച്ചും തുറന്നുപറഞ്ഞിരിക്കുകയാണ് ബേസില്‍. ഇന്ത്യ ഗ്ലിറ്റ്സിന് നല്‍കിയ അഭിമുഖത്തിലാണ്
ബേസില്‍ വിശേഷങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്.

എലിസബത്തും ബേസിലിന്റേതും പ്രണയ വിവാഹമായിരുന്നു. എന്‍ജിനിയറിങ്ങിന് പഠിക്കുമ്പോള്‍ ബേസിലിന്റെ ജൂനിയറായിരുന്നു എലിസബത്ത്. സിനിമ തിരഞ്ഞെടുത്തപ്പോഴും എലിസബത്ത് തനിക്കൊപ്പം വലിയ സപ്പോര്‍ട്ടായി നിന്നു. ഇപ്പോഴും തനിക്ക് നല്ല സപ്പോര്‍ട്ടായി എലിസബത്ത് ഉണ്ടെന്നും ബേസില്‍ പറയുന്നു. സിനിമയില്‍ വര്‍ക്ക് ചെയ്യാന്‍ താല്‍പര്യമില്ല. പക്ഷേ ഒരുപാട് സിനിമ കാണുന്നയാളാണ് എലിസബത്തണെന്നും ബേസില്‍ പറയുന്നു.

എലിസബത്ത്, മാനേജറാണോന്ന് ചോദിച്ചാല്‍ ആണെന്ന് പറയേണ്ടിവരും. കാരണം മീറ്റിങ്ങുകളും ദിവസവും ചെയ്യുന്ന ചില കാര്യങ്ങളുമൊക്കെ മാനേജ് ചെയ്യുന്നത് എലിസബത്ത് തന്നെയാണ്. അവള്‍ക്ക് അതൊക്കെ ചെയ്യാനും ഇഷ്ടവുമാണ്. പുള്ളിക്കാരി ചെയ്യുന്ന ജോലിയും മാനേജിങ് പ്രൊഫഷന്‍ പോലുള്ളതാണ്.

ആളുകളെ മാനേജ് ചെയ്യാനൊക്കെ അവള്‍ക്ക് അറിയാം. ഇടയ്ക്ക് എന്തേലും തെറ്റ്
പറ്റുമ്പോഴൊക്കെ ശമ്പളം തരില്ലെന്നൊക്കെ പറയും. മാസം പതിനായിരം രൂപ ശമ്പളമായി കൊടുക്കാറുണ്ട്. എന്നാല്‍ അതുപോര, ശമ്പളം കൂട്ടണമെന്നൊക്കെ പറഞ്ഞ് ബഹളം വെക്കാറുണ്ടെന്നും ബേസില്‍ പറയുന്നു.

ഗോദ, മിന്നല്‍ മുരളി തുടങ്ങിയ സിനിമകളുടെ കഥ ആദ്യം ചര്‍ച്ച ചെയ്തതൊക്കെ
എലിസബത്തിനോടാണ്. കഥ കേട്ട് കഴിഞ്ഞാല്‍ അപ്പോ തന്നെ നല്ല രസമുണ്ട് ഇത് ചെയ്തോന്ന് പറയും. രണ്ട് സിനിമയെ കുറിച്ചും പറഞ്ഞ കാര്യം സത്യമായിരുന്നു.
ഈ പ്രവചനമൊക്കെ എത്ര കാലം വിശ്വസിക്കാന്‍ പറ്റുന്നതാണെന്ന്
അറിയില്ലെന്നും ബേസില്‍ പറയുന്നു.