ജനപ്രിയനായകനാണ് ദിലീപ്. സംവിധായകന്‍ കമലിന്റെ അസ്സോസിയേറ്റായി എത്തിയ ദിലീപ് പിന്നീട് ചെറിയ റോളു കളില്‍ തുടങ്ങി നായകസ്ഥാനത്തേക്ക് ഉയര്‍ന്ന് ജനപ്രിയ താരമായി മാറുക ആയിരുന്നു. ഇപ്പോഴിതാ സൈന്യം ചെയ്ത സമയത്ത് ദിലീപിന് ഒപ്പമുളള അനുഭവം പങ്കുവെക്കുകയാണ് പ്രമുഖ ഗാനരചയിതാവ് ഷിബു ചക്രവര്‍ത്തി.
ഷിബു ചക്രവര്‍ത്തിയുടെ വാക്കുകള്‍:
ഹൈദാരാബാദില്‍ വെച്ചായിരുന്നു സൈന്യത്തിന്റെ ഷൂട്ടിംഗ്. അന്ന് ദിലീപ് എല്ലാദിവസവും എന്റെ കൂടെ നട ക്കാന്‍ വരുമായിരുന്നു. മിക്ക ദിവസങ്ങളിലും വൈകുന്നേരം നടക്കാന്‍ ഇറങ്ങുമായിരുന്നു. ദിലീപും എന്റെകൂടെ വരും. അന്ന് മൊബൈല്‍ ഇല്ലാത്തതു കൊണ്ട് എസ്ടിഡി ബൂത്തിലേക്ക് ഫോണ്‍ വിളിക്കാനൊക്കെ പോവും.
രാത്രി പത്ത് മണിയാവുമ്പോള്‍ എല്ലാ ദിവസവും വീട്ടിലേക്ക് വിളിക്കണമായിരുന്നു. ഞാനും ദിലിപും ഞങ്ങള്‍ താമസിക്കുന്ന ഹോട്ടലല്‍ നിന്ന് ഇറങ്ങി പുറത്തേക്ക് നടക്കും. ദിലീപ് കൂടെ വരുന്നത് നമുക്കും സന്തോഷം ഉണ്ടാക്കുന്ന കാര്യമായിരുന്നു. കാരണം ദിലീപ് മിമിക്രി രംഗത്തുനിന്നുളള ആളായതുകൊണ്ട് എന്തെങ്കിലും തമാശ കളൊക്കെ അവന്‍ പറയും.
അതിന്റെ കൂടെ ദിലീപിന് ഒരു ദുരുദ്ദേശം ഉണ്ടായിരുന്നത് സൈന്യത്തിലെ പിളേളരുടെ ഗ്രൂപ്പിന് പറയത്തക്ക ഡയലോഗുകള്‍ ഒന്നുമില്ല. പേരുകള്‍ പോലും ആര്‍ക്കും കറക്ടായിട്ട് ഇല്ലായിരുന്നു. സൈന്യത്തില്‍ മമ്മൂട്ടി യുടെയും മുകേഷിന്റെയും കഥകളുളള സമയത്ത് അവിടെ പഠിക്കുന്ന ട്രെയിനി പിളേളരാണ് ഇവര്‍.
അപ്പോ അവര്‍ക്ക് കഥ പറയാന്‍ പോവാന്‍ പറ്റില്ല. കാരണം മെയിന്‍ കഥ അപ്പുറത്താണ് നില്‍ക്കുന്നത്. അപ്പോ ദിലീപ് എന്റെ അടുത്ത് ഒരു ഡയലോഗ് ഉണ്ടാകുമോ എന്ന് ചോദിച്ചു. അങ്ങനെയാണ് ഇവന് കൊക്കുതോമ എന്ന പേരിട്ട് കൊടുക്കുകയും അവന്റെ ട്രാക്ക് ഒരല്‍പ്പം ഉളളില്‍ നില്‍ക്കാന്‍ പറ്റുന്ന രീതിയിലുളള സ്‌പേസ് ഉണ്ടാക്കി കൊടുത്തതും.
ദിലിപിന് ആ പേര് കൊടുത്ത് ആ ഗ്രൂപ്പില്‍ കുറച്ച് സ്‌പേസ് ഉണ്ടാക്കികൊടുത്തു. അന്ന് മെലിഞ്ഞ ശരീര പ്രകൃത മുളള ആളായിരുന്നു ദിലീപ്. മെലിഞ്ഞിരിക്കുന്ന ദിലീപ് തടി തോന്നിക്കാന്‍ വേണ്ടി പത്ത് നാല്‍പത്തിമൂന്ന് സെന്റി ഗ്രേഡ് ഡിഗ്രി ചൂടില്‍ കത്തിനില്‍ക്കുന്ന ഹൈദരാബാദില്‍ ഷര്‍ട്ടിനുളളില്‍ സെറ്റര്‍ ഉളളിലിട്ടാണ് വന്നത്. നല്ല ചൂടുളള സമയത്ത് മുഴുവന്‍ ദിവസവും ദിലിപ് സെറ്ററിട്ട് നിന്നു.
അപ്പോ ആ ഒരു ഹാര്‍ഡ് വര്‍ക്ക് അതാണ് ദിലീപിനെ ആക്ടറാക്കിയത്. കാരണം മറ്റ് താര ശരീരങ്ങള്‍ ആവശ്യ പ്പെടുന്ന പോലുളള ശരീരമായിരുന്നില്ല ദിലീപിന്റെത്. സ്റ്റാര്‍ഡത്തിലേക്കുളള വളര്‍ച്ചയില്‍ ദിലീപിന്റെ ഹാര്‍ഡ് വര്‍ക്ക് തന്നെയായിരുന്നു കാരണം എന്നും ഷിബു ചക്രവര്‍ത്തി വ്യക്തമാക്കുന്നു.