‘ഉപ്പ് ഒഴിവാക്കി, അതികഠിന ഡയറ്റ്; ശുചിമുറിയിൽ തളർന്നു വീണു’; ശ്രീദേവിയുടെ മരണത്തെക്കുറിച്ച് തുറന്ന് പറഞ്ഞ് ബോണി കപൂ‌ർ

ശ്രീദേവിയുടെ മരണം സംബന്ധിച്ച ഉള്ള എല്ലാ ഊഹാപോഹങ്ങൾക്കും ഒടുവിൽ മറുപടി നൽകി ബോണി കപൂർ. ശ്രീദേവിയുടെ മരണത്തിനിടയാക്കിയ കാരങ്ങൾ ഒരു ദേശീയ മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ അദ്ദേഹം വിശദീകരിച്ചു. ശ്രീദേവിയുടെ മരണവുമായി ബന്ധപ്പെട്ട കാര്യങ്ങൾ…

ശ്രീദേവിയുടെ മരണം സംബന്ധിച്ച ഉള്ള എല്ലാ ഊഹാപോഹങ്ങൾക്കും ഒടുവിൽ മറുപടി നൽകി ബോണി കപൂർ. ശ്രീദേവിയുടെ മരണത്തിനിടയാക്കിയ കാരങ്ങൾ ഒരു ദേശീയ മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ അദ്ദേഹം വിശദീകരിച്ചു. ശ്രീദേവിയുടെ മരണവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ആദ്യമായാണ് ബോണി കപൂർ വെളിപ്പെടുത്തുന്നത്. 2018ലാണ് നടി ശ്രീദേവിയെ ദുബായിലെ ഒരു ഹോട്ടൽ മുറിയിലെ ബാത്ത് ടബ്ബിൽ മരിച്ച നിലയിൽ കണ്ടെത്തുന്നത്. അബദ്ധത്തിൽ സംഭവിച്ച മുങ്ങിമരണം എന്ന റിപ്പോർട്ടുകളാണ് ആദ്യം പുറത്ത് വന്നത്. എന്നാൽ, മരണത്തിൽ ചിലർ ദുരഹത ആരോപിച്ചതോടെ വലിയ ചർച്ചകൾ സംഭവത്തിൽ നടന്നു.

ശ്രീദേവി മരണപ്പെട്ട ദിവസം ബോണി കപൂറും ഒപ്പമുണ്ടായിരുന്നു. ദുരൂഹത ഉയർന്നപ്പോഴും ശ്രീദേവിയുടെ മരണം സംബന്ധിച്ച് ഒരു കാര്യവും ബോണി കപൂർ മാധ്യമങ്ങളോട് പറഞ്ഞിരുന്നില്ല. ബോണിയുടെ മൗനവും ഇതോടെ തെറ്റായി വ്യാഖ്യാനിക്കപ്പെട്ടു. ഇപ്പോൾ ആദ്യമായാണ് വിഷയത്തിൽ ബോണി കപൂർ പ്രതികരിച്ചിരിക്കുന്നത്. സ്‌ക്രീനിൽ അതിസുന്ദരിയായി കാണപ്പെടുന്ന ശ്രീദേവി ശരിക്കും അനാരോഗ്യം മൂലം വിഷമിക്കുകയായിരുന്നുവെന്ന ബോണി കപൂറിന്റെ വെളിപ്പെടുത്തൽ ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ്. ഉപ്പ് ഉപയോഗിക്കാതെ കർശനമായ ഭക്ഷണക്രമം ആണ് ശ്രീദേവി പാലിച്ചിരുന്നത്. ഇതുമൂലം പലപ്പോഴും ശ്രീദേവിക്ക് ബോധക്ഷയം അനുഭവപ്പെട്ടിരുന്നു.

അതൊരു സ്വാഭാവിക മരണമായിരുന്നില്ല. അപകട മരണം തന്നെയായിരുന്നു. മരണത്തിന്റെ കാരണമന്വേഷിച്ച് പൊലീസ് 48 മണിക്കൂറോളം ചോദ്യം ചെയ്തു. ഇക്കാര്യത്തെക്കുറിച്ച് ഇനി സംസാരിക്കേണ്ടതില്ലെന്ന് അപ്പോൾ തീരുമാനിച്ചതാണ്. മാധ്യമങ്ങളിൽ നിന്ന് വളരെയധികം സമ്മർദ്ദം ഉള്ളതിനാലാണ് ചോദ്യം ചെയ്യേണ്ടി വന്നതെന്നാണ് പൊലീസ് തന്നോട് പറഞ്ഞതെന്നും ബോണി കപൂർ പറഞ്ഞു. മരണത്തിൽ അസ്വാഭാവികതയൊന്നും ഇല്ലെന്ന് അവർ കണ്ടെത്തുകയും ചെയ്തു. നുണപരിശോധന അടക്കം നടത്തിയിരുന്നു. ഒടുവിൽ റിപ്പോർട്ട് വന്നപ്പോൾ ഇത് ആകസ്മികമായി സംഭവിച്ച മരണമാണെന്ന് തെളിഞ്ഞു.

ബ്ലഡ് പ്രഷർ താഴുന്ന പ്രശ്നം ശ്രീദേവിക്കുണ്ടെന്ന് ഡോക്ടർമാർ പറഞ്ഞിരുന്നു. ആഹാരത്തിൽ ഉപ്പ് കുറച്ച് ഉൾപ്പെടുത്തുന്നത് ഉപദേശിക്കാൻ ഡോക്ടർമാരോട് ആവശ്യപ്പെട്ടിട്ടുണ്ട്. പക്ഷേ ശ്രീദേവി ഇതാന്നും ​ഗൗരവമായി കണ്ടില്ല. അനുശോചനം അറിയിക്കാൻ നടൻ നാഗാർജുന വീട്ടിൽ വന്നപ്പോൾ പറഞ്ഞ കാര്യങ്ങളും ബോണി കപൂർ വിശദീകരിച്ചു. ഒരു സിനിമയ്ക്കിടെ ശ്രീദേവി അതികഠിനമായ ഡയറ്റ് എടുക്കുകയും ഇതേ തുടർന്ന് ശുചിമുറിയിൽ തളർന്നു വീണുവെന്നും പല്ലുപൊട്ടുകയും ചെയ്തുവെന്നാണ് നാ​ഗാർജുന പറഞ്ഞത്. സ്ക്രീനിൽ അതിസുന്ദരിയായി തന്നെ കാണണമെന്ന് അവൾ ആഗ്രഹിച്ചിരുന്നുവെന്നും ബോണി കപൂർ കൂട്ടിച്ചേർത്തു.